Connect with us

Culture

മെസി ഗോള്‍ അപാരം, ലുക്കാക്കു മിടുമിടുക്കന്‍, ഹാരി മികച്ച നായകന്‍

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

ലോകകപ്പില്‍ 48 ഗംഭീര പോരാട്ടങ്ങള്‍ സമാപിച്ചിരിക്കുന്നു. 122 ഗോളുകള്‍ പിറന്നിരിക്കുന്നു. യൂറോപ്പില്‍ നിന്ന് വന്ന 14 ടീമുകളില്‍ പത്ത് പേര്‍ നോക്കൗട്ടിലെത്തി. നാല് പേര്‍ പുറത്തായി-ജര്‍മനി ഉള്‍പ്പെടെ, ലാറ്റിനമേരിക്കയില്‍ നിന്നും അഞ്ചില്‍ നാല് പേര്‍ പുറത്തായി. വലിയ റെക്കോര്‍ഡുമായി ഉറുഗ്വേയുണ്ട്.-ലോകകപ്പില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും വിജയം നേടിയവര്‍ അവര്‍ മാത്രമാണ്. ആഫ്രിക്കയില്‍ നിന്ന് ആരുമില്ല. ഏഷ്യയില്‍ നിന്ന് ജപ്പാന്‍ മാത്രം. ഉത്തര അമേരിക്കയെ പ്രതിനിധീകരിച്ച് മെക്‌സിക്കോയും. അഞ്ച് ഗോളുമായി ഹാരി കെയിനും (ഇംഗ്ലണ്ട്) നാല് ഗോള്‍ വീതം നേടിയ കൃസ്റ്റിയാനോ റൊണാള്‍ഡോയും (പോര്‍ച്ചുഗല്‍) റുമേലു ലുക്കാക്കുവും (ബെല്‍ജിയം) മൂന്ന് ഗോള്‍ വീതം നേടി റഷ്യയുടെ ഡെന്നിസ് ചെര്‍ച്ചഷേവും സ്‌പെയിനിന്റെ ഡിയാഗോ കോസ്റ്റയും ഗോള്‍ വേട്ടയില്‍ മുന്നിട്ട് നില്‍ക്കുന്നു. 1986 ലെ ലോകകപ്പില്‍ മറഡോണക്ക് ശേഷം രണ്ട് പേര്‍ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഡബിള്‍ ഗോളുകളും നേടി-ഹാരി കെയിനും ലുക്കാക്കുവും. ആദ്യ മല്‍സരത്തില്‍ തന്നെ റഷ്യ അഞ്ച് ഗോള്‍ വിജയം നേടിയെങ്കില്‍ ആറ് ഗോളുകളുമായി ഇംഗ്ലണ്ട് ആ റെക്കോര്‍ഡ് പാനമക്കെതിരെ തിരുത്തി.

മൊത്തം 122 ഗോളുകള്‍ പിറന്നപ്പോള്‍ ഇതില്‍ 27 ശതമാനം ഗോളുകള്‍ അധികസമയത്തായിരുന്നു. കോസ്റ്റാറിക്കക്കെതിരെ ബ്രസീലിന്റെ നെയ്മര്‍ നേടിയ ഗോളായിരുന്നു അധികസമയത്തെ ഏറ്റവും വേഗതയില്‍ അവസാനം പിറന്ന ഗോള്‍. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ 45 കാരനായ ഈജിപ്ത് ഗോള്‍ക്കീപ്പര്‍ ഇസാ അല്‍ ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരവുമായി. ഈ ലോകകപ്പിലെ നൂറാം ഗോള്‍ മെസി നേടിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ 2500-ാമത്തെ ഗോള്‍ ടൂണീഷ്യയുടെ ഫക്രൂദ്ദീന്‍ ബിന്‍ യൂസഫിന്റെ പേരിലായിരുന്നു. നാളെ മുതല്‍ നോക്കൗട്ട് യുദ്ധങ്ങളാണ്. 15 ദിവസം ദീര്‍ഘിച്ച പ്രാഥമിക റൗണ്ടില്‍ ഞാന്‍ കണ്ട കാഴ്ച്ചകളുടെ, എന്റെ ഇഷ്ടാനിഷ്ടങ്ങളുടെ വിലയിരുത്തലാണിന്ന്.

ഏറ്റവും മികച്ച ഗോള്‍

122 ഗോളുകളില്‍ മൂന്ന് ഗോളുകളാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. നൈജീരിയക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസി നേടിയ ഗോളും സ്വീഡനെതിരായ പോരാട്ടത്തില്‍ അധികസമയത്തിന്റെ അവസാന മിനുട്ടില്‍ ജര്‍മനിയുടെ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളും പിന്നെ സ്‌പെയിനിനെതിരായ മല്‍സരത്തിന്റെ അവസാന മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ കൃസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോളും. മെസിയുടെ ഗോള്‍ വേഗതയിലും ലക്ഷ്യബോധത്തിലും പന്തടക്കത്തിലും ഒന്നാമതായിരുന്നു. മെസിക്ക് പന്ത് നല്‍കിയ എവര്‍ ബനേഗയുടേതാണ് ഏറ്റവും മികച്ച പാസ്. വിജയം നിര്‍ബന്ധമായ മല്‍സരത്തില്‍ അവസാനം വരെ സമനിലയില്‍ കുരുങ്ങിയതിന് ശേഷമായിരുന്നു ജര്‍മനിക്ക്  ഫ്രീകിക്ക് ലഭിക്കുന്നത്. ഏറ്റവും ദുഷ്‌ക്കരമായ ആങ്കിളില്‍ നിന്നും സമര്‍ത്ഥമായ കൗശലത്തിലായിരുന്നു ക്രൂസ് ഗോള്‍ നേടിയത്. സ്‌പെയിന്‍ ജയമുറപ്പാക്കിയ മല്‍സരത്തിലായിരുന്നു അവസാന മിനുട്ടിലെ റൊണാള്‍ഡോ ഫ്രീകിക്ക്.

ഏറ്റവും മികച്ച മല്‍സരം

ഗ്രൂപ്പ് എച്ചില്‍ സെനഗലും പോളണ്ടും തമ്മിലുള്ളതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മല്‍സരം. രണ്ടാംസ്ഥാനത്ത് പോര്‍ച്ചുഗല്‍-സ്‌പെയിന്‍. ആഫ്രിക്കയുടെ വന്യതയും യൂറോപ്പിന്റെ പ്രൊഫഷണലിസവുമായിരുന്നു സെനഗല്‍-പോളണ്ട് പോരാട്ടത്തിലെ സവിശേഷത. പോളണ്ടിനെ സെനഗല്‍ തോല്‍പ്പിച്ചപ്പോള്‍ അത് ആഫ്രിക്കന്‍ ആരോഗ്യത്തിന്റെ ശക്തിപ്രകടനമായി മാറി. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സെര്‍ജിയോ റാമോസിന്റെ സ്‌പെയിനും മൂന്ന് ഗോളുകള്‍ വീതം പങ്കിട്ടത് തന്നെ അവരുടെ ശക്തിയുടെ തെളിവ്.

ബോറന്‍ മല്‍സരം

ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മില്‍ ഗ്രൂപ്പ് സിയില്‍ നടന്ന അവസാന മല്‍സരം. അന്ന് തന്നെ അര്‍ജന്റീന-നൈജീരിയ മല്‍സരമുണ്ടായിരുന്നു. പക്ഷേ ആദ്യ രണ്ട് കളികളില്‍ അര്‍ജന്റീന നിരാശപ്പെടുത്തിയതിനാല്‍ അതിന് നില്‍ക്കാതെ ഫ്രാന്‍സിന്റെ മികവ് കാണാന്‍ എത്തിയതായിരുന്നു. പക്ഷേ 93 മിനുട്ട് രണ്ട് ടീമും ബോറന്‍ ഗെയിമാണ് കാഴ്ച്ചവെച്ചത്. ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയും ഇതായിരുന്നു.

വീഡിയോ റഫറല്‍ സമ്പ്രദായം

കളിയുടെ ഒഴുക്കിനെ ഇത് തടസ്സപ്പെടുത്തുന്നുണ്ട്. പക്ഷേ കൃത്യമായ ഇടപെടലുകള്‍ മല്‍സരത്തിന്റെ സത്യസന്ധതയെ നിലനിര്‍ത്തുന്നു. ഏറ്റവും മികച്ച വീഡിയോ ഇപെടല്‍ ഇന്നലൊയിരുന്നു. കൊളംബിയയും സെനഗലും തമമില്‍ ഗ്രൂപ്പ് എച്ചില്‍ നിര്‍ണായക മല്‍സരം നടക്കുമ്പോള്‍ ആദ്യ പകുതയില്‍ സെനഗലിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിളിച്ചു.

കൊളംബിയന്‍ താരങ്ങള്‍ പ്രതിഷേധിച്ചു. റഫറി വീഡിയോ റഫറിക്ക് തീരുമാനം വിട്ടു അദ്ദേഹത്തിന്റെ നിലപാട് അത് ഫൗള്‍ അല്ല എന്നായിരുന്നു. സത്യത്തില്‍ അത് ഫൗളുമായിരുന്നില്ല. അങ്ങനെ സത്യം ജയിച്ചു-കൊളംബിയയും.

നിരാശ

ലോക ചാമ്പ്യന്മാരായ ജര്‍മനിയും സെനഗലും പുറത്തായതാണ് വലിയ നിരാശ. ആദ്യ മല്‍സരത്തില്‍ മെക്‌സിക്കോയോട് തോറ്റെങ്കിലും രണ്ടാം മല്‍സരത്തില്‍ സ്വീഡനെതിരെ തകര്‍പ്പന്‍ ഫോമില്‍ ജര്‍മനി തിരിച്ച് വന്നിരുന്നു.

പക്ഷേ ദുര്‍ബലരെന്ന് കരുതിയ കൊറിയക്ക്് മുന്നില്‍ അലസ ഗെയിമുമായി രണ്ട് ഗോള്‍ തോല്‍വി വാങ്ങി പുറത്തായി.

 

സെനഗല്‍ ഗംഭീര ടീമായിരുന്നു. സാദിയോ മാനേയുടെ സംഘത്തെ നിര്‍ഭാഗ്യം ചതിച്ചു. താരങ്ങളില്‍ നിരാശപ്പെടുത്തിയത് ഈജിപ്തിന്റെ മുഹമ്മദ് സലാഹ്.

ജപ്പാന്‍  ടീം

വഴക്കിനില്ലാത്ത ടീം

ഏഷ്യയുടെ അഭിമാനമാണ് ജപ്പാന്‍. അവരുടെ വലിയ നേട്ടമെന്നത് ഫെയര്‍ പ്ലേ വിജയമാണ്. ആരോടും വഴക്കിന് പോവാറില്ല ജപ്പാനികള്‍. അവരുടെ ടീം അത്തരത്തില്‍ തന്നെ. നല്ല രസമാണ് അവരുടെ കളി. ഗ്രൂപ്പ് എച്ചില്‍ അവസാന മല്‍സരത്തില്‍ പോളണ്ടിനോട് തോറ്റിട്ടും അവര്‍ നോക്കൗട്ടിലെത്തിയത് നല്ല കളിക്കുള്ള അംഗീകാരമായാണ്. നാല് കാര്‍ഡുകള്‍ മാത്രമാണ് മൂന്ന് മല്‍സരങ്ങളില്‍ ജപ്പാന്‍ വാങ്ങിയത്.

ഫെര്‍ണാണ്ടോ മുസലേര

മികച്ച ഗോള്‍ക്കീപ്പര്‍

ഫെര്‍ണാണ്ടോ മുസലേര എന്ന ഉറുഗ്വേ ഗോള്‍ക്കീപ്പര്‍. കഴിഞ്ഞ ലോകകപ്പില്‍ തന്നെ മുസലേരയെ ഇഷ്ടമായിരുന്നു. ഇത്തവണ അതേ മികവ്.

മിറാന്‍ഡ

മികച്ച ഡിഫന്‍ഡര്‍

ബ്രസീലിന്റെ നായകന്‍ മിറാന്‍ഡ. വളരെ കൂളായി ഇടപെടുന്നു. വഴക്കിനും ബഹളത്തിനുമില്ലാത്ത പ്രകൃതം

 

ഫ്രാന്‍സിന്റെ നക്കാലാ കാണ്ടേ

മികച്ച മധ്യനിരക്കാരന്‍

ഫ്രാന്‍സിന്റെ നക്കാലാ കാണ്ടേ-ഒരു സംശയവുമില്ല. പോള്‍ പോഗ്ബയെയായിരുന്നു ഇഷ്ടം. പക്ഷേ ഫ്രാന്‍സിന്റെ കളികള്‍ നിയന്ത്രിക്കുന്നത് സത്യത്തില്‍ കാണ്ടേയാണ്. ബെല്‍ജിയത്തിന്റെ ഡി ബ്രുയനും കേമന്‍.

റുമേലു ലുക്കാക്കു

മികച്ച മുന്‍നിരക്കാരന്‍

ബെല്‍ജിയത്തിന്റെ കൂള്‍ സ്‌ട്രൈക്കര്‍ റുമേലു ലുക്കാക്കു.

ഹാരി കെയിന്‍

മികച്ച ക്യാപ്റ്റന്‍

ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍. അഞ്ച് ഗോളുകളാണ് നായകന്റെ സമ്പാദ്യം

മികച്ച ഫാന്‍സ്

മെക്‌സിക്കന്‍സ്-അടിപൊളി

സല്യൂട്ട്

45-ാം വയസ്സില്‍ വന്ന് ലോകകപ്പ് കളിച്ച ഈജിപ്ത് ഗോള്‍ക്കീപ്പര്‍ ഇസാം ഹദാരിക്ക്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending