Connect with us

india

കേന്ദ്രത്തിന്റെ 5 വർഷ ഫോർമുല തള്ളി കർഷകർ; ദില്ലി ചലോ മാർച്ച് ബുധനാഴ്ച പുനഃരാരംഭിക്കും

ബുധനാഴ്ച മുതൽ ഡൽഹിയിലേക്ക് സമാധാനപരമായി മാർച്ച് നടത്താനാ‌ണ് ഉദ്ദേശിക്കുന്നതെന്ന് കർഷക നേതാവ് സർവൻ സിങ് പാന്ധേർ വ്യക്തമാക്കി

Published

on

ചണ്ഡിഗഡ് ഞായറാഴ്ച നടന്ന നാലാംവട്ട മന്ത്രിതല ചർച്ചയില്‍ സർക്കാര്‍ മുന്നോട്ടു വച്ച അഞ്ചുവർഷ ഫോർമുലയെ തള്ളി കർഷക സംഘടനകൾ. സമരത്തിൽ നേരിട്ടു പങ്കെടുക്കാത്ത സംയുക്ത കിസാന്‍ മോർച്ച (എസ്കെഎം) സർക്കാരിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന തീരുമാനം സ്വീകരിച്ചതിനു പിന്നാലെയാണ് പ്രതിഷേധക്കാർ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ച മുതൽ ഡൽഹിയിലേക്ക് സമാധാനപരമായി മാർച്ച് നടത്താനാ‌ണ് ഉദ്ദേശിക്കുന്നതെന്ന് കർഷക നേതാവ് സർവൻ സിങ് പാന്ധേർ വ്യക്തമാക്കി.

അടുത്ത അഞ്ചു വർഷത്തേക്കു കർഷകരിൽ നിന്ന് പയറുവർഗങ്ങൾ, പരുത്തിവിളകൾ, ചോളം എന്നിവ സർക്കാരിന്റെ സഹകരണ സംഘങ്ങൾ വഴി താങ്ങുവിലയ്ക്കു വാങ്ങാമെന്ന നിർദേശമാണ് എസ്കെഎം തള്ളിയത്. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ആരോപിച്ചു. ഇപ്പോൾ നടക്കുന്ന സമരത്തിൽ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗമാണ് പ്രധാനമായും പങ്കെടുക്കുന്നതെങ്കിലും എസ്കെഎമ്മിന്റെ നിരീക്ഷണങ്ങള്‍ കർഷകരുടെ ദില്ലി ചലോ മാർച്ചിനെ വീണ്ടും സംഘർഷഭരിതമാക്കിയേക്കും.

പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിലേക്ക് ബുധനാഴ്ച കൂടുതൽ കർഷകർ സംഘടിച്ച് എത്തുമെന്നാണ് വിവരം. 2014ലെ തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം നൽകിയതുപോലെ, 23 ഇനം കാർഷിക വിളകളും അര്‍ഹമായ താങ്ങുവില നല്‍കി സംഭരിക്കാൻ സർക്കാർ തയാറാകണമെന്ന് എസ്കെഎം ആവശ്യപ്പെട്ടു.

നിലവിലുള്ള രീതിക്കു പകരം സ്വാമിനാഥൻ കമ്മിഷൻ നിർദേശിച്ചിട്ടുള്ള ഫോർമുല പ്രകാരമുള്ള താങ്ങുവില ലഭ്യമാക്കണം. നാലുവട്ടം ചര്‍ച്ച നടന്നിട്ടും നടപടിക്രമങ്ങൾ സുതാര്യമാക്കാനുള്ള നീക്കം മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കടം എഴുതിത്തള്ളൽ, ഇൻഷുറൻസ്, വൈദ്യുതി നിരക്ക് വർധിപ്പിക്കാതിരിക്കൽ, കർഷകർക്കു മേൽ ചുമത്തപ്പെട്ട കേസ് പിന്‍വലിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും എസ്കെഎം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

Trending