Connect with us

india

ജഡ്ജിമാരെ വേട്ടയാടുന്നത് ഫാഷനാവുന്നു: സുപ്രീംകോടതി

കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും യു.പിയിലും

Published

on

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാഷനായി മാറുന്നുവെന്ന് സുപ്രീംകോടതി. ഇത്തരം കേസുകള്‍ വര്‍ധിച്ചു വരികയാണെന്നും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു.

വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി. ജഡ്ജിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മദ്രാസ് ഹൈക്കോടതി അഭിഭാഷകനെ 15 ദിവസത്തെ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. രാജ്യമൊട്ടുക്കും ജഡ്ജിമാര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് കോടതി പറഞ്ഞു. ജില്ലാ ജഡ്ജിമാര്‍ക്ക് ഒരു തരത്തിലുള്ള സുരക്ഷയുമില്ല. ലാത്തി പിടിച്ച ഒരു പൊലീസുകാരന്റെ സംരക്ഷണം പോലുമില്ലെന്നും കോടതി പറഞ്ഞു.

അഭിഭാഷകര്‍ നിയമത്തിന് അധീതരല്ലെന്ന് ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. രാജ്യത്തെ നിയമ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് അഭിഭാഷകര്‍. ഇത്തരം അഭിഭാഷകര്‍ ജുഡീഷ്യല്‍ സംവിധാനത്തിനു തന്നെ അപമാനമാണെന്നും കര്‍ക്കശമായി തന്നെ നേരിടണമെന്നും കോടതി പറഞ്ഞു.

ആരോപണ വിധേയനായ അഭിഭാഷകന് ജാമ്യമില്ലാ വാറണ്ട് കൈമാറാന്‍ എത്തിയപ്പോള്‍ നൂറോളം അഭിഭാഷകര്‍ ചുറ്റും നിന്നാണ് പ്രതിരോധിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാണ്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് ഇതിലൂടെ ശ്രമിച്ചത്. വഷളന്‍ സ്വഭാവക്കാരനാണ് ഈ അഭിഭാഷകന്‍. ജുഡീഷ്യറിയെക്കൂടി വഷളാക്കുകയാണ് അയാള്‍ ചെയ്യുന്നത്. അഭിഭാഷകവൃത്തിയെ ആണ് മോശമാക്കുന്നത്- ജസ്റ്റിസ് ചന്ദ്രചൂഡ് രൂക്ഷ ഭാഷയിലാണ് ഹര്‍ജിക്കാരനെതിരെ പ്രതികരിച്ചത്.

കേസില്‍ നിരുപാധികം മാപ്പു പറയാന്‍ തയ്യാറാണെന്നും ശിക്ഷ ഒഴിവാക്കണമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞെങ്കിലും കോടതി തള്ളി. ഏറ്റവും ദയാപരമായ ശിക്ഷയാണ് നിങ്ങള്‍ക്ക് വിധിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ടാഴ്ച മാത്രം ജയിലില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് തീര്‍ത്തും ചെറിയ ശിക്ഷ മാത്രമാണ്. നിങ്ങള്‍ ചെയ്ത തെറ്റിനുള്ള പരിഹാരമേ ആകുന്നില്ല.
ജഡ്ജിമാരെ ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നത് ഫാഷനായി മാറുന്ന കാലത്ത് യാതൊരു ഇളവും ശിക്ഷയില്‍ നല്‍കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

india

‘പിണറായിക്ക് സീറ്റ് കിട്ടില്ലെന്ന അങ്കലാപ്പ്; മുംബൈയിലെ യോഗത്തില്‍ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ട്‌: കെ.സി.വേണുഗോപാൽ

സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണ്

Published

on

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പിനെ തുടർന്നാണെന്ന് കെ.സി.വേണുഗോപാൽ. സിപിഎം എവിടെയാണ് ബിജെപിയെ എതിർക്കുന്നത്. കേരളത്തിലാണോ ബിജെപിയെ എതിർക്കുന്നത്. അതിന് കേരളത്തിലെവിടെയാണ് ബിജെപി.

ന്യായ് യാത്രയുടെ സമാപനത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും പങ്കെടുത്തു. നിർഭാഗ്യവശാൽ സിപിഎം വന്നില്ല. അവർക്ക് ആത്മാർഥത ഇല്ല. സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണ്. രാഹുൽ ഗാന്ധി മുംബൈയിൽ നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസംഗം  കേൾക്കണം. പിണറായി മോദിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. മുംബൈയിലെ യോഗത്തിൽ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ടാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Continue Reading

Trending