Connect with us

News

ജി 20 ദ്വിദിന ഉച്ചകോടിക്ക് തുടക്കം; പ്രതിസന്ധികള്‍ മറികടക്കാനുള്ള തീരുമാനങ്ങള്‍ കാത്ത് ലോകം

കോവിഡ് മൂലം ഇപ്പോഴും വിവിധ ലോക രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 20 വന്‍ സാമ്പത്തിക ശക്തികളായ ആഗോള രാജ്യങ്ങളുടെ തലവന്മാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേരുന്നത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് . കോവിഡിന്റെ പിടിയിലമര്‍ന്ന ലോകത്തിന്റെ അതിജീവനത്തിന് ഉതകുന്ന തീരുമാനങ്ങള്‍ക്ക് കാതോര്‍ത്ത് ജി 20 ദ്വിദിന ഉച്ചകോടിക്ക് തുടക്കമായി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് വിര്‍ച്വല്‍ ഉച്ചകോടി. സഊദിയുടെ തലസ്ഥാന നഗരിയില്‍ വിപുലമായി നടത്താനിരുന്ന ഉച്ചകോടി കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണം മൂലമാണ് ഓണ്‍ലൈന്‍ വഴിയാക്കിയത്. കോവിഡ് മൂലം ഇപ്പോഴും വിവിധ ലോക രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 20 വന്‍ സാമ്പത്തിക ശക്തികളായ ആഗോള രാജ്യങ്ങളുടെ തലവന്മാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേരുന്നത്.

ഇതാദ്യമായാണ് കോവിഡിന് ശേഷം ലോകനേതാക്കളുടെ സംഗമം. ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. ഉച്ചകോടി വിര്‍ച്വലായി നടക്കുന്നതിനാല്‍ ഇരുപത് രാജ്യങ്ങളുടെയും ഭരണ തലവന്മാര്‍ അണിനിരക്കുന്ന ഗ്രൂപ്പ് ഫോട്ടോ ഇന്നലെ രാത്രി പുറത്തിറക്കിയിരുന്നു . ജി 20 രാജ്യങ്ങളുടെ വിര്‍ച്വല്‍ ഉച്ചകോടിക്ക് വേദിയാകുന്ന ദരയ്യയിലെ സല്‍വ കൊട്ടാരത്തിലാണ് ലോകനേതാക്കളുടെ ഒന്നിച്ചുള്ള പടം പ്രദര്‍ശിപ്പിച്ചത്

കോവിഡ് ഉള്‍പ്പടെ ലോകം നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളും കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട രാജ്യങ്ങളെ കരകയറ്റാനുള്ള നടപടികളും ഉച്ചകോടിയില്‍ സുപ്രധാന വിഷയങ്ങളാണ്. ഉച്ചകോടിയുടെ മുന്നോടിയായി ജി 20 രാജ്യങ്ങളുടെ ധനകാര്യ മന്ത്രിമാരുടെ വിര്‍ച്വല്‍ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. ജി20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് സഊദി . ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ജി20 രാജ്യങ്ങളുടെ പങ്കാണ്.

ജി 20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത് അസാധാരണ സാഹചര്യത്തിലാണെന്ന് സഊദിവിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ജി20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു മുതല്‍ സഊദി സമഗ്ര പദ്ധതികള്‍ക്കാണ് രൂപം നല്‍കി വരുന്നത്. കൊറോണ മഹാമാരിയുടെ അനന്തര ഫലങ്ങളില്‍നിന്ന് മനുഷ്യ ജീവനും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ശാസ്ത്രീയമായ ചിന്തകള്‍ ഉച്ചകോടിയില്‍ ചരിത്ര തീരുമാനങ്ങളായി മാറും. കൊവിഡിനെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങള്‍ ഏകോപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ജി20 രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി നേരത്തെ തന്നെ സഊദി വിളിച്ചുചേര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ക്ക് പിന്തുണയേകാന്‍ 50 കോടി ഡോളര്‍ സഊദി സംഭാവനയായി നല്‍കിയിരുന്നു. കോവിഡ് വ്യാപനം തടയാനും വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് സൗഹൃദ രാജ്യങ്ങളുമായും ബന്ധപ്പെട്ട സംഘടനകളുമായും സഹകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വ്യക്തമാക്കി.

അതേസമയം സഊദിയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യക്ഷമായ മാറ്റങ്ങള്‍ കൈകൊണ്ടു. തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരികയും സ്ത്രീകളും യുവാക്കളുമടക്കമുള്ളവര്‍ക്ക് ജോലി ചെയ്യാനും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാകാനും അവസരം നല്‍കി. വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി പൗരന്മാരെ ശാക്തീകരിക്കാനും രാജ്യത്തെ സംരക്ഷിക്കാനും വികസന മേഖലയില്‍ നവീനമായ പദ്ധതികള്‍ കണ്ടെത്താനും ശ്രമങ്ങള്‍ തുടങ്ങി. അതോടൊപ്പം ഗള്‍ഫ് അറബ് രാജ്യങ്ങളുടെ സ്ഥിരതയും സംരക്ഷണവും സമൃദ്ധിയും നിലനിര്‍ത്താനുള്ള നയപരമായ ഇടപെടലുകള്‍ക്കും സഊദി മുന്‍ഗണന നല്‍കിവരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending