Connect with us

More

പരിശീലകനെ കളിക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഗവാസ്‌ക്കര്‍

Published

on

മുംബൈ: വിരാത് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിപ്പോള്‍ വിന്‍ഡീസിലാണ്. അഞ്ച് മല്‍സര ഏകദിന പരമ്പരയിലും ടി-20 യിലും കളിക്കുന്ന ടീമിനൊപ്പം പരിശീലകനില്ല. പുതിയ പരിശീലകനെ ഉടന്‍ തന്നെ നയിക്കുമെന്നും പുതിയ ആള്‍ അടുത്ത മാസം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ചുമതലയേല്‍ക്കുമെന്നുമെല്ലാം ക്രിക്കറ്റ് ബോര്‍ഡ് പറയുന്നുണ്ട്. പുതിയ പരിശീലകനെ കണ്ടെത്താന്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുമുണ്ട്. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിലെ സീനിയര്‍ താരമായ സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നു പുതിയ പരിശീലകനെ കളിക്കാര്‍ തന്നെ തീരുമാനിക്കട്ടെയെന്ന്….! ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവികള്‍ താരങ്ങളോട് ചോദിക്കുക-ആരായിരിക്കണം അടുത്ത് കോച്ച്. അവരുടെ ഉത്തരത്തിനങ്ങ് വഴങ്ങുന്നതായിരിക്കും നല്ലത്-ഗവാസ്‌ക്കര്‍ പരിഹസിച്ചു. പരിശീലകനെ കണ്ടെത്താന്‍ ഇനി പ്രത്യേക സമിതി വേണമെന്നില്ല. ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരോട് ചോദിക്കുക- ഞങ്ങള്‍ക്ക് പത്ത് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് പരിശീലകനായി ഇവരില്‍ നിന്ന് ആരെ വേണം… അവര്‍ പറയുന്നയാളെയങ്ങ് നിയമിക്കുക. എന്നാല്‍ പിന്നെ പുലിവാല്‍ ഇല്ലല്ലോ… അനില്‍ കുംബ്ലെയെ അവരെല്ലാം തള്ളിപ്പറയാന്‍ കാരണം അദ്ദേഹത്തിന്റെ ശൈലി ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ടാണല്ലോ… എന്താണ് കുംബ്ലെ ചെയ്ത പാതകം എന്ന് ഇത് വരെ ആരും പറഞ്ഞിട്ടില്ല. കോലി ഇത് പറയണം. അല്ലെങ്കില്‍ മറ്റാരെങ്കിലും വെളിപ്പെടുത്തണം. പുതിയ കോച്ച് വരുമ്പോള്‍ അദ്ദേഹത്തിന് ചില പാഠങ്ങള്‍ നല്ലതാണല്ലോ. കുംബ്ലെ ഇന്തെല്ലാമാണ് ചെയ്തത്. അത് കൊണ്ടാണ് ഞങ്ങള്‍ക്ക് അനിഷ്ടം. നിങ്ങള്‍ ഇതെല്ലാം ചെയ്താല്‍ മതിയെന്ന് പുതിയ കോച്ചിനോട് പറഞ്ഞാല്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ഞാനെന്ന പരിശീലകന്‍ രാവിലെ 9-30 ന് തന്നെ കളിക്കാര്‍ മൈതാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞാല്‍ അത് ചിലപ്പോള്‍ അമിതഭാരാവും, താരങ്ങള്‍ നെറ്റ്്‌സില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് പറഞ്ഞാല്‍ അത് ഭാരമാവും, നെറ്റ്‌സില്‍ നിങ്ങള്‍ കുറച്ചധികം പന്തുകള്‍ എറിയണമെന്ന് പറഞ്ഞാല്‍, ഫീല്‍ഡിംഗ് പ്രാക്ടീസില്‍ കൂടുതല്‍ ക്യാച്ചുകള്‍ എടുക്കണമെന്ന് പറഞ്ഞാല്‍-എല്ലാം ഭാരമാവും- ഗവാസ്‌ക്കര്‍ പരിഹസിച്ചു. കളിക്കളത്തില്‍ ക്യാപ്റ്റന്റെ തീരുമാനമാണ് പ്രധാനമെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു. എന്നാല്‍ കളത്തിന് പുറത്ത് ടീമിന്റെ ചുമതല പരിശീലകനാണ്. വിരാത് തന്റെ ഭാഗം പറയുന്നതാണ് നല്ലത്. എങ്കിലേ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാനാവു. കുംബ്ലെയും സംസാരിക്കണം. തനിക്കിപ്പോഴും എന്താണ് കുംബ്ലെയുടെ വീഴ്ച്ചയെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending