Connect with us

Culture

ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് സാധ്വി സരസ്വതി

Published

on

പനാജി: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ച് സാധ്വി സരസ്വതി. ലൗജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയുധം ശേഖരിക്കാനും മധ്യപ്രദേശില്‍ നിന്നുമുള്ള സാധ്വി സരസ്വതി ആഹ്വാനം ചെയ്തിട്ടുണ്ട്. 2023 ഓടെ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതിനായി 150ലധികം വരുന്ന ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ഗോവയില്‍ നടക്കുന്ന മഹാസംഗമത്തിലാണ് സാധ്വിയുടെ വിദ്വേഷ പ്രസ്താവന. അതേസമയം മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ സാധ്വി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ഗീരിഷ് ചോദാന്‍കര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. കയ്യടികളോടെയാണ് സാധ്വിയുടെ വിദ്വേഷ പ്രസംഗത്തെ യോഗത്തിലുണ്ടായിരുന്നവര്‍ സ്വീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി പ്രസിഡന്റാണ് ഇവര്‍. അന്യമതസ്ഥനെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതല്ല, ഹിന്ദുവിനെ ഹിന്ദുവാക്കുന്നതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അവര്‍ മതേതരത്വത്തിന്റെ ഉടുപ്പ് അണിഞ്ഞിരിക്കുകയാണ്. അവരാണ് ആദ്യം ആക്രമിക്കപ്പെടുക. സ്റ്റാറ്റസ് പാലിക്കുന്നതിന് വേണ്ടി സ്വന്തം അമ്മയുടെ (ഗോമാത), ഇറച്ചി കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരുടെയും മുമ്പില്‍ വെച്ച് അവരെ തൂക്കി കൊല്ലണം. അപ്പോഴേ ഗോമാതാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് എല്ലാവരും മനസിലാക്കൂ. നമ്മള്‍ ആയുധം കൈയിലേന്തിയില്ലെങ്കില്‍, ഭാവിയില്‍ നമ്മള്‍ നശിപ്പിക്കപ്പെടുമെന്നും സരസ്വതി യോഗത്തില്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെയും യോഗം വെറുതെ വിട്ടില്ല. സാധ്വി സരസ്വതിക്ക് ശേഷം സംസാരിച്ച സനാതന്‍ സാന്‍സ്തയുടെ വക്താവ് അഭയ് വാര്‍തകാണ് ബിജെപിക്ക് എതിരെ സംസാരിച്ചത്. ഗോവയില്‍ തന്നെ ബീഫ് കഴിക്കുന്നതിനെ അനുകൂലിക്കുന്ന ബിജെപി മന്ത്രിമാരുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒരു മന്ത്രി ബീഫ് കഴിക്കുമെന്ന് പറയുന്നു. മറ്റൊരു കേന്ദ്ര മന്ത്രിയും ഇത് തന്നെ പറയുന്നു. ഗോ മാതാവ് അവര്‍ക്ക് ഭക്ഷണമാണോയെന്നും അദ്ദേഹം ചോദിച്ചു. തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ‘ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായുള്ള പദ്ധതി’ തയ്യാറാക്കുന്നതിനായുള്ള ചര്‍ച്ചയാണ് സംഗമത്തിന്റെ പ്രധാന അജണ്ട. ഗോവ കേന്ദ്രമായുള്ള ഹിന്ദു ജനജാഗൃതി സമിതി 2002ലാണ് സ്ഥാപിക്കപ്പെട്ടത്. തീവ്രഹിന്ദുത്വ ഗ്രൂപ്പായ എച്ച്‌ജെഎസ് യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ധബോല്‍ക്കറുടെ വധത്തിന് ശേഷമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ധബോല്‍ക്കര്‍ വധത്തെത്തുടര്‍ന്ന് എച്ച്‌ജെഎസ് പ്രവര്‍ത്തകനായ വീരേന്ദ്രസിങ് താവ്ഡയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Film

നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി

മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

Published

on

നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.

അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.

 

Continue Reading

Film

”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി

മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

Published

on

പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.

സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.

സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്‍ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.

Continue Reading

Film

ദളപതി വിജയിന്റെ ‘ജനനായകന്‍’ ജനുവരി 9ന് തിയറ്ററുകളില്‍

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Published

on

ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്‍’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.

എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

ജനനായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്‍കുന്നു.

ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ടെക്‌നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍

 

 

Continue Reading

Trending