Connect with us

More

മതേതര കക്ഷികളുടെ യോജിപ്പ് അനിവാര്യം: മുസ്ലിംലീഗ്

Published

on

കോഴിക്കോട്: ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്നത് തടയിടാന്‍ മതേതര ചേരി ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് അഞ്ചു സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് വ്യക്തമാക്കുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മോദി പ്രഭാവത്തെ കൊട്ടിഘോഷിക്കുന്നവര്‍ രണ്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നണിയെ ജനം പുറത്താക്കിയതിനെ കണ്ടില്ലെന്ന് നടിക്കുകയാണ്. സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ തരംഗമാണ് പൊതുവെ പ്രകടമായത്. പഞ്ചാബില്‍ ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിനും മുമ്പ് യു.പി ഭരിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. ഉത്തരാഖണ്ഡും ഉത്തര്‍പ്രദേശും ഒന്നായിരുന്നപ്പോള്‍ ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങളിലെ അവരുടെ തിരിച്ചുവരവ് കേന്ദ്ര ഭരണത്തിന് അനുകൂലമാണെന്നും മോദിതരംഗമാണെന്നും പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. രാജ്യത്തെ വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ഇടതുകക്ഷികളായി ഭിന്നിച്ചത് മുതലെടുത്തും വര്‍ഗീയ കാര്‍ഡിറക്കിയും ബി.ജെ.പിനേടിയ വിജയം സ്ഥായിയല്ല.
യു.പിയിലെ സംഘ്പരിവാര്‍ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെങ്കിലും മറ്റിടങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചമാണ് കാണുന്നത്. ബി.ജെ.പിയെ പഞ്ചാബിലും ഗോവയിലും ജനം പുറംതള്ളിയത് നിസ്സാരമല്ല. മണിപ്പൂരില്‍ കോണ്‍ഗ്രസ്സിലെ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ഒഴുകിയിട്ടും ഭരണ വിരുദ്ധ വികാരം പ്രചരിപ്പിച്ചിട്ടും ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. ഗോവയിലെ മുഖ്യമന്ത്രി പോലും തോല്‍വി ഏറ്റുവാങ്ങിയാണ് അധികാരം വിടുന്നത്.
പഞ്ചാബിലും ഗോവയിലും തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ്സിന്റെ വിജയം ചെറുതായി കാണാനാവില്ല. കോണ്‍ഗ്രസ്സ് മുക്തഭാരതം എന്നത് ബി.ജെ.പിയുടെ ദിവാസ്വപ്‌നമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പുകൂടിയാണിതെന്നത് മതേതര ചേരിക്ക് ആശ്വാസം പകരും. മതേതര-ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യതയെ അടിവരയിടുന്നതാണ് വിധിയെഴുത്ത്. ഇതേ കുറിച്ച് ഇനിയെങ്കിലും ഉത്തരവാദപ്പെട്ട കക്ഷികള്‍ ഉണര്‍ന്നു ചിന്തിക്കണം.
പ്രാദേശിക-ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ തുല്ല്യ ഉത്തരവാദിത്വമാണുള്ളത്. മാസങ്ങള്‍ക്കകം രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പരസ്പരം കലഹം അവസാനിപ്പിച്ച് പൊതു എതിരാളിക്കെതിരെ യോജിപ്പോടെ നീങ്ങണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending