Connect with us

kerala

കാലാവസ്ഥാ വ്യതിയാനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വരെ; നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

Published

on

കൊച്ചി: കാലാവസ്ഥാ വ്യതിയാനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വരെയുള്ള പ്രതിസന്ധികളില്‍ പെട്ട് കേരളത്തിലെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. നിര്‍മാണ സാമഗ്രികളുടെ ക്ഷാമത്തിന് പുറമെ ക്വാറി, ടിപ്പര്‍ മേഖലയിലെ സമരം കൂടിയായതോടെ കേരളത്തില്‍ വരും ദിവസങ്ങളില്‍ നിര്‍മാണം പൂര്‍ണമായും സ്തംഭിച്ചേക്കും. 16,000 കോടി രൂപയുടെ ബില്ലുകളാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ളത്. കിഫ്ബിയാണ് ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ്, പി ഡബ്ലിയൂഡി, ഇറിഗേഷന്‍ വകുപ്പുകളിലും ബില്ലുകള്‍ കെട്ടിക്കിടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബില്ലുകള്‍ മൂന്ന് വര്‍ഷമായിട്ടും മാറി നല്‍കിയിട്ടില്ല. കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി നല്‍കാത്തതും അനാവശ്യ നിയന്ത്രണങ്ങളും കേരളത്തിലെ നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കരാറുകാര്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള സെക്യൂരിറ്റി തുകയും ഫീസും മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്തത് മൂലമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് അന്യ സംസ്ഥാനത്ത് നിന്ന് നിര്‍മാണസാമഗ്രികള്‍ കൊണ്ടുവരുന്നത് അമിതഭാരമെന്ന് ആരോപിച്ച് തടയുന്നത്. മെറ്റല്‍, മണല്‍ എന്നിവയുടെ ലഭ്യത കുറവ് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ക്വാറി, ക്രഷര്‍ ക്ഷാമം പരിഹരിക്കാന്‍ ഓരോ ജില്ലകളിലും മുന്‍കൈയെടുത്ത് പി പി പി മോഡലില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. എസ്റ്റിമേറ്റ് തയാറാക്കാത്തതും, ബില്ലുകള്‍ പാസാക്കുന്നതിലെ കാലതാമസവുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് പ്രധാന കാരണം.

തെലങ്കാനയിലെ പോലെ സുതാര്യമായ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പ് കൃത്യമായി പൂര്‍ത്തിയാക്കാറില്ല. ഇത് കാരണം ഒരു പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ജി എസ് ടിയിലെ ആശയക്കുഴപ്പം കാരണം കിട്ടാത്ത ബില്ലിന് ടാക്‌സ് അടയ്‌ക്കേണ്ട ഗതികേടിലാണ് പലരും. സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ തന്നെ നികുതി അടയ്ക്കണ്ട ഗതികേടിലാണ് കരാറുകാര്‍. സിമെന്റിനു ചുമത്തിയിട്ടുള്ള 28 ശതമാനം ജിഎസ്ടി കുറയ്ക്കണം.ആഡംബര വസ്തുക്കള്‍ക്ക് ചുമത്തുന്ന നികുതി സിമെന്റിനും ബാധകമാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നോക്കുകൂലി സംസ്‌കാരം മാറാതെ കേരളത്തില്‍ നിര്‍മാണ മേഖല വികസിക്കില്ല.

നോക്കുകൂലി ഇല്ലാതാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കയറ്റിറക്കു മേഖലക്കു പുറമേ ചില നിര്‍മാണ സ്ഥലങ്ങളിലും റെഡി മിക്‌സ് കോണ്‍ക്രീറ്റിനും മറ്റം നോക്കുകൂലി ചോദിക്കുന്ന പ്രവണത നിലനില്‍ക്കുന്നു. ഈ ദുഷ്പ്രവണത ഇല്ലാതാക്കാതെ നിര്‍മാണ മേഖല ഉള്‍പടെ കേരളത്തിന്റെ പൊതുവായ വികസനം അസാധ്യമാണെന്ന് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ നജീബ് മണ്ണേല്‍, എം.വി ആന്റണി, ബി. ചന്ദ്രമോഹന്‍, ജോളി വര്‍ഗീസ്, പ്രിന്‍സ് ജോസഫ്, സുനില്‍കുമാര്‍, ജോര്‍ജ് മാത്യു പാലാല്‍, മനോജ് മാത്യു, ജിബു പി മാത്യു, എന്നിവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്

എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

Published

on

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Continue Reading

kerala

കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (31-05-2025) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
അംഗനവാടികള്‍, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാലയങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍ക്ക് അവധി ബാധകമാണ്.

Continue Reading

GULF

ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു

Published

on

അബുദാബി : ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു. മലപ്പുറം വളാഞ്ചേരി,വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനു വിന്റെ മകൻ അബ്ദുസമദ് (52 )ആണ് മരണപ്പെട്ടത്. അബുദാബി രാജ കുടുംബത്തിലെ(ഖസർ അൽ ബഹർ) ജീവനക്കാരനാണ്.

ഭാര്യ :ആരിഫ പള്ളിമാലിൽ, ഉമ്മ :നഫീസ പടിഞ്ഞാറപ്പാട്ട്മ, ക്കൾ : ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ.
മരുമകൻ : മുഹമ്മദ് ഷാഫി.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും. ഖബറടക്കം നാളെ ( ശനി ) രാവിലെ വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Continue Reading

Trending