india
ചൈനയോട് പറ്റുമെങ്കില്‍ പാകിസ്താനുമായി എന്തുകൊണ്ട് പാടില്ലെന്ന് പാര്‍ലമെന്റില്‍ ഫാറൂഖ് അബ്ദുല്ല
കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്‍ഘ നാള്‍ തടങ്കലിലായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, അതിര്‍ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമായ ഫാറൂഖ് അബ്ദുല്ലയും പാര്‍ലമെന്റില്‍ രംഗത്ത്. നിയന്ത്രണമേഖലയില്‍ സൈനികരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായാണ് കശ്മീരിലെ മുതിര്‍ന്ന നേതാവ് രംഗത്തെത്തിയത്. ലോക്‌സഭയില്‍ സംസാരിച്ച ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, അതിര്‍ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.
‘പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ഇന്ന് ചൈനയുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പാകിസ്ഥാനുമായും ചര്‍ച്ച ആരംഭിക്കണം, ഫാറൂഖ് അബ്ദുല്ല ലോകസഭയില്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്‍ഘ നാള്‍ തടങ്കലിലായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്.
‘അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്നു …ഇത് കൈകാര്യം ചെയ്യാന്‍ ഒരു മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ചര്‍ച്ചകള്‍ ഒഴികെ …(ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന്) പിന്മാറാനുള്ള ശ്രമത്തിനായി നിങ്ങള്‍ ചൈനയുമായി സംസാരിക്കുമ്പോള്‍, ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതിന് നമ്മളുടെ (മറ്റ്) അയല്‍ക്കാരോടും സംസാരിക്കണം, ഫാറുഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രഭരണ പ്രദേശമായി മാറിയിട്ടും ജമ്മു കശ്മീരില്‍ യാതൊരു പുരോഗതിയും കണ്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി പാര്‍ലമെന്റില്‍ തുറന്നടിച്ചു. അധികൃതര്‍ 4 ജി സൗകര്യങ്ങള്‍ തടയുന്നതിനാല്‍ വിദ്യാര്‍ത്ഥികളും വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും, ഇത് പൊതു താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊലപ്പെട്ട സംഭവത്തില്‍ കരസേന നടത്തിയ അന്വേഷണത്തില്‍ ശ്രീനഗര്‍ എംപി സന്തോഷം പ്രകടിപ്പിച്ചു. മൂന്ന് നിരപരാധികളായ ഷോപിയാന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. സര്‍ക്കാര്‍ കനത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടങ്കലിൽ കഴിയുമ്പോൾ തനിക്കുവേണ്ടി സംസാരിച്ചതിന് പാർലമെന്റ് അംഗങ്ങളോട് ഫാറൂഖ് അബ്ദുല്ല നന്ദി അറിയിച്ചു.
കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫാറൂഖ് അബ്ദുല്ലയെയും ഉമര്‍ അബ്ദുള്ളയേയും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഫാറൂഖ് അബ്ദുല്ല മോചിതനായത്.
india
ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തി; ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം
ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളും, ആയുധങ്ങളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് പ്രധാന പ്രതികള്‍. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും പ്രതികളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് റസ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിപിന്‍ സിങ് അറിയിച്ചു
india
തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ല; ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ല; എം കെ സ്റ്റാലിന്‍
ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മധുരയില്‍ നടക്കുന്ന ഡി എം കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍, ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. എഐഎഡിഎംകെയെ ഇപിഎസ് ബിജെപിയുടെ നിയന്ത്രണത്തിലാക്കി, ഇനി തമിഴ്‌നാടിനെയും ബിജെപി നിയന്ത്രണത്തിലാക്കാന്‍ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
നാളെ മുതല്‍ ദിവസവും താന്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണും. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മധുരയിലെ ജനറല്‍ കൗണ്‍സില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ അവസാനിക്കണമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊര്‍ജവും ജയവും പാര്‍ട്ടിയില്‍ എത്തുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.
‘ബിജെപി സഖ്യം തമിഴ്നാട്ടില്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു. അധികാരത്തില്‍ വന്നാല്‍ അവര്‍ എന്തുചെയ്യുമെന്ന് ഞാന്‍ വിശദീകരിക്കാം. ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ അനുവദിക്കില്ല. പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നമ്മളെ മുക്കിക്കൊല്ലും,” സ്റ്റാലിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശക്തി അതിന്റെ വളണ്ടിയര്‍മാരുടെ വിശ്വാസമാണ്. ”എന്റെ പാര്‍ട്ടി, എന്റെ പ്രസ്ഥാനം, എന്റെ നേതൃത്വം” എന്ന മനോഭാവമുള്ളവരാണ് വളണ്ടിയര്‍മാരെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.
india
‘അറിയിപ്പില്ല, ബുള്‍ഡോസറുകള്‍ മാത്രം’: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ പള്ളി പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം
മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മെയ് 29 ന് നിര്‍മ്മാണത്തിലിരുന്ന ഒരു മുസ്ലീം പള്ളി ജില്ലാ പഞ്ചായത്ത് ഭരണസമിതി തകര്‍ത്തു. നകൂര്‍ ബ്ലോക്കിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികള്‍ മസ്ജിദ് പൊളിച്ചുമാറ്റിയതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായി. മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. 1863-ലെ റിലീജിയസ് എന്‍ഡോവ്മെന്റ് ആക്ടില്‍ ഒരു മതപരമായ ഘടന നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഭൂപടത്തിന്റെ അംഗീകാരത്തിന്റെയും മറ്റ് നടപടിക്രമങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി എസ്എച്ച്ഒ നേരത്തെ നിര്‍മാണം നിര്‍ത്തിവച്ചിരുന്നതായി ഭോജ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രധാന്‍ വാജിദ് അലി പറഞ്ഞു.
തുടര്‍ന്ന്, ഗ്രാമപഞ്ചായത്ത് ചെയര്‍മാനെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും, അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് അധികാരമില്ലെന്നും ജില്ലാ മജിസ്ട്രേറ്റിനെ (ഡിഎം) സമീപിക്കാന്‍ ഉപദേശിച്ചുവെന്നും അദ്ദേഹം നിരസിച്ചു.
2025 ഫെബ്രുവരിയില്‍ നാട്ടുകാര്‍ ഡിഎം ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാല്‍, ജില്ലാ പഞ്ചായത്തിലെ അപര്‍മുഖ് അധികാരിയുമായി (എഎംഎ) സംസാരിക്കാന്‍ ഡിഎം വാക്കാല്‍ നിര്‍ദേശിച്ചു.
പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍, ‘ഇതൊരു ചെറിയ മതപരമായ ഘടനയാണ്, നിങ്ങള്‍ക്ക് ഇത് നിര്‍മ്മിക്കുന്നത് തുടരാം’ എന്ന് അവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
മെയ് 29 ന് രാവിലെ 11 മണിയോടെ എസ്ഡിഎം സദര്‍ സുബോധ് കുമാര്‍, എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ ആദേശ് കുമാര്‍, മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മൂന്ന് ബുള്‍ഡോസറുകളുമായി നിര്‍മ്മാണ സ്ഥലത്ത് എത്തുകയും കനത്ത പോലീസിന്റെയും ആര്‍ആര്‍എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിര്‍മ്മാണത്തിലിരുന്ന മസ്ജിദ് പൊളിക്കുകയും ചെയ്തു.
പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം തങ്ങള്‍ക്ക് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് വാജിദ് അലി അവകാശപ്പെട്ടു.
പ്രദേശത്തെ മുസ്ലിംകള്‍ ഇവിടെ നമസ്‌കാരം നടത്തിയിരുന്നതായി ജില്ലാ പഞ്ചായത്ത് ബോര്‍ഡ് അംഗം മജീദ് അലി പറഞ്ഞു. 2023-ല്‍ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി രണ്ട് സഹോദരന്മാര്‍ പള്ളിക്ക് വേണ്ടി സ്ഥലം ദാനം ചെയ്തു. അതിനുശേഷം, ടിന്‍ ഷേഡുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ക്രമീകരണത്തിന് കീഴില്‍ പ്രാര്‍ത്ഥനകള്‍ നടന്നു.
ഒരു വര്‍ഷം മുമ്പ്, നാട്ടുകാര്‍ മസ്ജിദ് പണിയാന്‍ തുടങ്ങി, അധികൃതര്‍ പൊളിക്കുമ്പോള്‍ താഴത്തെ നില വികസനത്തിലായിരുന്നു.
ചില്‍ക്കന പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 7 ന്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സദര്‍ ഭോജ്പൂര്‍ ടാഗ ഗ്രാമത്തിലെ 11 നിവാസികള്‍ക്ക് നോട്ടീസ് അയച്ചു, എന്തുകൊണ്ട് പിഴ ഈടാക്കരുത് എന്ന് വിശദീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി