Views
അത് നാഥുറാമിന്റെ പ്രേതം തന്നെ
1942 ഫെബ്രുവരി മൂന്നിന് മഹാത്മാഗാന്ധി തന്റെ പത്രമായ ഹരിജനില്‍ ഇങ്ങനെ എഴുതി: അഭിപ്രായ സ്വാതന്ത്ര്യം ഒരാളില്‍നിന്ന് കവരുകയെന്നാല്‍ അയാളൊരു തനി യന്ത്രമാവുകയും സമൂഹത്തിന്റെ നാശത്തിനത് കാരണമാകുകയും ചെയ്യും. വ്യക്തിസ്വാതന്ത്ര്യം മാത്രമേ സമൂഹത്തെ പുരോഗമിപ്പിക്കുകയുള്ളൂ. മറ്റൊരിക്കല്‍ മഹാത്മാവ് പറഞ്ഞു: നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്. എന്നാല്‍ അതുപ്രകടിപ്പിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞാന്‍ അവസാന ശ്വാസം വരെ പോരാടും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആ മഹാമനീഷിയുടെ നാട്ടിലാണ് അതേ സ്വാതന്ത്ര്യത്തിനുവേണ്ടി കൊലചെയ്യപ്പെട്ട ധീര വനിതക്കെതിരെ അതിക്രൂരമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. അനുശോചനപ്രവാഹങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മുറവിളികള്‍ക്കുമിടയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രക്തസാക്ഷി ഗൗരിലങ്കേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പൊങ്കാല നടക്കുകയാണിപ്പോള്‍.
ഫാസിസ്റ്റുകളുടെ പതിവു ഗീബല്‍സ് ശൈലി പിന്തുടര്‍ന്നുകൊണ്ട് പ്രതികളെക്കുറിച്ച് സന്ദേഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഹിന്ദുത്വവാദികള്‍. അപ്പന്‍ പത്തായത്തിലുമില്ല എന്നു പറയുന്നതുപോലെയായിരിക്കുന്നു ഇത്. രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മഹാത്മാവിനെ ഇതേ ശൈലിയില്‍ വെടിവെച്ചിട്ടവരുടെ പിന്മുറക്കാരില്‍ നിന്ന് ഇന്ത്യ ഒട്ടും മുന്നോട്ടുനീങ്ങിയിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ചാമരാജ്‌പേട്ടയിലെ വെളുത്ത കാറിനെ പിന്തുടര്‍ന്ന മുഖംമൂടി ധരിച്ച ആ കറുത്ത ഭീരുവിന്റെ വെടിയുണ്ടകള്‍.1948 ജനുവരി മുപ്പതിന് ബിര്‍ളാമന്ദിരത്തിലെത്തിയ ഹിന്ദുത്വ വര്‍ഗീയവാദി നാഥുറാംഗോഡ്‌സെയുടെ പ്രേതമല്ലാതാരാണിത്?
ഗൗരി ലങ്കേഷ് കൊലചെയ്യപ്പെടേണ്ടവളാണെന്നും അവരുടെ എഴുത്തുകള്‍ അതിനര്‍ഹമാണെന്നുമൊക്കെയാണ് അറയ്ക്കുന്ന ഭാഷയില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അല്‍പന്മാരായ തെരുവുകൂട്ടങ്ങളാണ് ഇതിനൊക്കെ പിന്നിലെന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ കൊലപാതകത്തെ ന്യായീകരിച്ച് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എല്‍.എ ഡി.എന്‍ ജീവരാജ് രംഗത്തുവന്നിരിക്കുന്നത് സത്യം ഏത് ഗുഹയിലൊളിപ്പിക്കാന്‍ ശ്രമിച്ചാലും പുറന്തള്ളിവരുമെന്നതിനുള്ള ഒന്നാംതരം തെളിവാണ്. മുമ്പ് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗൗരി ഒന്നും മിണ്ടിയിരുന്നില്ലെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയുടെ ജനപ്രതിനിധിയില്‍ നിന്നുണ്ടായിരിക്കുന്ന വിഷംനിറച്ച പരാമര്‍ശം. പ്രതികള്‍ ആരാണെന്നതിനെക്കുറിച്ച് വേവലാതിപ്പെട്ട് ഇനി സമയം കളയേണ്ടതില്ല. പ്രത്യേകാന്വേഷണ സംഘമോ കേന്ദ്ര ബ്യൂറോയോ എന്ന തര്‍ക്കം വേണ്ട. പരിവാര്‍ സംഘടനകളുടെ അത്യുന്നത കാര്യാലയങ്ങളിലേക്ക് നേരെചൊവ്വെ വിലങ്ങ് കൊണ്ടുചെല്ലാം. കഴിഞ്ഞ മൂന്നു കൊല്ലമായി വിവിധ പശു ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള അര്‍മാദിത്തം പോലെതന്നെയാണ് ഈ ഗൗരിഹത്യയും.
സ്വതന്ത്രചിന്തകയും ഹിന്ദുത്വവാദികളുടെ സ്ഥിരവൈരിയുമെന്ന നിലയില്‍ മാത്രമല്ല, ആ ആശയത്തിനെതിരെ നിരന്തരം തൂലിക ചലിപ്പിക്കുകയും ഇത്തരം ചിന്താഗതിക്കാര്‍ക്ക് ഒറ്റ നയാപൈസയുടെ പരസ്യവരുമാനവും സ്വീകരിക്കാതെ ‘ഗൗരിലങ്കേഷ് പത്രികെ’ എന്ന സ്വന്തം പത്രത്തില്‍ എഴുതാനിടം കൊടുക്കുകയും ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ജീവിക്കുന്ന ഇതിഹാസമാണ് കര്‍ണാടകയിലെ നഗരപ്രാന്തങ്ങളിലൊന്നില്‍ ഏഴു വെടിയുണ്ടകളേറ്റ് നിശ്ചലമായത്. ഇതിനുശേഷം മിനിറ്റുകള്‍ക്കകമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഗൗരിക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ നിറയുന്നത്. സത്യം പറയുന്നവനെ കൊന്നുതള്ളുന്ന ശൈലി ഗലീലിയോയുടെയും സോക്രട്ടീസിന്റെയും കാലത്തിനുമുമ്പ് തന്നെ ലോകത്തുണ്ട്. കാലമെത്ര പുരോഗമിച്ചാലും മാറാത്ത മനസ്സുള്ളവര്‍ നമുക്കിടയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെ ന്ന ്‌നിരവധി സംഭവങ്ങളിലൂടെ ലോകം നമ്മെ അനുനിമിഷം സ്മര്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ലോക ജനാധിപത്യത്തിന്റെ നെറുകയില്‍ അഭിമാനത്തോടെ നിന്നിരുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി അഹിംസയിലൂടെ മരിക്കാന്‍ തയ്യാറാവുമെന്ന സിദ്ധാന്തം രൂപപ്പെടുത്തിയ മഹാത്മാവിന്റെ നാട്ടിലിതാ തുറന്നുപറച്ചില്‍ എന്ന ഒറ്റക്കുറ്റത്തിന് ഒരു പൗരന്‍കൂടി കാലയവനിക്കുള്ളിലേക്ക് വെടിവെച്ചിടപ്പെട്ടിരിക്കുന്നു.
ശേഷം കൊലയാളികളുടെ അട്ടഹാസം. ആള്‍ക്കൂട്ടക്കൊലകളിലും ഇതേ രീതി കാണുന്നുണ്ട്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവന്ന അനുഭവ സമ്പത്തുകളുടെയും അറുപത്തേഴു വര്‍ഷം മുമ്പ് രാഷ്ട്രത്തിന്റെ പ്രപിതാക്കളാല്‍ കൂലങ്കഷമായ ഗവേഷണങ്ങളിലൂടെയും ഇന്ത്യാ മഹാരാജ്യം ആര്‍ജിച്ചെടുത്തൊരു നിയമ സംഹിതയുടെ നടത്തിപ്പുകാരായി ചുമതലപ്പെട്ടവരാണ് ചാമരാജ്‌പേട്ടയിലെ വെടിയുണ്ടകളുടെ പിന്നിലെ കാഞ്ചിവലിച്ചതെന്നത് പ്രത്യേകിച്ച് പഠിപ്പിക്കേണ്ടതില്ല. ഇതുപോലെ പ്രണോയ് റോയി എന്ന ധീരനായ മാധ്യമ പ്രവര്‍ത്തകനുനേരെ അറസ്റ്റു ഭീഷണിയും റെയ്ഡുകളുമായി വന്നവരുടെ മുഖാവരണത്തിനും കാവിയുടെ നിറമായിരുന്നു. സവര്‍ണ മേല്‍ക്കോയ്മയുടെ ഗതകാലത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിടിച്ചുകെട്ടാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അധികാരത്തിനും പണത്തിനും വേണ്ടി പശുവിനെ സംരക്ഷിക്കുകയും സഹജീവിയായ മനുഷ്യനെ പച്ചക്ക് അടിച്ചുകൊല്ലുകയും ചെയ്യുന്ന കാലത്താണ് കാവിയുടെ അപ്പോസ്തലന്മാര്‍ മൗനിബാബകളാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം വെച്ചുനീട്ടുന്ന 19 (1) വകുപ്പും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള 21-ാം വകുപ്പുമൊക്കെ ഈ ഇരുണ്ട കാലത്ത് നമ്മെ നോക്കി കൊഞ്ഞനംകുത്തുന്നു. പശു സംരക്ഷകരില്‍ നിന്ന് പാവപ്പെട്ട പൗരന്മാരെ ജീവിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതി വേണ്ടിവരുന്ന കാലം. ഇതിനെ മോദി കാലമെന്നോ അമിത്ഷാ കാലമെന്നോ അതോ കലികാലമെന്നോ ഏതാണ് വിളിക്കേണ്ടത് ?
മാവോയിസ്റ്റുകളാണ് കൊലക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചന അണിയറയില്‍ പതിവു ഫാസിസ ശൈലിയില്‍ ആടിത്തിമിര്‍ക്കുന്നുണ്ട്. ഇതേ സംസ്ഥാനത്ത് കല്‍ബുര്‍ഗിയെയും തൊട്ടടുത്ത മഹാരാഷ്ട്രയില്‍ നരേന്ദ്രധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും വെടിവെച്ചുകൊന്നവരുടെ തോക്കിനും ആശയത്തിനും ഇതേ ഹിന്ദുത്വമണമായിരുന്നു. ഇവരുടെയെല്ലാം രക്തത്തിന്റെ മാറാത്ത വര്‍ണം പോലെ. നടന്‍ കമല്‍ഹാസന്‍ സൂചിപ്പിച്ചതുപോലെ, വാക്കിനെ തോക്കുകൊണ്ട് മൗനമാക്കുന്നത് ചര്‍ച്ച ജയിക്കാനുള്ള ഏറ്റവും മോശമായ മാര്‍ഗമാണ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നതും ചകിതയുടെ കാലത്തെക്കുറിച്ചുതന്നെ. ഗോസംരക്ഷകരെ താക്കീത് ചെയ്ത പ്രധാനമന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നത് സ്വാഭാവികം മാത്രം. സാമൂഹികമാധ്യമങ്ങളിലെ അണികളുടെ ഭാഷയില്‍ ആഹ്ലാദിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തവിധത്തിലെങ്കിലും ഇന്ത്യ അവശേഷിക്കുന്നുണ്ടെന്നതാണ് നമ്മുടെയൊക്കെ ഏക ആശ്വാസം.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.
കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
-
kerala2 days agoമികച്ച നടന്‍ മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

