Connect with us

Culture

റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ചൂളംവിളി

Published

on

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് വേഗത കൂടുമ്പോള്‍ യാത്രക്കാര്‍ ആശങ്കയില്‍. 100 ദിവസത്തിനുള്ളില്‍ രണ്ടു തീവണ്ടികള്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന് കൈമാറാനാണ് ഉദ്ദ്യേശിക്കുന്നത്. കോച്ച് നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികളും സ്വകാര്യമേഖലക്ക് കൈമാറാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഏറ്റവും ലാഭകരമായി നീങ്ങുന്ന ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൗറ എന്നിവ ഉള്‍പ്പെടുന്ന സുവര്‍ണ ചതുഷ്‌കോണ്‍ ലൈനിലാണ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിടുന്നത്. ഇവിടെ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികളാണ് തുടക്കത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. രാജധാനി, ശതാബ്ദി ട്രെയിനുകളും സ്വകാര്യവല്‍ക്കരിക്കാന്‍ ആലോചനയുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതോടെ യാത്രാക്കൂലി കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ടിക്കറ്റ് നിരക്കിന്റെ 53 ശതമാനം റെയില്‍വെ സബ്‌സിഡിയാണ്. സ്വകാര്യ ഏജന്‍സികള്‍ വരുന്നതോടെ സബ്‌സിഡി ഇല്ലാതാവും. സ്വാഭാവികമായും ടിക്കറ്റ് നിരക്ക് കുതിച്ചുയരും. ചരക്കുനീക്കവും സ്വകാര്യമേഖലക്ക് കൈമാറാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ലോക്കോപൈലറ്റുമാര്‍, ടെക്‌നിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തുന്നില്ല. ഒന്നര വര്‍ഷം മുമ്പ് തയാറാക്കിയ ലിസ്റ്റില്‍ നിന്ന് ആരെയും നിയമിച്ചിട്ടില്ല.ശുചീകരണം ഉള്‍പ്പെടെയുള്ള മേഖലകളിലും നിയമനം നടത്താതെ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുകയാണ്. ട്രാക്കുകളുടെ പരിശോധന അടക്കം അത്യന്തം ശ്രദ്ധയും സൂക്ഷ്മതയും ആവശ്യപ്പെടുന്ന രംഗത്തുപോലും സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാന്‍ റെയില്‍വേ മടിക്കുന്നില്ല. ചരക്കുനീക്കവും സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്.
അതിനിടെ തീവണ്ടികള്‍ വഴിയുള്ള പാര്‍സല്‍ സര്‍വീസ് നിര്‍ത്തിയതും തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി. അഞ്ചു മിനുട്ടില്‍ കുറവ് സമയം സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന വണ്ടികളിലൊന്നും പാര്‍സല്‍ സ്വീകരിക്കേണ്ടതില്ല എന്നാണ് റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. 2018 ഓഗസ്റ്റ് മുതല്‍ തീരുമാനം നടപ്പാക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് നിര്‍ബന്ധം പിടിച്ചിരുന്നില്ല. എന്നാല്‍, ജൂണ്‍ മുതല്‍ നിയമം കര്‍ശനമാക്കിയിരിക്കുകയാണ്. എല്ലാ സ്റ്റേഷനുകളിലും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. കോഴിക്കോട് സ്‌റ്റേഷന്‍ വഴി 90ലേറെ വണ്ടികള്‍ കടന്നുപോകുന്നുണ്ട്. ഇവയില്‍ മിക്കതിലും പാര്‍സല്‍ അയക്കാന്‍ പറ്റിയിരുന്നു ഇതുവരെ. പുതിയ നിയമം വന്നതോടെ രണ്ടോ മൂന്നോ വണ്ടികളില്‍ മാത്രമേ പാര്‍സല്‍ അയക്കാന്‍ പറ്റു എന്നാണ് അവസ്ഥ. ഇതോടെ റെയില്‍വേക്ക് പാര്‍സല്‍ വഴിയുള്ള വരുമാനം 70 ശതമാനം കുറയും. ചെന്നൈ, ബംഗളുരു, ഗുഹാവതി എക്‌സ്പ്രസുകളില്‍ പാര്‍സല്‍ അയക്കാന്‍ പറ്റില്ല. ഇത്തരത്തില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ പുതിയ തന്ത്രങ്ങള്‍ റെയില്‍വേ പയറ്റുമ്പോള്‍ ജീവനക്കാരും യാത്രക്കാരും ഒരുപോലെ ആശങ്കയിലാണ്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് റെയില്‍വേയെ ആശ്രയിക്കാന്‍ സാധാരണക്കാരെ പ്രവേശിപ്പിക്കുന്നത്. യാത്രാവണ്ടികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് തീറെഴുതി കൊടുക്കുന്നതോടെ ടിക്കറ്റ് നിരക്കും തോന്നിയപോലെയാവും. ഏജന്‍സികളെ നിയന്ത്രിക്കാന്‍ റെയില്‍വേക്ക് സാധിക്കില്ല. യാത്രക്കാര്‍ക്ക് അമിതഭാരം സഹിക്കേണ്ടിവരും.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending