india
കെജ്രിവാള്‍ പടിയിറങ്ങുമ്പോള്‍
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മതേതര പക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കുന്ന നീക്കങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായതും ഡല്‍ഹിയില്‍പോലും മതേതര സഖ്യം രൂപപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചതും അവര്‍ സ്വയം കു ഴിതോണ്ടിയതിനുള്ള ഉദാഹരണങ്ങളാണ്.

ഒരുപതിറ്റാണ്ടുകാലത്തെ തുടര്‍ഭരണത്തിനു ശേഷം ഡല്‍ഹിയില്‍ ആം ആദ്മിപാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്. 70 അംഗ സംസ്ഥാന നി യമസഭയില്‍ 48 സീറ്റുകളുമായി ബി.ജെ.പി ഭരണമുറപ്പിച്ചപ്പോള്‍ ആപ് 22 സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന അരവിന്ദ് കെജ്രിവാളിന്റെയും പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയയുടെയും പരാജയങ്ങള്‍ ഇരട്ട പ്രഹരമായിമാറിയപ്പോള്‍ മുഖ്യമന്ത്രി അതിഷിയുടെ വിജയമാണ് അവര്‍ക്ക് ഏക ആശ്വാസം. 2015ല്‍ 54.3 ശതമാനം വോട്ടും 67 സീറ്റും 2020 ല്‍ 53.57 ശതമാനം വോട്ടും 62 സീറ്റും നേടിയ ‘സാധാരണക്കാരന്റെ പാര്‍ട്ടിക്ക്’ ഇത്തവണ ലഭിച്ചത് 43.57 ശതമാനം വോട്ടും 22 സീറ്റുമാണ്. കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും കൈവശമുണ്ടായിട്ടും ഡല്‍ഹിയുടെ അസാനിധ്യം അഭിമാനപ്രശ്നമായി കണക്കാക്കിയിരുന്ന ബി.ജെ.പി ഇന്ദ്രപ്രസ്ഥം കൈപ്പിടിയിലൊതുക്കാന്‍ ഇത്തവണ അരയും തലയും മുറുക്കി ഗോദയിലുണ്ടയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും മുന്നണിയില്‍ നിലയുറപ്പിച്ചപ്പോള്‍ അണിയറയില്‍ ആര്‍.എസ്.എസും കഠിനപ്രയത്‌നത്തി ലായിരുന്നു. കോണ്‍ഗ്രസ് കളത്തിലുണ്ടായിരുന്നെങ്കിലും ബി.ജെ.പി തിരിച്ചുവരുമോ ആം ആദ്മി പാര്‍ട്ടി തുടരുമോ എന്നതു തന്നെയായിരുന്നു ജനാധിപത്യ ഇന്ത്യ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരത്തിലേറ്റിയ ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങള്‍ തന്നെ കെജ്രിവാളിനെയും കൂട്ടരെയും നിഷ്‌കരുണം താഴെയിറക്കിയിരിക്കുകയാണ്. സാധാരണക്കാരന്റെ രാഷ്ട്രീയം പറഞ്ഞ, മധ്യവര്‍ഗത്തിന് വലിയ സ്വപ്നങ്ങള്‍ നല്‍കിയ, രാഷ്ട്രീയത്തിലെ അഴിമതിയും അധാര്‍മികതയും തൂത്തുവാരുമെന്ന് പ്രഖ്യാപിച്ച ആംആദ്മിയെ ഡല്‍ഹി ജനത മാറ്റിനിര്‍ത്തുമ്പോള്‍ ആംആദ്മിയുടെ രാഷ്ട്രീയത്തിന് എവിടെയാണ് പിഴച്ചത് എന്ന ചോദ്യം പ്രസക്തമാവുകയാണ്.
2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മതേതര ശക്തികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ഗണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തെ പെടുത്താന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ വിശേഷിച്ചും. കാരണം, മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ജനവിധി അട്ടിമറിക്കലും വര്‍ഗീയ ധ്രുവീകരണവുമെല്ലാമാണ് വര്‍ഗീയ ശക്തികളുടെ വിജയത്തിനും മതേതര ശക്തികളുടെ പരാജയത്തിനും കാരണമായി പറയാവുന്നതെങ്കില്‍ ഡല്‍ഹിയില്‍ ഈരണ്ടു ഘടകങ്ങളും മുഖ്യവിഷയമായി ഉയര്‍ത്തിക്കാണി ക്കാനുള്ള സാഹചര്യം നിലവിലില്ല എന്നതുതന്നെ. ഇ ലക്ട്രിക് വോട്ടിങ് മെഷിനുകളുമായി ബന്ധപ്പെട്ടുള്ള പൊരുത്തക്കേടുകളൊന്നും ഒരു പാര്‍ട്ടിയും ചൂണ്ടിക്കാണിച്ചിട്ടില്ല എന്നതിനോടൊപ്പം പതിവില്‍ നിന്ന് വിഭിന്നമായി ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തേക്കാള്‍ ഊന്നല്‍ നല്‍കിയത് മറ്റുപല വിഷയങ്ങള്‍ക്കുമാണെന്നതും യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണമായിരുന്ന ആംആദ്മിക്ക് സംഭവിച്ചിരിക്കുന്നത് രാഷ്ട്രീയമായ പരാജയം തന്നെയാണെന്ന് ന്യായമായും വിലയിരുത്താവുന്നതാണ്.
2015ല്‍ സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും ആരോഗ്യം, വിദ്യാഭ്യാസം, വെള്ളക്കരം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ അവ പ്രാവര്‍ത്തികമാക്കാനും സാധിച്ചിരുന്നുവെങ്കില്‍ 2020 ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ അവ പാലിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാലിന്യം നിറഞ്ഞ തെരുവുകളും പാതിവഴിയിലായ പദ്ധതികളുമെല്ലാം ഇവിടെയൊരു ഭരണമുണ്ടോ എന്ന ചോദ്യം ജനങ്ങളില്‍ ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ സംജാതമാക്കി. ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം അന്വേഷണങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും സര്‍ക്കാരിനെ പ്രതിരോധിക്കുകയെന്ന ചുമതലയായിരുന്നു ഇക്കഴിഞ്ഞ കാലയളവില്‍ കെജ്രിവാളിനും സംഘത്തിനുമുണ്ടായിരുന്നത്. മദ്യ അഴിമതിയും, കെജ്രിവാളിന്റെ്‌റെ ഔദ്യോഗിക വസതിയായ ശീഷ് മഹലിന്റെ നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആംആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ക്കുമേല്‍ തന്നെ പതിക്കുന്നതായിരുന്നു. ധാര്‍മികതയും അഴിമതി വിരുദ്ധതയും പറഞ്ഞ് അധികാരത്തിലെ ത്തിയവര്‍ ഇതേ വിഷയങ്ങളുടെ പേരില്‍ ജയിലറകളിലേക്ക് പോകുന്ന സാഹചര്യം ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.
ആശയപരമായ വ്യക്തതയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പിന്റെ ആധാരം എന്നതാണ് ആം ആദ് മി പാര്‍ട്ടിയുടെ പരാജയം നല്‍കുന്ന ഏറ്റവും വലിയ പാഠം. മതേതരത്വ ആശയങ്ങളോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് ചിന്തനീയമാണ്. പ്രായോഗികമായും സൈദ്ധാന്തികമായുമുള്ള നിലപാടുകള്‍ ഇക്കാര്യത്തില്‍ സംശയത്തിന്റെ കരിനിയല്‍ ആ പാര്‍ട്ടിയുടെ മേല്‍ വീഴ്ത്തിയിട്ടുണ്ട് എന്നത് നിസംശയമാണ്. നാട് കലാപാഗ്‌നിയില്‍ കത്തിച്ചാമ്പലാവുകയും ഒരു വിഭാഗം ജനങ്ങള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ ഭരണാധികാരികളെ ആ വഴിക്ക് കാണാതിരിക്കുന്നതിന്റെ അര്‍ത്ഥം തങ്ങള്‍ കലാപകാരികളോടൊപ്പമാണ് എന്ന പ്രഖ്യാപനമല്ലാതെ മറ്റെന്താണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോര ട്ടത്തിന്റെ കേന്ദ്രമായി ഡല്‍ഹി മാറിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ പോലും ആ വഴിക്കൊന്നും കണ്ടില്ലെന്നത് അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മതേതര പക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കുന്ന നീക്കങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായതും ഡല്‍ഹിയില്‍പോലും മതേതര സഖ്യം രൂപപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചതും അവര്‍ സ്വയം കു ഴിതോണ്ടിയതിനുള്ള ഉദാഹരണങ്ങളാണ്. വര്‍ഗീയത ക്കെതിരായ പോരാട്ടത്തില്‍ മതേതര പക്ഷത്ത് വിട്ടുവി ഴ്ച്ചയില്ലാതെ നിലയുറപ്പിക്കുകയെന്നതാണ് ആപിന്റെ തിരിച്ചുവരവിനുള്ള ഏക മാര്‍ഗം.
