Connect with us

More

കേരളം കരകയറുന്നു; ക്യാമ്പുകളില്‍ നിന്നും തിരികെ വീടുകളിലേക്ക്

Published

on

കോഴിക്കോട്: മഴയുടെ ശക്തി കുറഞ്ഞതോടെ ദിവസങ്ങളായി നീണ്ടു നിന്ന പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറി തുടങ്ങി. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ആളുകളും വീടുകളിലേക്ക് മടങ്ങുകയായി. മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവില്‍ 734 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പ്രളയത്തില്‍പെട്ട 846000 പേരെയാണ് രക്ഷപ്പെടുത്തിയത്.

സംസ്ഥാനത്തെ വിവിധ ക്യാമ്പുകള്‍ ഉച്ചഭക്ഷണ ശേഷം പിരിച്ചുവിട്ടു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യസാധനങ്ങളുള്‍പ്പെടുന്ന കിറ്റും വിതരണം ചെയ്യുന്നുണ്ട്.
അതേസമയം ചെങ്ങന്നൂരില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ തുടരുകയാണ്. പലയിടത്തും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. പലരും വീട് വിട്ട് വരാന്‍ തയ്യാറല്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ജലനിരപ്പ് താഴ്‌ന്നെങ്കിലും വീടുകളില്‍ കഴിയുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ മഴ കുറഞ്ഞതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. സംസ്ഥാനത്ത് ഇന്ന് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പറവൂരില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ആയിട്ടില്ല. ക്യാമ്പുകളിലെ സ്ഥിതി ശോചനീയമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിവരെ വരെ 177 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 39 പേരെ കാണാതായിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 149 ക്യാമ്പുകളില്‍ 7369 കുടുംബങ്ങളില്‍ നിന്നും 23060 പേരാണുളളത്. നാല് താലൂക്കുകളിലും പകുതിയിലേറെ ക്യാമ്പുകള്‍ ഉച്ചഭക്ഷണ ശേഷം പിരിച്ചുവിട്ടു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യസാധനങ്ങളുള്‍പ്പെടുന്ന കിറ്റും വിതരണം ചെയ്തു. കോഴിക്കോട് താലൂക്കില്‍ 148 ക്യാമ്പുകളില്‍ 8262 കുടുംബങ്ങളിലെ 25292 പേരാണുള്ളത്. കൊയിലാണ്ടി, താലൂക്കില്‍ 18 ക്യാമ്പുകള്‍. വടകര 19 ക്യാമ്പുകളില്‍ 574 കുടുംബങ്ങളിലെ 2116 പേരും താമരശേരി താലൂക്കില്‍ 21 ക്യാമ്പുകളില്‍ 1005 കുടുംബങ്ങളിലെ 3252 ആളുകളും താമസിക്കുന്നു.

ഇതിനിടെ തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തുകയായിരുന്നു.

തൃശൂര്‍ കരവന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. മോഹനന്‍ എന്നയാളാണ് മരിച്ചത് പാലക്കാട് നെന്മാറയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പനച്ചിക്കാട് ഗോപാലകൃഷ്ണന്‍ നായര്‍ എന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പന്തളം തുമ്പമണ്‍ അന്പലക്കടവിന് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കണ്ണാടിക്കലില്‍ കാണാതായ സിദ്ദിഖിന്റെ മൃതദേഹം ലഭിച്ചു.

പെരിയാറില്‍ അഞ്ചടിയോളം വെള്ളം താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥനിരിക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.; ഇടുക്കിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവിടുന്നത് സെക്കന്‍ഡില്‍ ഏഴ് ലക്ഷം ലിറ്ററാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending