Connect with us

kerala

കാറും ഡ്രൈവറും എകെജി സെന്റര്‍ വക; സിപിഎം ജോസ് കെ മാണിയെ പുണരുമ്പോള്‍

ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ സിപിഎം നടത്തിയ രൂക്ഷമായ കടന്നാക്രമണം ജോസ് കെ മാണിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്.

Published

on

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ചാഞ്ഞ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ തിരുവനന്തപുരത്തെ കൂടിക്കാഴ്ചകള്‍ക്കായി കാറും ഡ്രൈവറും വിട്ടു നല്‍കി സിപിഎം. എകെജി സെന്ററിലെ കാറും ഡ്രൈവറുമാണ് ജോസിനൊപ്പമുള്ളത്. സിപിഎം നല്‍കിയ വാഹനത്തിലാണ് ജോസ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാന്‍ എംഎന്‍ സ്മാരകത്തിലെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പഴയ സമരങ്ങളെല്ലാം അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു. ജോസിനെ യാത്രയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററിന്റെ പടി വരെ എത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനിടെയാണ് ജോസ് കെ മാണി റോഷി അഗസ്റ്റിനൊപ്പം സിപിഎം ആസ്ഥാനത്തെത്തിയത്.

അതേസമയം, ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ സിപിഎം നടത്തിയ രൂക്ഷമായ കടന്നാക്രമണം ജോസ് കെ മാണിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്. തദ്ദേശ തെരഞ്ഞൈടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അതു പ്രതിഫലമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കണ്ണുവയ്ക്കുന്ന മണ്ഡലങ്ങള്‍

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വച്ചു മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ചൂടുപിടിക്കും. പാലാ വിട്ടു തരില്ലെന്ന് എന്‍സിപി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആസ്ഥാനമെന്ന നിലയിലും കെഎം മാണി 50 വര്‍ഷം മത്സരിച്ചു ജയിച്ച മണ്ഡലമെന്ന നിലയിലും പാലാ മണ്ഡലം വിട്ടു കൊടുക്കുന്നത് ജോസ് കെ മാണിക്ക് ആലോചിക്കാന്‍ വയ്യ.

13 സീറ്റുകളാണ് നിലവില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. പത്തു സീറ്റെങ്കിലും നല്‍കാമെന്ന ഉറപ്പാണ് സിപിഎം വാക്കാല്‍ നല്‍കിയിട്ടുള്ളത്. പാലാ, കടുതിരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, ഇടുക്കി, കാഞ്ഞിരപ്പിള്ളി എന്നിവയും കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു സീറ്റും കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ ഒരെണ്ണവും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, പിറവം സീറ്റുകളില്‍ ഒരെണ്ണവും തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവയില്‍ ഒരെണ്ണവും വേണമെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇടുക്കിയില്‍ ഇടുക്കിക്ക് പുറമേ, തൊടുപുഴയും ആവശ്യപ്പെട്ടേക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരു സീറ്റും പത്തനംതിട്ടയിലെ തിരുവല്ല, റാന്നി സീറ്റില്‍ ഏതെങ്കിലും ഒന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജോസ് പക്ഷം ആവശ്യപ്പെട്ട സീറ്റുകളില്‍ പലതിയും സിപിഎം എംപിമാരാണ് നിലവിലുള്ളത് എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ജോസ് പക്ഷം തങ്ങള്‍ക്കൊപ്പം ചേരുന്നത് മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന കണക്കുകൂട്ടല്‍ സിപിഎമ്മിനുണ്ട്. 38 വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച ശേഷമാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലെത്തുന്നത്. അപ്പോഴും പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ കെഎം മാണിയെ കുറിച്ച് സിപിഎം പറഞ്ഞ അപവാദ-നുണക്കഥകള്‍ ജോസ് കെ മാണിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending