Connect with us

kerala

ആശ്വസിക്കാന്‍ വകയുണ്ട്; കേരളത്തില്‍ ഈ മാസം പകുതിയോടെ വൈറസ് വ്യാപനം കുറയും

സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ കൂടി കേസുകളുടെ എണ്ണം വര്‍ധിക്കും. ശേഷം കുറയാന്‍ തുടങ്ങും. വളരെ പെട്ടെന്നു കുറയുമെന്ന് കരുതരുത്. ഒരു മലകയറിയിറങ്ങുന്നതുപോലെയാണ് ഈ ഗ്രാഫ്. ഇപ്പോള്‍ തുടരുന്ന അതീവ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. ലാബ് പരിശോധനയില്‍ പോസിറ്റിവായി കണ്ടുപിടിക്കപ്പെടുന്ന ഓരോ സാംപിളിന്റെയും ഉടമ കുറഞ്ഞത് 30 മുതല്‍ 80 വരെ ആളുകളിലേക്ക് വൈറസിനെ കടത്തിവിട്ടിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സിറോ സര്‍വേയിലൂടെ കണ്ടെത്തിയത്.

Published

on

പത്തനംതിട്ട: കോവിഡ് വ്യാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആശ്വസിയ്ക്കാനുള്ള വക നല്‍കി ഒരു പുതിയ വാര്‍ത്ത. ഈ മാസം പകുതിയോടെ കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങെന്ന് പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ക്ലിനിക്കല്‍ വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. ടി. ജേക്കബ് ജോണ്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ കൂടി കേസുകളുടെ എണ്ണം വര്‍ധിക്കും. ശേഷം കുറയാന്‍ തുടങ്ങും. വളരെ പെട്ടെന്നു കുറയുമെന്ന് കരുതരുത്. ഒരു മലകയറിയിറങ്ങുന്നതുപോലെയാണ് ഈ ഗ്രാഫ്. ഇപ്പോള്‍ തുടരുന്ന അതീവ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. ലാബ് പരിശോധനയില്‍ പോസിറ്റീവായി കണ്ടുപിടിക്കപ്പെടുന്ന ഓരോ സാംപിളിന്റെയും ഉടമ കുറഞ്ഞത് 30 മുതല്‍ 80 വരെ ആളുകളിലേക്ക് വൈറസിനെ കടത്തിവിട്ടിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സിറോ സര്‍വേയിലൂടെ കണ്ടെത്തിയത്.

കേരളത്തില്‍ ഇത് ശരാശരി 50 പേരിലേക്ക് ആണെന്നു തല്‍ക്കാലം കണക്കാക്കുക. അങ്ങനെ നോക്കിയാല്‍ രണ്ടു ലക്ഷത്തിന്റെ 50 ഇരട്ടി ആളുകളില്‍ ലക്ഷണമൊന്നും കാണിക്കാതെ കോവിഡ് വന്നുപോയിട്ടുണ്ടാവാം. ഇത് ഏകദേശം ഒരുകോടിയോളം വരും. കേരളത്തിലെ ആകെ ജനസംഖ്യ 3.38 കോടിയെന്നു കണക്കാക്കിയാല്‍ ഏകദേശം 29 ശതമാനം ജനങ്ങള്‍ക്ക് ഇതുവരെ വൈറസ് ബാധിച്ചു. ആകെ ജനസംഖ്യയുടെ 30 ശതമാനത്തെ ബാധിക്കുന്നതോടെയാണ് ഒരു പകര്‍ച്ചവ്യാധിക്ക് എതിരെ ഒരു സമൂഹം സാമൂഹിക പ്രതിരോധം (ഹെര്‍ഡ് ഇമ്മ്യൂണിറ്റി) ആര്‍ജിക്കുന്നത്. കേരളം ഇപ്പോള്‍ ഈ ഘട്ടത്തിന്റെ പടിവാതിലിലാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിരോധത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാസ്‌ക്, സാമൂഹിക അകലം, കൈകഴുകല്‍ തുടങ്ങിയ എല്ലാ ജാഗ്രതകളും കര്‍ശനമായി പിന്തുടരണം.  രോഗം പൂര്‍ണമായും ഭേദമാകുന്നതു വരെ ഇപ്പോഴുള്ള ജാഗ്രത അതേ തോതില്‍ തുടരണം. 2020 മാര്‍ച്ചിലാണ് വൈറസ് കേരളത്തിലെത്തുന്നത്. ഈ മാസം മൂര്‍ധന്യത്തിലെത്തി കുറയാന്‍ തുടങ്ങും. 2021 മാര്‍ച്ച് ആകുമ്പോഴേക്കും നിയന്ത്രണവിധേയമാകുമെന്നാണ് അനുമാനം.

അതേസമയം, ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒരിക്കലും വേണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ജനജീവിതം തടസ്സപ്പെടുത്തുന്ന നടപടികള്‍ ആവശ്യമില്ല. പ്രതിരോധം തുടര്‍ന്നാല്‍ മതി. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മരണനിരക്ക് 0.36 മാത്രമാണ്. മറ്റിടങ്ങളില്‍ ഇത് 2 ശതമാനം വരെയാണ്- അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വൈറസിന്റെ ഇതു രണ്ടാം വരവാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ച്ചില്‍ തുടക്കമിട്ട ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം നന്നായി പിടിച്ചു നിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു. ഇതുമൂലം രണ്ടാംഘട്ടത്തില്‍ മരണനിരക്കു ഭയപ്പെട്ടതുപോലെ വര്‍ധിച്ചില്ലെന്നത് ആശ്വാസകരമാണ്. ഭാഗ്യമുണ്ടെങ്കില്‍ ഡിസംബറില്‍ തന്നെ വാക്‌സിന്‍ വന്നേക്കാം. വാക്‌സിന്‍ വന്നാല്‍ എങ്ങനെ സംഭരിക്കും സൂക്ഷിക്കും. ആദ്യം ആര്‍ക്കു നല്‍കും സൗജന്യമാക്കണോ എത്രതുക ഈടാക്കണം, കുട്ടികളുടെ വാക്‌സീന്‍ പദ്ധതിയിലെ 9 മരുന്നുകളുടെ ഭാഗമാക്കി പത്താം പ്രതിരോധ മരുന്നാക്കി കോവിഡ് വാക്‌സീനെ മാറ്റണോ തുടങ്ങിയ കാര്യങ്ങള്‍ കേരളം ആലോചിക്കണം. ഇതിനായി കര്‍മ പദ്ധതി തയാറാക്കണം. വൈറസ് ബാധിച്ചവര്‍ക്ക് വാക്‌സിന്‍ വേണ്ടാത്തതിനാല്‍ കൃത്യമായ പരിശോധനയിലൂടെ വാക്‌സീന്‍ വേണ്ടവരുടെയും വേണ്ടാത്തവരുടെയും പട്ടിക തയാറാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

kerala

കൊടുംചൂട്; 40 ഡി​ഗ്രിയോടടുത്ത് സംസ്ഥാനം പത്ത് ജില്ലകളിൽ യെല്ലോ അല‍ർട്ട്

കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ഏപ്രില്‍ ഒന്ന് വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ ജില്ലകളിലെ ഉയര്‍ന്ന താപനില.

തൊട്ടു പിന്നാലെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ താപനില ഉയരും.എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത് സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡി?ഗ്രി വരെ താപനില വര്‍ധനവാണ്. കാലാവസ്ഥാവകുപ്പ് ഇന്ന് വേനല്‍ മഴക്കും സാധ്യത കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് വേനല്‍ മഴയ്ക്ക് സാധ്യത. മാര്‍ച്ച് 30 വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വേനല്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Published

on

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞമാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Continue Reading

Trending