Connect with us

Culture

വളര്‍ത്തു നായ്ക്കള്‍ വില്ലനാവുന്നു; ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹ ബന്ധവും തകര്‍ച്ചയുടെ വക്കില്‍

Published

on

 

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ആത്മീയ ഉപദേശകയും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി ഇമ്രാന്‍ഖാന്റെ വീട്ടില്‍ കാണുന്നില്ലെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. ഈവര്‍ഷം ഫെബ്രുവരി പതിനെട്ടിനാണ് ഇരുവരും വിവാഹിതരായത്. ഇമ്രാന്‍ഖാന്റെ വളര്‍ത്തുനായ്ക്കളും മനേകയുടെ മക്കളുമാണ് വിവാഹബന്ധം ഉലയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇമ്രാന്‍ഖാന്റെ അരുമകളായ വളര്‍ത്തുനായ്ക്കളെ മനേക പുറത്താക്കിയതാണ് പ്രശ്‌ന കാരണം. മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് നായകള്‍ തടസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനേക അവയെ പുറത്താക്കിയത്. അത് ഇമ്രാന്‍ഖാന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം വളര്‍ത്തുനായ്ക്കളെ തിരികെ കൊണ്ടുവന്ന് വീടിനുള്ളില്‍ സൈ്വര്യമായി വിഹരിക്കാന്‍ അനുവദിച്ചു. പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ മനേക വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്.

നേരത്തെ മനേകയുടെ ബന്ധത്തിലുള്ള ആരും ഇമ്രാന്‍ ഖാന്റെ വസതിയില്‍ വരുകയോ ആത്മബന്ധം പുലര്‍ത്തുകയോ ചെയ്യരുതെന്ന് വിവാഹത്തിന് മുമ്പ് ഇമ്രാന്‍ഖാന്‍ വ്യവസ്ഥ വെച്ചിരുന്നു. മനേകക്ക് ആദ്യ വിവാഹത്തില്‍ അഞ്ച് മക്കളുണ്ട്. ഇവരില്‍ ഖവാര്‍ ഫരീന്‍ ഇസ്‌ലാമാബാദിലുള്ള വസതിയില്‍ തങ്ങാന്‍ തുടങ്ങിയിരുന്നു. ഇമ്രാന്‍ഖാന്‍ അതിനെ ചോദ്യംചെയ്തു. അതോടെ ഇരുവരും വാക്കുതര്‍ക്കമായി. പിന്നീടാണ് മുന്‍ പാക് ക്രിക്കറ്ററിന് പ്രിയപ്പെട്ട നായ്ക്കളെ മനേക്ക പുറത്താക്കിയത്. ഇതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.

എന്നാല്‍ വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒമര്‍ ഖുറൈഷി അറിയിച്ചു. ബുഷ്‌റ അവരുടെ മാതാവിന്റെ വീട്ടില്‍ പോയിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ബ്രിട്ടീഷുകാരിയായ ജമീമ ഗോള്‍ഡ് സ്മിത്തിനെയാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത്. 1995ല്‍ തുടങ്ങിയ ആ ദാമ്പത്യ ബന്ധം ഒമ്പത് വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് മക്കളുണ്ട്. 2015ലായിരുന്നു രണ്ടാം വിവാഹം. പാക് ടെലിവിഷന്‍ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ റെഹം ഖാനായിരുന്നു ഭാര്യ. ഒമ്പത് മാസം മാത്രമായിരുന്നു ആ ബന്ധത്തിന് ആയുസുണ്ടായിരുന്നത്. 2015 ഒക്ടോബറില്‍ അവര്‍ വേര്‍പിരിഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending