Connect with us

More

പരിശീലകനെ കളിക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഗവാസ്‌ക്കര്‍

Published

on

മുംബൈ: വിരാത് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിപ്പോള്‍ വിന്‍ഡീസിലാണ്. അഞ്ച് മല്‍സര ഏകദിന പരമ്പരയിലും ടി-20 യിലും കളിക്കുന്ന ടീമിനൊപ്പം പരിശീലകനില്ല. പുതിയ പരിശീലകനെ ഉടന്‍ തന്നെ നയിക്കുമെന്നും പുതിയ ആള്‍ അടുത്ത മാസം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ചുമതലയേല്‍ക്കുമെന്നുമെല്ലാം ക്രിക്കറ്റ് ബോര്‍ഡ് പറയുന്നുണ്ട്. പുതിയ പരിശീലകനെ കണ്ടെത്താന്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുമുണ്ട്. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിലെ സീനിയര്‍ താരമായ സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നു പുതിയ പരിശീലകനെ കളിക്കാര്‍ തന്നെ തീരുമാനിക്കട്ടെയെന്ന്….! ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവികള്‍ താരങ്ങളോട് ചോദിക്കുക-ആരായിരിക്കണം അടുത്ത് കോച്ച്. അവരുടെ ഉത്തരത്തിനങ്ങ് വഴങ്ങുന്നതായിരിക്കും നല്ലത്-ഗവാസ്‌ക്കര്‍ പരിഹസിച്ചു. പരിശീലകനെ കണ്ടെത്താന്‍ ഇനി പ്രത്യേക സമിതി വേണമെന്നില്ല. ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരോട് ചോദിക്കുക- ഞങ്ങള്‍ക്ക് പത്ത് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് പരിശീലകനായി ഇവരില്‍ നിന്ന് ആരെ വേണം… അവര്‍ പറയുന്നയാളെയങ്ങ് നിയമിക്കുക. എന്നാല്‍ പിന്നെ പുലിവാല്‍ ഇല്ലല്ലോ… അനില്‍ കുംബ്ലെയെ അവരെല്ലാം തള്ളിപ്പറയാന്‍ കാരണം അദ്ദേഹത്തിന്റെ ശൈലി ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ടാണല്ലോ… എന്താണ് കുംബ്ലെ ചെയ്ത പാതകം എന്ന് ഇത് വരെ ആരും പറഞ്ഞിട്ടില്ല. കോലി ഇത് പറയണം. അല്ലെങ്കില്‍ മറ്റാരെങ്കിലും വെളിപ്പെടുത്തണം. പുതിയ കോച്ച് വരുമ്പോള്‍ അദ്ദേഹത്തിന് ചില പാഠങ്ങള്‍ നല്ലതാണല്ലോ. കുംബ്ലെ ഇന്തെല്ലാമാണ് ചെയ്തത്. അത് കൊണ്ടാണ് ഞങ്ങള്‍ക്ക് അനിഷ്ടം. നിങ്ങള്‍ ഇതെല്ലാം ചെയ്താല്‍ മതിയെന്ന് പുതിയ കോച്ചിനോട് പറഞ്ഞാല്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ഞാനെന്ന പരിശീലകന്‍ രാവിലെ 9-30 ന് തന്നെ കളിക്കാര്‍ മൈതാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞാല്‍ അത് ചിലപ്പോള്‍ അമിതഭാരാവും, താരങ്ങള്‍ നെറ്റ്്‌സില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് പറഞ്ഞാല്‍ അത് ഭാരമാവും, നെറ്റ്‌സില്‍ നിങ്ങള്‍ കുറച്ചധികം പന്തുകള്‍ എറിയണമെന്ന് പറഞ്ഞാല്‍, ഫീല്‍ഡിംഗ് പ്രാക്ടീസില്‍ കൂടുതല്‍ ക്യാച്ചുകള്‍ എടുക്കണമെന്ന് പറഞ്ഞാല്‍-എല്ലാം ഭാരമാവും- ഗവാസ്‌ക്കര്‍ പരിഹസിച്ചു. കളിക്കളത്തില്‍ ക്യാപ്റ്റന്റെ തീരുമാനമാണ് പ്രധാനമെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു. എന്നാല്‍ കളത്തിന് പുറത്ത് ടീമിന്റെ ചുമതല പരിശീലകനാണ്. വിരാത് തന്റെ ഭാഗം പറയുന്നതാണ് നല്ലത്. എങ്കിലേ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാനാവു. കുംബ്ലെയും സംസാരിക്കണം. തനിക്കിപ്പോഴും എന്താണ് കുംബ്ലെയുടെ വീഴ്ച്ചയെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending