Connect with us

india

ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് പാരവെച്ച് സിപിഎം ; സഖ്യത്തെ സംശയിച്ച് പാർട്ടി

ഫലത്തിൽ ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് പാരവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നു.

Published

on

പ്രതിപക്ഷസഖ്യമായ ‘ ഇന്ത്യ’ മുന്നണിയെ വിശ്വാസത്തിൽ എടുക്കാതെ സിപിഎം. രൂപീകരിക്കപ്പെട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുന്നണി ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധിയെ ഉൾപ്പെടുത്താതെ അനിശ്ചിതത്വം നിലനിർത്തിയ സിപിഎം ഒടുവിൽ മുന്നണിയിൽ പ്രതിനിധി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി .സിപിഎമ്മിന് ശക്തിയുള്ള കേരളത്തിൽ മുന്നണിയുമായി സഹകരിക്കാൻ കഴിയില്ലെന്നും പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരണം ആവശ്യമില്ലെന്നും പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞദിവസം നടന്ന പൊളിയോഗമാണ് സംബന്ധിച്ച തീരുമാനമെടുത്തത്.

ഫലത്തിൽ ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് പാരവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നു. ഇന്ത്യാസഖ്യം വിജയിക്കണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും പരസ്പര ധാരണകളോടെ സീറ്റുകൾ വിഭജിക്കണമെന്നാണ് മുന്നണി തീരുമാനിച്ചത് .ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോൾ സിപിഎം സ്വീകരിച്ചിരിക്കുന്നത് .സിപിഐ തുടങ്ങിയ കക്ഷികൾ മുന്നണിയിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സിപിഎം പേരു നൽകാതെ വിട്ടുനിൽക്കുകയായിരുന്നു .ഇത് മുന്നണിക്കകത്ത് ആശങ്ക ഉണ്ടാക്കുകയും ചെയ്തു ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് പശ്ചിമബംഗാളിൽ തങ്ങൾ കോൺഗ്രസുമായോ തൃണമൂൽ കോൺഗ്രസ്സുമായോ സീറ്റ് ധാരണ ഉണ്ട് എന്നാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബിജെപിയുടെ വിജയം പല മണ്ഡലങ്ങളിലും സുനിശ്ചിതമായി.

ബിജെപിയാണ് മുഖ്യശത്രു എന്നും കോൺഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് ആണ് ഇടതുമുന്നണിയിലെ മറ്റൊരു പ്രബലകക്ഷിയായ സിപിഐയുടെ വാദം. തങ്ങളുടെ പ്രതിനിധി മുന്നണി ഏകോപന സമിതിഅംഗമായി തുടരുമെന്നും ആ പാർട്ടി അറിയിച്ചിട്ടുണ്ട് .സിപിഐയുടെ നിലപാട് ഫലത്തിൽ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നതാണ് .സിപിഎം എന്തുകൊണ്ടാണ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമായ ഉത്തരമില്ലെങ്കിലും കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെയാണ് സീറ്റുകൾ ധാരണയിൽ എത്തിയിരുന്നത്. ഇവർക്ക് ആകട്ടെ കാര്യമായി വോട്ടുട്ടുകൾ ലഭിച്ചതുമില്ല .ഈ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളാണ് അധികവും വിജയിച്ചതും .കടുത്തകോൺഗ്രസ് വിരോധം ആണ് സിപിഎമ്മിനെ കൊണ്ട് ഇപ്പോഴും ഇങ്ങനെ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ വിജയം സുനിശ്ചിതമാക്കുകയാണ് ഇതുവഴി സിപിഎം ചെയ്യുന്നതെന്ന് ആരോപണം ശക്തമായിട്ടുണ്ട്.

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending