Connect with us

kerala

സഹപ്രവര്‍ത്തകരോടുള്ള സ്നേഹവും അനുകമ്പയും കരുതലുമാണ് കെ.എം.സി.സി സുരക്ഷാ പദ്ധതി; സാദിഖലി ശിഹാബ് തങ്ങള്‍

സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മലപ്പുറം: സഹപ്രവര്‍ത്തകരോടുള്ള സ്നേഹവും അനുകമ്പയും അവരുടെ കുടുംബത്തോടുള്ള കരുതലുമാണ് കെ.എം.സി.സി സുരക്ഷാ പദ്ധതിയെന്നും സഹജീവികള്‍ക്ക് തണലൊരുക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിത പ്രതിസന്ധികള്‍ തരണംചെയ്യാന്‍ മറുനാട്ടിലെത്തുന്നവര്‍ക്ക് ഹരിത പതാകയുടെ തണലേകുകയാണ് കെ.എം.സി.സി ചെയ്യുന്നത്. കെ.എം.സി.സിയുടെ പങ്കാളിത്വമില്ലാത്ത ഒരു മേഖലയും, കെ.എം.സി.സിയുടെ തലോടലേല്‍ക്കാത്ത ഒരു നിര്‍ധന കുടുംബവും കേരളത്തിലുണ്ടാകില്ല. ഈ മാതൃക മറ്റു സംഘടനകള്‍ കൂടി പിന്തുടരുന്നത് സന്തോഷം നല്‍കുന്നതാണെന്നും തങ്ങള്‍ പറഞ്ഞു.

നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കേ മരണപ്പെട്ട 49 പേരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആനുകൂല്യത്തിന്റെയും 250 പേര്‍ക്കുള്ള ചികിത്സാ സഹായത്തിന്റെയും വിതരണോദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. എഞ്ചിനിയര്‍ സി ഹാഷിം സ്മാരക കര്‍മ പുരസ്‌കാരം സാദിഖലി ശിഹാബ് തങ്ങള്‍ സി.പി സൈതലവിക്ക് സമ്മാനിച്ചു. സുരക്ഷാപദ്ധതിക്കായി സൗജന്യ സേവനം ചെയ്യുന്ന ഡോ. അബ്ദുറഹിമാന്‍ അമ്പാടിയെ ചടങ്ങില്‍ ആദരിച്ചു. അവാര്‍ഡ് ജേതാക്കളെ മുസ്്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പൊന്നാടയണിയിച്ചു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഹദിയത്തുറഹ്മ’യുടെ പ്രഖ്യാപനം മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം നിര്‍വഹിച്ചു. അബ്ദുറഹ്മാന്‍ കല്ലായി, ഉമ്മര്‍ പാണ്ടികശാല, നൗഷാദ് മണ്ണിശ്ശേരി, ഷിബു മീരാന്‍, കുഞ്ഞിമോന്‍ കാക്കിയ, അഷ്റഫ് വേങ്ങാട്, ഇബ്രാഹീം മുഹമ്മദ്. ബഷീര്‍ മൂന്നിയൂര്‍, മുഹമ്മദ്കുട്ടി മാതാപുഴ. ഷുക്കൂറലി കല്ലുങ്ങല്‍, യൂസുഫ് ഫൈസി , സുല്‍ഫിക്കര്‍, പ്രസംഗിച്ചു. ഖാദര്‍ ചെങ്കള സ്വാഗതവും റഫീഖ് പാറക്കല്‍ നന്ദിയും പറഞ്ഞു.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending