Connect with us

More

കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ കുറവെന്ന് കേന്ദ്രം

Published

on

ന്യൂഡല്‍ഹി: പ്രവാസികള്‍ കേരളത്തിലെക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എംപി പി. വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രധനകാര്യ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.
2016-17 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 30,428 ദശലക്ഷം ഡോളര്‍ മാത്രമാണ് കേരളത്തിലേക്ക് എത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുറവാണിതെന്ന് വ്യക്തമാക്കുന്നു. 2015-16ല്‍ 65,592 ദശലക്ഷം ഡോളര്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍, 2013-14ല്‍ 69,638 ദശലക്ഷം ഡോളറായിരുന്നു വരുമാനം. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറവ് രേഖപ്പെടുത്തുകയായിരുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങളാണ് വിദേശത്തു നിന്നുള്ള വരുമാനം കുറയാന്‍ ഇടയാക്കിയതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വെ നടത്തിയ പഠനത്തില്‍ രാജ്യത്തെ ആകെ ജനസഖ്യയില്‍ 2.7 ശതമാനം പേര്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നതായി കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ജനസഖ്യയില്‍ 4.5 ശതമാനം പേര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാനസിക പിരിമുറുക്കങ്ങള്‍ നിയന്ത്രിക്കുന്നതിനായി 1982ല്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അബ്ദുല്‍ വഹാബിനെ അറിയിച്ചു. 339 ജില്ലകളില്‍ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. മാനസികോരാഗ്യം വീണ്ടെടുക്കല്‍, പുന:രധിവാസം, ചികിത്സ, പരിശീലനങ്ങള്‍, ക്ലാസുകള്‍ തുടങ്ങിയവയും നടത്തി വരുന്നു. ഇതിനായി 21 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 39 പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. ഇവരുടെ മാനസിക നില മെച്ചപ്പെടുത്തിയ ശേഷം കഴിവുകളെ വികസിപ്പിച്ചെടുക്കാന്‍ ബംഗളുരുവില്‍ നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്, തെസ്പൂരില്‍ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോളി റീജിയണല്‍ ഇന്‍സിസ്റ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്, റാഞ്ചിയില്‍ സെന്റട്രല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സൈക്യാട്രിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ പാചക വാതക കണക്ഷനു വേണ്ടിയുള്ള അപേക്ഷകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണെന്നും അബ്ദുല്‍ വഹാബിന്റെ മറ്റൊരു ചോദ്യത്തിന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. വര്‍ദ്ധിച്ചു വരുന്ന ആവശ്യകത അനുസരിച്ച് സംസ്ഥാനത്ത് പുതിയ പാചക വാതക ഔട്ട്‌ലെറ്റുകള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending