Connect with us

Culture

ഫിദല്‍ കാസ്‌ട്രോ: ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്കുവേണ്ടി

Published

on

ഹവാന: ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തി ക്യൂബയെ മോചിപ്പിച്ച വിപ്ലവകാരിയായിരുന്നു ഫിദല്‍ അലക്‌സാണ്ഡ്‌റോ കാസ്‌ട്രോ റുസ് എന്ന ഫിദല്‍ കാസ്‌ട്രോ. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്നു. ഹവാന സര്‍വകലാശാലയിലെ നിയമപഠനത്തിനിടെയാണ് കാസ്‌ട്രോ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. ക്യൂബന്‍ മണ്ണില്‍ ഗറില്ല പോരാട്ടത്തിന് തുടക്കം കുറിച്ച കാസ്‌ട്രോയുടെ ആദ്യ ഭരണവിരുദ്ധ നീക്കം പരാജയമായിരുന്നു. മൊന്‍കാട ബാരക്‌സ് ആക്രമണത്തിന്റെ പേരില്‍ കാസ്‌ട്രോ ജയിലിലടക്കപ്പെട്ടു. മോചനത്തിനു ശേഷം സഹോദരന്‍ റൗള്‍ കാസ്‌ട്രോക്കൊപ്പം മെക്‌സിക്കോയിലേക്ക് പലായനം ചെയ്ത അദ്ദേഹം ചെഗുവേരയെ പരിചയപ്പെട്ടതോടെയാണ് ക്യൂബന്‍ വിപ്ലവത്തിന് പുതിയ ദിശാബോധം ലഭിച്ചത്. ക്യൂബയുടെ വളര്‍ച്ച എതിര്‍ത്ത അമേരിക്ക കാസ്‌ട്രോയെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പമായിരുന്നു. രാജ്യത്തിനുമേല്‍ സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ളവ നടത്തിയെങ്കിലും ഫിദലിന്റെ സമയോചിത നീക്കങ്ങള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തി. സാമ്രാജ്യത്വശക്തിയായ അമേരിക്കയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ പിന്തുണയില്‍ മിസൈല്‍ താവളങ്ങള്‍ പണിതു. യുദ്ധ സമാന സാഹചര്യം ഉടലെടുത്ത ഈ കാലഘട്ടത്തെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയെന്നാണ് അറിയിപ്പെട്ടിരുന്നത്.Subject: Fidel Castro speaking to a crowd of people during the celebration to commemorate the anniversary of the Cuban revolution, Santiago, Cuba, July 26, 1964. The visible banners depict the revolution's leaders, among them Fidel Castro (in front) and Camilo Cienfuegos (also known as Red Beard, on the banner ar the end). Santiago, Chile July 26, 1964 Photographer- Grey Villet Time Inc Not Own Merlin-1151736

ആത്മാഭിമാനം ചോരാതെ ക്യൂബ നിലനില്‍ക്കുന്നുവെങ്കില്‍ അതിനു പിന്നിലെ ശക്തി സ്രോതസ്സ് ഫിദല്‍ കാസ്‌ട്രോയല്ലാതെ മറ്റാരുമല്ല. ഭരണതലത്തില്‍ തുടങ്ങി താഴെത്തട്ടില്‍ വരെ നീണ്ടു കിടക്കുന്ന ആരാധകലക്ഷങ്ങള്‍ കാസ്‌ട്രോയെ നെഞ്ചിലേറ്റുന്നതും ഇതേ കാരണത്തില്‍ തന്നെ. പണമോ ഭൗതിക സമ്പത്തോ കാസ്‌ട്രോയെ പ്രചോദിപ്പിച്ചിരുന്നില്ല. വിമര്‍ശകരുടെ കാഴ്ചപ്പാടില്‍ ഫിദല്‍ മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയായിരുന്നെങ്കിലും ക്യൂബ അദ്ദേഹത്തിന്റെ തത്വങ്ങളെ സ്വീകരിച്ചിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി 1979ല്‍ കാസ്‌ട്രോയെ തെരഞ്ഞെടുത്തത് ഇതിന് തെളിവേകുന്നു. രോഗം ശാരീരികമായി കാസ്‌ട്രോയെ തളര്‍ത്താന്‍ ആരംഭിച്ചതോടെ 2006ല്‍ ക്യൂബയുടെ ഭരണവളയം സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending