X

സി.പി.ഐ മുന്നണി വിട്ടാല്‍ എല്‍.ഡി.എഫ് വട്ടപ്പൂജ്യം; ആട്ടിന്‍കാട്ടം തലയിലുള്ള നേതാക്കള്‍ ഓര്‍മിക്കണം: സി.പി.ഐ നേതാവ് എസ് ബുഹാരി

സി.പി.എമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ നേതാവ്. സി.പി.ഐയുടെ ഔദാര്യമാണ് സി.പി.എമ്മിന്റെ മന്ത്രിയും മുഖ്യമന്ത്രിയും എന്ന് സി.പി.ഐ കടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് എസ് ബുഹാരി പറഞ്ഞു.

കൊല്ലം കടയ്ക്കലില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സി.പി.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐയുടെ കൂടി വോട്ടുകൊണ്ടാണ് ഇവര്‍ മന്ത്രിമാരായത്. സി.പി.ഐ മുന്നണിയില്‍ നിന്ന് പോയാല്‍ വട്ടപ്പൂജ്യം ആയിരിക്കും എല്‍.ഡി.എഫ്. ആ ഓര്‍മ ആട്ടിന്‍കാട്ടം തലയില്‍ ഉള്ള നേതാക്കള്‍ മനസിലാക്കണമെന്നും ബുഹാരി വിമര്‍ശിച്ചു. ഇങ്ങനെ പോയാല്‍ കേരളത്തിലും വട്ടപ്പൂജ്യം ആകാന്‍ അധിക സമയം വേണ്ട.

സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഇനിയും അക്രമം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും എസ് ബുഹാരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന യോഗത്തിലെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കഴിഞ്ഞ ദിവസം സി.പി.ഐ-സി.പി.എം ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ രഹസ്യയോഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി പ്രവര്‍ത്തകര്‍ അറിയിച്ചു.

 

webdesk13: