Connect with us

News

ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക്കിസ്താന്‍ പോരാട്ടം

ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക്കിസ്താന്‍ പോരാട്ടം. ഇത്തവണ പോരാട്ടത്തിന് പതിവ് പോലെ വീറും വാശിയും പ്രകടം.

Published

on

പലേകാലേ: ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക്കിസ്താന്‍ പോരാട്ടം. ഇത്തവണ പോരാട്ടത്തിന് പതിവ് പോലെ വീറും വാശിയും പ്രകടം. രാഷ്ട്രീയ മാനവും വലുത്. ലോകകപ്പ് ആസന്നമായ വേളയില്‍ ആ സമ്മര്‍ദ്ദവും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി ഏഷ്യാകപ്പ് അനുവദിച്ചത് പാക്കിസ്താനായിരുന്നു. പക്ഷേ അവിടെ കളിക്കാന്‍ ഒരുക്കമല്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ ആതിഥേയ വേദികള്‍ രണ്ടായി മാറി. പാക് നഗരങ്ങള്‍ കൂടാതെ ശ്രീലങ്കയിലും.

നാളത്തെ അങ്കം ലങ്കയിലാണ്. ഉദ്ഘാടന മല്‍സരത്തില്‍ ദുര്‍ബലരായ നേപ്പാളിനെ തകര്‍ത്ത വീര്യത്തിലാണ് പാക്കിസ്താന്‍. ഇന്ത്യക്ക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരവും. വിന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീം ഒരുമിക്കുന്ന ചാമ്പ്യന്‍ഷിപ്പാണ്. ഏഷ്യാ കപ്പിന് ശേഷം ലോകകപ്പാണ് മുന്നില്‍. അതിനാല്‍ തന്നെ ടീമിലെ എല്ലാവര്‍ക്കും ഈ ചാമ്പ്യന്‍ഷിപ്പ് നിര്‍ണായകമാണ്. 17 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന സംഘത്തിലേക്ക് അനുഭവ സമ്പന്നരെല്ലാം തിരികെ വന്നിട്ടുണ്ട്. അതിനാല്‍ തന്നെ തന്നെ നാളെ ഏറ്റവും ശക്തമായ സംഘമായിരിക്കും പാക്കിസ്താനെ എതിരിടുക. മുന്‍നിരയില്‍ രോഹിതിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, വിരാത് കോലി, ശ്രേയാംസ് അയ്യര്‍, സുര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം കളിക്കുമ്പോള്‍ ബൗളിംഗാണ് ഇടക്കാലത്തിന് ശേഷം ശക്തമായി വരുന്നത്. ജസ്പ്രീത് ബുംറ പരുക്കില്‍ നിന്നും മുക്തനായി ടീമില്‍ തിരികെയെത്തിയിരിക്കുന്നു.

അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ അദ്ദേഹമായിരുന്നു ടീമിനെ നയിച്ചത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ടീമില്‍ തിരികെയെത്തും. ഷമിക്ക് നേരത്തെ സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയതായിരുന്നു. സിറാജിന് പരുക്കും. ഈ മൂന്ന് സീമര്‍മാര്‍ക്കൊപ്പം രവീന്ദു ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരായിരിക്കും സ്പിന്നര്‍മാര്‍. പാക്കിസ്താന്‍ നിരയും ശക്തമാണ്. നായകന്‍ ബബര്‍ അസം നേപ്പാളിനെതിരായ മല്‍സരത്തില്‍ മാരത്തോണ്‍ ഇന്നിംഗ്‌സ് കളിച്ച് ഫോം തെളിയിച്ചിട്ടുണ്ട്. ഇഫ്ത്തിക്കാര്‍ അഹമ്മദ്, മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയവരെല്ലാം ഫോമിലാണ്. ബൗളിംഗില്‍ ഷഹിന്‍ ഷാ അഫ്രീദിയെ പോലുള്ളവര്‍ പരുക്കില്‍ നിന്ന് മുക്തരായി തിരികെയെത്തിയിട്ടുണ്ട്. നേപ്പാളിനെതിരെ പാക്കിസ്താന്‍ സ്വന്തമാക്കിയ 238 റണ്‍സിന്റെ വിജയം ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത് വിജയമായിരുന്നു.
2008 ലെ ഏഷ്യാ കപ്പില്‍ ഹോംഗ്‌കോംഗിനെതിരെ ഇന്ത്യ സ്വന്തമാക്കിയ 238 റണ്‍സിന്റെ വിജയം തന്നെയാണ് ഇപ്പോഴും ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. പാക്കിസ്താന്‍ അവരുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേപ്പാളിനെതിരെ സ്വന്തമാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

Trending