Connect with us

Culture

ഷുക്കൂറ്,ടി.പി,ഫസല്‍,ശുഹൈബ്… നിരപരാധികളുടെ രക്തം കണ്ണുനീരിനൊപ്പം ഒഴുകി കൊണ്ടേയിരിക്കും; കെ.എം ഷാജി 

Published

on

കോഴിക്കോട്: മനുഷ്യമാംസം അറുത്തു മാറ്റി വിജയാട്ടഹാസം മുഴക്കുന്ന സിപിഎം ഫാഷിസത്തിന്റെ ഭയാനക മുഖം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബിനെ വെട്ടികൊല്ലപ്പെടുത്തിയ സംഭവത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാജി രംഗത്തെത്തിയത്.

കേരളത്തില്‍ മരണത്തിന്റെ മൊത്ത വ്യാപാരം സിപിഎം കൊലയാളി സംഘങ്ങള്‍ ഏറ്റെടുത്തിട്ട് കാലം കുറച്ചായി. ഡല്‍ഹിയിലെ അവിശുദ്ധ ബാന്ധവത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി പോലീസ് ഈ മരണവണിക്കുകളുടെ സുരക്ഷ വിങ്ങായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു എന്നും ഷാജി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ആരോപിക്കുന്നു.

Read Also :  ‘നിങ്ങള്‍ തോല്‍പിച്ചോളൂ, പക്ഷേ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം’

ഡെല്‍ഹിയെയും തിരുവനന്തപുരത്തെയും ഒരു പോലെ മാനേജ് ചെയ്യാന്‍ കഴിയുന്ന വല്യ ഏമാന്‍ മാര്‍ക്കറിയാം ചോറ് തരുന്നവരെ എങ്ങനെ സംരക്ഷിക്കണമെന്ന്. അതവര്‍ വെടിപ്പായി ചെയ്യും. അപ്പോഴും ഷുക്കൂറിനെ പോലെ, ടിപിയെ പോലെ,ഫസലിനെ പോലെ,ശുഹൈബിനെ പോലെ നിരപരാധികളുടെ രക്തം കണ്ണുനീരിനൊപ്പം ഒഴുകി കൊണ്ടേ ഇരിക്കും, ഇവിടെ ക്രിയാത്മകവും നീതി പൂര്‍വ്വകവുമായ അന്വേഷണത്തിന് സ്‌റ്റേറ്റിന് പുറത്തുള്ള ഒരു അന്വേഷണ ഏജന്‍സി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുടെ അന്വേഷണ ചുമതല ഏറ്റെടുത്തെ തീരൂ എന്നും കെ.എം ഷാജി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ ഒരിരകൂടി കണ്ണൂരില്‍ ഉണ്ടായിരിക്കുന്നു!

മനുഷ്യമാംസം അറുത്തു മാറ്റി വിജയാട്ടഹാസം മുഴക്കുന്ന സിപിഎം ഫാഷിസത്തിന്റെ ഭയാനക മുഖം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നു. കേരളത്തില്‍ മരണത്തിന്റെ മൊത്ത വ്യാപാരം സിപിഎം കൊലയാളി സംഘങ്ങള്‍ ഏറ്റെടുത്തിട്ട് കാലം കുറച്ചായി. ഡല്‍ഹിയിലെ അവിശുദ്ധ ബാന്ധവത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി പോലീസ് ഈ മരണവണിക്കുകളുടെ സുരക്ഷ വിങ്ങായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കൊല നടത്താനുപയോഗിച്ച ‘പണിയായുധങ്ങള്‍’മാത്രം പിടിച്ചെടുത്ത് പ്രതിയെ പിടിച്ചു എന്ന ശബ്ദഘോഷത്തോടെ ഈ അന്വേഷണവും അങ്ങ് തീര്‍ത്തേക്കാം. അതല്ലെങ്കില്‍ ഒരു വ്യാജപ്രതിയെ ഉണ്ടാക്കിയെടുത്ത് കഥ അവസാനിപ്പിച്ചേക്കാം.ഏതായാലും തിരശീലക്ക് മറവിലുള്ള കൊലയാളി സംഘം അപ്പോഴും സേഫ് സോണില്‍ തന്നെ ആയിരിക്കും. ഡെല്‍ഹിയെയും തിരുവനന്തപുരത്തെയും ഒരു പോലെ മാനേജ് ചെയ്യാന്‍ കഴിയുന്ന വല്യ ഏമാന്‍ മാര്‍ക്കറിയാം ചോറ് തരുന്നവരെ എങ്ങനെ സംരക്ഷിക്കണമെന്ന്. അതവര്‍ വെടിപ്പായി ചെയ്യും. അപ്പോഴും ഷുക്കൂറിനെ പോലെ, ടിപിയെ പോലെ,ഫസലിനെ പോലെ,ശുഹൈബിനെ പോലെ നിരപരാധികളുടെ രക്തം കണ്ണുനീരിനൊപ്പം ഒഴുകി കൊണ്ടേ ഇരിക്കും.

ഇവിടെ ക്രിയാത്മകവും നീതി പൂര്‍വ്വകവുമായ അന്വേഷണത്തിന് സ്‌റ്റേറ്റിന് പുറത്തുള്ള ഒരു അന്വേഷണ ഏജന്‍സി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുടെ അന്വേഷണ ചുമതല ഏറ്റെടുത്തെ തീരൂ.

NB;എംഎം ഹസ്സന്റെ തോമസ് ഐസക്കിനെതിരായ പരാമര്‍ശത്തില്‍ ധാര്‍മിക രോഷം കൊണ്ട് കണ്ണുനീര്‍ കവിതകളെഴുതുന്ന സിപിഎം ഫെമിനിസ്റ്റുകള്‍ പക്ഷെ കൊല ചെയ്യപ്പെടുന്നവന്റെ വീട്ടിലെ സ്ത്രീകളുടെ കണ്ണുനീരിനെ കുറിച്ച് അറിഞ്ഞിട്ടേയില്ല.അവരിപ്പോഴും കമ്മ്യൂണിസ്റ്റ് ലോകത്തിലെ നവോദയത്തിന്റെയും സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയുംപുരോഗതിയുടെയും ഉയര്‍ന്ന വിതാനത്തെ കുറിച്ചു മഹാകാവ്യമെഴുതുന്ന തിരക്കിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Trending