X

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. പാക് സൈന്യം ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സി.എന്‍.എന്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മസൂദ് അസര്‍ പാകിസ്ഥാനില്‍ ഉണ്ടെന്നും അയാള്‍ കടുത്ത രോഗബാധിതനാനെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. മസൂദ് അസ്ഹര്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്പത്രിയില്‍ പതിവായി ഡയാലിസിസ് നടത്തിവരികയാണന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ മസൂദിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. 1999 ഡിസംബര്‍ 31നാണ് ഇയാളെ ഇന്ത്യ വിട്ടയച്ചത്.

chandrika: