Connect with us

Culture

നിര്‍ണായക ഘട്ടങ്ങളിലെല്ലാം സംഘപരിവാറിനൊപ്പം; അരവിന്ദ് കെജരിവാള്‍ ആര്‍.എസ്.എസ് ചാരനോ?

Published

on

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നിര്‍ണായക ഘട്ടങ്ങളില്‍ സംഘപരിവാറിനൊപ്പം നില്‍ക്കുന്നത് ചര്‍ച്ചയാവുന്നു. യു.പി.എ സര്‍ക്കാറിനെതിരെ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന്റെ മറപിടിച്ച് ഉയര്‍ന്നു വന്ന കെജരിവാള്‍ സംഘപരിവാര്‍ നോമിനിയാണെന്ന ആരോപണം അന്ന് മുതല്‍ ശക്തമായിരുന്നു. യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ആര്‍.എസ്.എസ് നാഗ്പൂരില്‍ നിന്ന് ആസൂത്രണം ചെയ്തതായിരുന്നു അണ്ണാ ഹസാരെയുള്ള അഴിമതി വിരുദ്ധ സമരങ്ങളെന്ന് പിന്നീട് വ്യക്തമായിരുന്നു.

അന്നത്തെ സി.എ.ജി ആയിരുന്ന വിനോദ് റായി തയ്യാറാക്കിയ ഊഹക്കണക്കിന്റെ പുറത്ത് കെട്ടിപ്പടുത്തതായിരുന്നു 2ജി സ്‌പെക്ട്രം കേസ്. ബി.ജെ.പി നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലായിരുന്നു ഇത് ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ഈ കേസ് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ട് കോടതി തള്ളുകയായിരുന്നു.

അഴിമതി വിരുദ്ധതയുടെ പ്രവാചകനായി വന്ന അണ്ണ ഹസാരെ അടക്കമുള്ളവര്‍ മോദി പ്രധാനമന്ത്രിയായതോടെ നിശബ്ദരായി. സമരത്തില്‍ ഹസാരെയുടെ കൂടെയുണ്ടായിരുന്ന കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്ന് പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി. ഹസാരെ സംഘത്തില്‍ നിന്ന് പിരിഞ്ഞ കെജരിവാള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി.

എന്നാല്‍ നിര്‍ണായക ഘട്ടങ്ങളിലെല്ലാം സംഘപരിവാറിനും ആര്‍.എസ്.എസിനും അനുകൂല നിലപാടുകളാണ് കെജരിവാള്‍ സ്വീകരിച്ചിട്ടുള്ളത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി വന്ന കെജരിവാള്‍ മോദി സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലെല്ലാം നിശബ്ദനായിരുന്നു. റഫാല്‍ അഴിമതി, നോട്ട് നിരോധനം തുടങ്ങിയ ഘട്ടങ്ങളിലൊന്നും കാര്യമായ പ്രതികരണം അദ്ദേഹത്തിന്റെ ഭാഗങ്ങളില്‍ നിന്നുണ്ടായിരുന്നില്ല. മാത്രമല്ല അപ്പോഴും അവസരം കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുത്തപ്പോഴൊന്നും കെജരിവാള്‍ കാര്യമായ താല്‍പര്യമെടുത്തിരുന്നില്ല. ഒടുവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയപ്പോള്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുന്ന കടുത്ത ആവശ്യങ്ങളായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. അത് കോണ്‍ഗ്രസ് അംഗീകരിച്ചപ്പോള്‍ വെട്ടിലായ കെജരിവാള്‍ ഹരിയാനയിലും ഇതുപോലെ സഖ്യം വേണമെന്ന് വാശിപിടിക്കുകയായിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.

കെജരിവാളിന്റെ ആര്‍.എസ്.എസ് പക്ഷപാതിത്വത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം സ്വീകരിച്ച നിലപാട്. ഡല്‍ഹിക്ക് സ്വയംഭരണം വേണമെന്ന് നിരന്തരം വാദിക്കുന്ന കെജരിവാള്‍ കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തത് അമ്പരപ്പിക്കുന്നതായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഏടുത്തു കളയുന്നു എന്നതിനപ്പുറം ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ സൈനിക വലയത്തിനുള്ളിലാക്കി, രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേധിച്ച് പാര്‍ലമെന്റിനെയും പ്രതിപക്ഷത്തെയും അപ്രസക്തമാക്കിയുള്ള ഏകപക്ഷീയമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത കെജരിവാള്‍ ആര്‍.എസ്.എസിന്റെ കളിപ്പാവയാണെന്ന് തെളിയിക്കുകയായിരുന്നു.

അധികാര കേന്ദ്രങ്ങളില്‍ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റിയും ഡമ്മികളെ പ്രതിഷ്ഠിച്ചും തങ്ങള്‍ക്ക് അനുകൂലമായി തരംഗം സൃഷ്ടിക്കുന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം രീതിയാണ്. യു.പി.എ ഭരണകാലത്തെ സമരങ്ങള്‍ മുതല്‍ കെജരിവാള്‍ സ്വീകരിക്കുന്ന നയങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് അനുകൂല നിലപാട് വ്യക്തമാവും. ജനാധിപത്യത്തെ കൊലചെയ്ത് പ്രഖ്യാപിച്ച കശ്മീര്‍ ബില്ലിനെ പിന്തുണക്കുന്നതോടെ അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് അനുകൂല മുഖം കൂടുതല്‍ വ്യക്തമാവുകയാണ്.

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending