kerala
വഖഫ് ബില്‍; ‘ഞാനും നിങ്ങളും’ അല്ല, ‘നമ്മള്’ എന്ന വാക്കാണ് ഉചിതമെന്ന് രാജ്യം പറഞ്ഞുറപ്പിച്ച ദിവസം; കെ എം ഷാജി
വെള്ളാപ്പള്ളിയെ പോലെയുള്ള ചിലരുടെ പ്രസ്താവനകള്‍ അസ്വസ്ഥകള്‍ ഉണ്ടാകുന്നുണ്ടെന്നും കെ എം ഷാജി പറയുന്നു

വഖഫ് ബില്ലിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. നിരാശയും നിസ്സഹായതയും കൊണ്ട് വിറങ്ങലിച്ച് നില്ക്കുമായിരുന്ന ഒരു സമുദായത്തെ രാജ്യം ചേര്‍ത്തുപിടിക്കുന്ന കാഴ്ച കണ്ണു നനയിച്ചുവെന്ന് കെ എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു. ഫാഷിസ്റ്റുകളുടെ ഭീഷണി കള്‍ക്ക് വഴിപ്പെടാന്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ത്യയെ കിട്ടില്ലെന്ന് ബോധ്യപ്പെട്ട ദിവസമായിരുന്നു അത്. ഞാനും നിങ്ങളുമെന്ന് അല്ല നമ്മള് എന്ന് വാക്കാണ് ഉചിതമെന്ന് പറഞ്ഞ ദിനമാണ് കടന്നുപോയതെന്നും എന്നാല്‍ ഈ ദിനത്തില്‍ പോലും വെള്ളാപ്പള്ളിയെ പോലെയുള്ള ചിലരുടെ പ്രസ്താവനകള്‍ അസ്വസ്ഥകള്‍ ഉണ്ടാകുന്നുണ്ടെന്നും കെ എം ഷാജി പറയുന്നു.
‘അധികാരത്തിന്റെ തിണ്ണ മിടുക്കും പണക്കൊഴുപ്പും കൊണ്ട് ഒരു രാജ്യത്തെ തന്നെ വിറ്റു തുലക്കുന്ന ഫാഷിസ്റ്റുകളെ ഇരു സഭകളിലും മറികടക്കാന്‍ ഇനി ഏറെ ദൂരമില്ലെന്ന് ബോധ്യപ്പെട്ട ദിവസം. ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഒരു ഫാഷിസ്റ്റ് ഗവണ്മെന്റ് മുസ്ലിങ്ങളെ ആകമാനം ബാധിക്കുന്ന അപകടകരമായ ഒരു വര്‍ഗീയ ബില്ല് അവതരിപ്പിക്കുമ്പോള്‍ അതിനാല്‍ പ്രയാസപ്പെടുന്ന സമുദായത്തോട് ഒരു ചര്‍ച്ച പോലും നടത്താതെ ഫാഷിസത്തോട് ഒട്ടി നില്ക്കാന് കെസിബിസി കാണിച്ച താല്പര്യം നിരാശ പടര്‍ത്തിക്കുന്നുണ്ട്.’ കെ എം ഷാജി കുറിച്ചു.
മുനമ്പത്തെ മനുഷ്യര്‍ നിസ്സഹായരായി നിന്നപ്പോള്‍ പ്രശ്നം വഖഫാണെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍ ആ സമൂഹത്തിനുവേണ്ടി നിലകൊണ്ടവരാണ് കേരളത്തിലെ മുസ്ലിം സംഘടനകള്‍, അത് ഔദാര്യമായിട്ടല്ല ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടരുത് എന്ന നീതി ബോധത്തോടെയാണെന്നും കെ എം ഷാജിയുടെ കുറിപ്പില്‍ പറയുന്നു. പോസ്റ്റില്‍ രാഹുല്‍ ഗാന്ധിയെയും കെ എം ഷാജി പ്രശംസിച്ചെഴുതിയിട്ടുണ്ട്.
കെ എം ഷാജിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം;
ഇന്ത്യയുടെ മതേതര മനസ്സുകളെ ത്രസിപ്പിച്ച മണിക്കൂറുകളാണ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കഴിഞ്ഞുപോയത്. നിരാശയും നിസ്സഹായതയും കൊണ്ട് വിറങ്ങലിച്ച് നില്ക്കുമായിരുന്ന ഒരു സമുദായത്തെ രാജ്യം പിന്നെയും പിന്നെയും ചേര്‍ത്തുപിടിക്കുന്ന കാഴ്ച നമ്മുടെ കണ്ണ് നനയിച്ചു.
കുറഞ്ഞ അക്കങ്ങള്‍ക്ക് മാത്രം പിറകിലേക്ക് പോയ മതേതരശക്തി ആകാശത്തോളം ഉയര്ന്നുനില്ക്കുന്നുണ്ടെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തിയ ദിവസമായിരുന്നു അത്.
അധികാരത്തിന്റെ തിണ്ണ മിടുക്കും പണക്കൊഴുപ്പും കൊണ്ട് ഒരു രാജ്യത്തെ തന്നെ വിറ്റു തുലക്കുന്ന ഫാഷിസ്റ്റുകളെ ഇരു സഭകളിലും മറികടക്കാന്‍ ഇനി ഏറെ ദൂരമില്ലെന്ന് ബോധ്യപ്പെട്ട ദിവസം.
ഫാഷിസ്റ്റുകളുടെ ഭീഷണി കള്‍ക്ക് വഴിപ്പെടാന്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ത്യയെ കിട്ടില്ലെന്ന് ബോധ്യപ്പെട്ട ദിവസം.
പ്രതികാര രാഷ്ട്രീയത്തിന്റെ ആയുധങ്ങള്‍ കൊണ്ട് തകര്‍ക്കാനും വിലക്കെടുക്കാനും ആവാത്തവിധം ശക്തമാണ് ഈ രാജ്യത്തിലെ മതേതര രാഷ്ട്രീയ മുന്നേറ്റം എന്നുകൂടി തെളിയിച്ച ദിവസം.
‘ഞാനും നിങ്ങളും’ അല്ല, ‘നമ്മള്’ എന്ന വാക്കാണ് ഉചിതമെന്ന് രാജ്യം പറഞ്ഞുറപ്പിച്ച ദിവസം.
ഭയലേശമന്യേ അവര്‍ വിളിച്ചു പറഞ്ഞത് ‘ഞങ്ങളുണ്ട്
മര്‍ദ്ദിതരായ ഈ സമൂഹങ്ങള്‍ക്കൊപ്പം’ എന്നാണ്.
ഇന്നത് മുസ്ലിങ്ങള്‍ക്ക് നേരെയാണെങ്കിലും,
നാളെ അതേത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായാലും ഇതുപോലെ പാറപോലെ ഉറച്ചുനില്‍ക്കും ഞങ്ങള്‍ ഈ അകത്തളത്തില്‍ എന്നാണ്.
ഭയം കൊണ്ടും, പണം കണ്ടും കുനിഞ്ഞു കീഴ്പ്പെടുന്നൊരു കാലത്ത് കേള്‍ക്കുന്ന ഈ ഉറപ്പ് ഒരു ചെറിയ ആശ്വാസമല്ല നല്‍കുന്നത്.
അതിനിടയില്‍ കേരളത്തിലെ ചില കോണുകളില്‍ നിന്ന് കേള്‍ക്കുന്ന വര്‍ഗീയ വായാടിത്തങ്ങള്‍ നമ്മില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.
തൊണ്ണൂറും കഴിഞ്ഞു എന്ന് സ്വയം പ്രഖ്യാപിച്ച വെള്ളാപ്പള്ളിയുടെ ‘അത്തും പിത്തുമല്ല’ആ വര്‍ത്തമാനമാനം എന്നും നൂറു കടന്ന ആര്‍എസ്എസിന്റെ നാവാട്ടമാണ് കേള്‍ക്കുന്നത് എന്ന സത്യം തിരിച്ചറിയണം.
പറയുന്നത് വെള്ളാപ്പള്ളി ആണെന്ന തരത്തില്‍ നമ്മളതിനെ നിസാരമാക്കിയാല്‍ നാളെ പുതിയ വെള്ളാപ്പള്ളിമാര്‍ തെരുവിലിറങ്ങും.
വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് നിലപാടെടുത്ത KCBC യുടെ ആഹ്വാനവും അത്രക്ക് നിസ്സാരമല്ല.
മുനമ്പത്തെ ഒരുപറ്റം മനുഷ്യര്‍ നിസ്സഹായരായി നിന്നപ്പോള്‍,
പ്രശ്നം വഖഫാണെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍,
ആ സമൂഹത്തിനുവേണ്ടി നിലകൊണ്ടവരാണ് കേരളത്തിലെ മുസ്ലിം സംഘടനകള്‍.
അതൊരു ഔദാര്യമാ യിട്ടല്ല,ആരുടെയും അവകാശങ്ങള്‍
ഹനിക്കപ്പെടരുത് എന്ന നീതി ബോധമാണ്.
ഞങ്ങള്‍ അവരുടെ ആ കൂടെയാണെന്ന് പ്രഖ്യാപനം! !
ഇനി വഖഫ് ഭൂമിയാണെങ്കില് തന്നെ സര്‍ക്കാറിന് അത് പരിഹരിച്ചു നല്‍കാനുള്ള അവകാശമുണ്ടെന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും നല്‍കുമെന്ന പ്രഖ്യാപനം.
ആരുംകുടിയൊഴിപ്പിക്കപ്പെടില്ലെന്ന ഉറപ്പ്.
ഒരു മുനമ്പത്തെയല്ല, ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഒരു ഫാഷിസ്റ്റ് ഗവണ്മെന്റ് മുസ്ലിങ്ങളെ ആകമാനം ബാധിക്കുന്ന അപകടകരമായ ഒരു വര്‍ഗീയ ബില്ല് അവതരിപ്പിക്കുമ്പോള്‍ അതിനാല്‍ പ്രയാസപ്പെടുന്ന സമുദായത്തോട് ഒരു ചര്‍ച്ച പോലും നടത്താതെ ഫാഷിസത്തോട് ഒട്ടി നില്ക്കാന് കെസിബിസി കാണിച്ച താല്പര്യം നിരാശ പടര്‍ത്തിക്കുന്നുണ്ട്.
ഈ ബില്ലില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് ഒരു നേട്ടവും ഇല്ലാത്തിരുന്നിട്ട് കൂടി അവര്‍ സംഘപരിവാരത്തിനൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നു.
എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ ക്രിസ്തു മതവിശ്വാസികള്‍ അധികാരത്തിനു മുമ്പില്‍ മുട്ടിലിഴയുന്നവര്‍ക്കൊപ്പമല്ല എന്നതാണ് ആശ്വാസം.
അവരുടെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ പറഞ്ഞത് നാം കേട്ടതാണല്ലോ.
ഇതല്ല ഇന്ത്യ എന്ന് നമ്മള് കണ്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്.
താത്കാലിക ലാഭ കൊയ്ത്തുകാരുടെയും ഞരമ്പ് രോഗികളായ വര്‍ഗീയവാദികളുടെയും മുകളില്‍ നില്ക്കാന് കഴിയുന്ന കരുത്ത് ഈ നാടിനുണ്ട്.
അപക്വമായ നിലപാടുകള്‍ എടുത്തവരാണ് നാളെ അപകടപ്പെട്ട് നില്ക്കുന്നതെങ്കില് അവരെയും ഒരുമിച്ചു ചേര്‍ന്ന് ചേര്‍ത്തുപിടിച്ചു നില്ക്കാന് കഴിയുന്ന ഒരുമയുടെ നാടാണ് നമ്മുടെ നാട്.
എല്ലാത്തിനും മുന്നില്‍ നമുക്ക് ബലമായി കരുത്തായി..
ധൈര്യമായി… നേതാവായി… അയാളുണ്ട്
രാഹുല്‍.
രാഹുല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ളറിഞ്ഞു ”ഗാന്ധി ‘ എന്നുകൂടി ചേര്‍ത്തുവിളിക്കാന്‍ തോന്നിക്കുന്ന ഒരാള്‍.ഒരു ഗാന്ധിയെ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്