india
നിങ്ങള്‍ കുടിയേറ്റക്കാരാണ്: കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയാതിക്രമം
കാനഡയിലെ ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാതിക്രമം നടത്തി.

കാനഡയിലെ ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാതിക്രമം നടത്തി. ജൂലൈ 29 ന് പീറ്റര്‍ബറോയിലെ ലാന്‍സ്ഡൗണ്‍ പ്ലേസ് മാളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പിക്കപ്പ് ട്രക്കില്‍ എത്തിയ മൂന്ന് യുവാക്കള്‍ ദമ്പതികളുടെ കാര്‍ തടയുന്നതും അശ്ലീലവാക്കുകളുടെയും വംശീയ അധിക്ഷേപങ്ങളുടെയും അശ്ലീല പരിഹാസങ്ങളുടെയും ഒരു പ്രവാഹം അഴിച്ചുവിടുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു.
തങ്ങളുടെ വാഹനം കേടുവരുത്തിയതിനെ ചൊല്ലി ദമ്പതികള്‍ സംഘവുമായി ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ‘വലിയ മൂക്ക്’, ‘നിങ്ങള്‍ കുടിയേറ്റക്കാരന്‍’ എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളോടെയാണ് കൗമാരക്കാര്‍ പ്രതികരിച്ചത്.
അവരില്‍ ഒരാള്‍ ഇന്ത്യക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ‘ഞാന്‍ കാറില്‍ നിന്ന് ഇറങ്ങി നിന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടോ?’
മറ്റൊരു ക്ലിപ്പില്‍ ഒരാള്‍ ദമ്പതികളെ പരിഹസിക്കുന്നത് കാണിക്കുന്നു, ‘ഏയ് വലിയ മൂക്ക്, നിങ്ങളുടെ വാഹനത്തിന് മുന്നില്‍ പോകുന്നത് നിയമവിരുദ്ധമല്ലെന്ന് നിങ്ങള്‍ക്കറിയാം, ഞാന്‍ നിങ്ങളെ സ്പര്‍ശിച്ചോ? ഞാന്‍ നിങ്ങളെ സ്പര്‍ശിച്ചോ, അതെയോ ഇല്ലയോ? എന്റെ ചോദ്യത്തിന് ഉത്തരം പറയൂ, ഇന്ത്യക്കാരേ, നിങ്ങള്‍.’
അന്വേഷണത്തെത്തുടര്‍ന്ന്, പീറ്റര്‍ബറോ പോലീസ് കവര്‍ത്ത തടാകത്തില്‍ നിന്ന് 18 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും മരണമോ ശരീരത്തിന് ഹാനികരമോ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തുകയും ചെയ്തു. ജാമ്യാപേക്ഷയില്‍ വിട്ടയച്ച ഇയാളെ സെപ്റ്റംബര്‍ 16ന് കോടതിയില്‍ ഹാജരാക്കും.
ഈ കേസിന് ബാധകമായ കനേഡിയന്‍ നിയമപ്രകാരം പ്രത്യേക വിദ്വേഷ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, കോടതിയില്‍ അഭിസംബോധന ചെയ്യപ്പെടുന്ന ‘ഒരു വിദ്വേഷ കുറ്റകൃത്യ ഘടകമുണ്ട്’ എന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇത്തരം പെരുമാറ്റം ഞങ്ങളുടെ കമ്മ്യൂണിറ്റിയിലോ ഒരു സമൂഹത്തിലോ സ്വീകാര്യമല്ലെന്ന് ഈ കേസിലെ വീഡിയോ കണ്ട ആര്‍ക്കും മനസ്സിലാകുമെന്ന് പോലീസ് മേധാവി സ്റ്റുവര്‍ട്ട് ബെറ്റ്സ് പറഞ്ഞു.
india
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് കൈവശം വെക്കുന്നത് ഇന്ത്യന്‍ പൗരനാണെന്നതിന്റെ തെളിവല്ല: ബോംബെ ഹൈക്കോടതി
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു.

ഒരു സുപ്രധാന ഉത്തരവില്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു. ബംഗ്ലാദേശ് പൗരനാണെന്നും ഇന്ത്യന്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആദായ നികുതി രേഖകള്‍, ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ എന്നിവ തട്ടിപ്പ് നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം താനെ പൊലീസ് കേസെടുത്ത ഹരജിക്കാരന് സിംഗിള്‍ ജഡ്ജി ജാമ്യം നിഷേധിച്ചു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നതിന് മുമ്പ് ഇന്ത്യ ‘ചരിത്രപരമായി’ രൂപാന്തരപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ജഡ്ജി, അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ ഇന്ത്യയിലെ പൗരന്മാരെ തിരിച്ചറിയുന്നതിന് തുടക്കത്തില്‍ ഒരു ‘താല്‍ക്കാലിക’ ക്രമീകരണം നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചു. എന്നിരുന്നാലും, 1955 ല്‍ പാര്‍ലമെന്റ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമമാണ് ഇന്നും ഇന്ത്യക്കാരുടെ ദേശീയത തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രണ നിയമവുമാണെന്ന് ജഡ്ജി പറഞ്ഞു.
നിയമാനുസൃത പൗരന്മാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമിടയില്‍ നിയമം വ്യക്തമായ രേഖ വരയ്ക്കുന്നുവെന്നും ജഡ്ജി പറഞ്ഞു. ‘അനധികൃത കുടിയേറ്റക്കാരുടെ വിഭാഗത്തില്‍ പെടുന്ന വ്യക്തികള്‍ക്ക് നിയമത്തില്‍ പറഞ്ഞിരിക്കുന്ന മിക്ക നിയമ വഴികളിലൂടെയും പൗരത്വം നേടുന്നതില്‍ നിന്ന് വിലക്കുണ്ട്. ഈ വ്യത്യാസം പ്രധാനമാണ്, കാരണം ഇത് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയും പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഇന്ത്യയില്‍ തുടരാന്‍ നിയമപരമായ പദവിയില്ലാത്തവര്‍ തെറ്റായി എടുക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു,’ ജഡ്ജി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ ഐഡന്റിറ്റി വ്യാജമാണെന്നോ വിദേശത്തുനിന്നുള്ളയാളാണെന്നോ ആരോപണമുണ്ടായാല്‍, ചില തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് വിഷയം തീരുമാനിക്കാന്‍ കഴിയില്ലെന്നും പൗരത്വ അവകാശവാദം പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് കര്‍ശനമായി പരിശോധിക്കണമെന്നും ജഡ്ജി തന്റെ 12 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.
india
ഇസ്രാഈല്‍ വംശഹത്യ നടത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി; നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് ഇസ്രാഈല്‍ അംബാസഡര്‍
പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രിയങ്ക എക്സില്‍ പറഞ്ഞു, ‘ഇസ്രാഈല്‍ ഭരണകൂടം വംശഹത്യ നടത്തുകയാണ്. അവര്‍ 60,000-ത്തിലധികം ആളുകളെ കൊന്നു, അവരില്‍ 18,430 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ അത് പട്ടിണിക്കിടുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിശ്ശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങളെ പ്രാപ്തമാക്കുന്നത് തന്നെ കുറ്റകരമാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് മേല്‍ ഇസ്രാഈല്‍ ഈ നാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ലജ്ജാകരമാണ്.’
അതേസമയം, നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇസ്രാഈല്‍ അംബാസഡര്‍ അസര്‍ പ്രതികരിച്ചു. രണ്ട് ദശലക്ഷം ടണ്‍ ഭക്ഷണം ഇസ്രാഈല്‍ ഗസ്സയിലേക്ക് എത്തിക്കാന്‍ സഹായിച്ചതായി അസര്‍ അവകാശപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗസ്സ ജനസംഖ്യ 450 ശതമാനം വര്‍ദ്ധിച്ചു. അവിടെ വംശഹത്യ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
india3 days ago
‘വോട്ട് ചോറി’ പ്രതിഷേധം: 300 ഐഎന്‍ഡിഐഎ എംപിമാര്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്