Connect with us

Culture

ഇന്ത്യയില്‍ ഫുട്‌ബോള്‍ കുതിക്കുന്നു. കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ മണ്ണില്‍ ഫുട്‌ബോള്‍ വളരുകയാണെന്ന് പുതിയ കണക്കുകള്‍. ഐ.എസ്.എല്‍, ഐ-ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെ എത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്.

ഐ.എസ്.എല്ലിനൊപ്പം തന്നെ നടത്തിയിട്ടും ഐ ലീഗിന്റെ കാണികളുടെ എണ്ണത്തില്‍ 200 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമായാണ്. സോഷ്യല്‍ മീഡിയായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയില്‍ ക്ലബുകള്‍ക്കും ടൂര്‍ണമെന്റില്‍ കളിക്കുന്ന താരങ്ങള്‍ക്കും മികച്ച പിന്തുണയാണ് ലഭിച്ചുക്കൊണ്ടിരുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കളിക്കാന്‍ വിദേശ താരങ്ങള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും ശുഭ സൂചനയാണ്.

ഐ-ലീഗില്‍ കഴിഞ്ഞ വര്‍ഷത്തെ 5233 എന്ന ശരാശരി കാണികളുടെ എണ്ണം ഇത്തവണ 10280 ആയി ഉയര്‍ന്നു. മണിപ്പൂരില്‍ നിന്നുള്ള നെറോക്ക എഫ്.സിയുടെ വരവ് ലീഗില്‍ കാണികളെ ഗ്രൗണ്ടിലെത്തിക്കുന്നതില്‍ വിജയിച്ചു എന്നുതന്നെ വേണം പറയാന്‍. നെറോക്ക എഫ്.സിയുടെ കളികാണാന്‍ സ്റ്റേഡിയത്തില്‍ എത്തുന്ന കാളികളുടെ ശരാശരി 21382പേരാണ്. ഐ.ലീഗിലെ ക്ലബിന്റെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്. 17366 കാണികളുമായി ശരാശരിയില്‍ കരുത്തരായ ഈസ്റ്റ് ബംഗാള്‍ രണ്ടാമതും മോഹന്‍ ബഗാന്റെ മുന്നാമതുമാണ്. ബഗാന്റെ ശരാശരി 15825 ആണ്. കൂടാതെ ഐ-ലീഗിലെ ഗ്ലാമര്‍ പോരാട്ടമായ ഈസ്റ്റ് ബംഗാള്‍- മോഹന്‍ ബഗാന്‍ ഡെര്‍ബി പോരാട്ടം കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു. മോഹന്‍ ബഗാന്റെ ഹോം മത്സരത്തില്‍ 65000ത്തിനടുത്തും ഈസ്റ്റ് ബംഗാളിന്റെ ഹോം മത്സരത്തില്‍ 52000ത്തിലധികം കാണികളുമാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്.

ഐ ലീഗില്‍ ഇത്തവണ ആദ്യമായി എത്തിയ ഗോകുലം കേരള എഫ് സിയുടെ കാണികളുടെ കാര്യത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ശരാശരി 8131 കാണികളാണ് ഗോകുലത്തിന്റെ മത്സരം കാണാനെത്തിയത്. ഐ.എസ്.എല്ലില്‍ കേരളത്തില്‍ നിന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളിക്കുമ്പോഴാണ് തുടക്കാരായ ഗോകുലവും സാമന്യം ഭേദപ്പെട്ട ആരാധകവലയുമായി മുന്നേറുന്നത്. എന്നാല്‍ ചാമ്പ്യന്‍മാരായ മിനര്‍വ്വ പഞ്ചാബിന്റെ ആരാധകരുടെ കരുത്ത് ശരാശരി 5736 മാത്രമാണ്. ചെന്നൈ സിറ്റി (8194), ഷില്ലോംഗ് ലാജോംഗ് (5454), ഐസ്വാള്‍ എഫ് സി (4256), ഇന്ത്യന്‍ ആരോസ് (3256), ചര്‍ച്ചില്‍ ബ്രദേഴ്‌സ് (2921) എന്നിങ്ങനെയാണ് ഐ ലീഗിലെ മറ്റ് ടീമുകളുടെ ശരാശരി ആരാധകരുടെ എണ്ണം.

ചെന്നൈയിന്‍ എഫ്.സി-ബെംഗളൂരു ഫൈനലിന് ശേഷമാണ് ഐ.എസ്.എല്‍ ടൂര്‍ണമെന്റിന്റെ കൃത്യമായ കണക്കുകള്‍ പുറത്തു വിടുക. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ രണ്ടു ടീമുകള്‍ വന്നതിനാല്‍ കാണികളുടെ ശരാശരിയില്‍ വലിയ വര്‍ധനവ് ഐ.എസ്.എല്ലിലും ഉണ്ടായിട്ടുണ്ട്. ഐ.എസ്.എല്ലിനു ശേഷം രണ്ടു ലീഗിലേയും ടീമികള്‍ അണിനിരക്കുന്ന സൂപ്പര്‍ കപ്പ് നടക്കാനിരിക്കുന്നുണ്ട്. ഇതും വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മാര്‍ച്ച് 31ന്‌സൂപ്പര്‍ കപ്പ് ആരംഭിക്കും.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending