Connect with us

Culture

മെട്രോയെ ഇളക്കിമറിച്ച് ഉമ്മന്‍ചാണ്ടിയുടെ ജനകീയയാത്ര

Published

on

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെയും നേതൃത്വത്തില്‍ യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര അക്ഷരാര്‍ഥത്തില്‍ മെട്രിയെ ഇളക്കി മറിച്ചു. ആയിരങ്ങളാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം ജനകീയയാത്രയില്‍ പങ്ക് ചേരാന്‍ ആലുവ സ്‌റ്റേഷനിലെത്തിയത്. ആലുവ മെട്രോ സ്‌റ്റേഷനില്‍നിന്നു ടിക്കറ്റ് എടുത്ത് പാലാരിവട്ടത്തേയ്ക്കാണ് നേതാക്കള്‍ യാത്ര നടത്തിയത്. മെട്രോയുടെ ആദ്യദിനത്തെക്കാള്‍ ആവേശവും പങ്കാളിത്തവുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രണ്ടാം ദിനത്തില്‍ നടത്തിയ ജനകീയയാത്ര.
ജനകീയയാത്രയില്‍ പങ്കുചേരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍എ, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബെഹ്നാന്‍, കെ.ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, വിപി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത് തുടങ്ങി യു.ഡി.എഫ് നേതാക്കളുടെ നീണ്ട നിര തന്നെ എത്തിയിരുന്നു. യു.ഡി.എഫ് ണികളും നേതാക്കളും ചേര്‍ന്ന് സൃഷ്ടിച്ച ആള്‍ക്കൂട്ടത്തിന് നടുവിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയെ സ്‌റ്റേഷനുള്ളിലെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചത്. മെട്രോയാത്രയ്‌ക്കെത്തിയ സാധാരണക്കാര്‍ക്കൊപ്പം നൂറു കണക്കിന് ലീഗ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി കയറിയതോടെ ആലുവ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം നിറഞ്ഞു കവിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നന്നേ പണിപ്പെട്ടു.

നേതാക്കള്‍ ഒരുമിച്ച് ഒരു ബോഗിയില്‍ കയറാനായിരുന്നു പദ്ധതിയെങ്കിലും തിക്കിത്തിരക്ക് മൂലം ഉമ്മന്‍ചാണ്ടിക്ക് ആദ്യ ട്രെയിനില്‍ കയറാനായില്ല. രമേശ് ചന്നിത്തല അടക്കമുള്ളവര്‍ ആദ്യ ട്രെയിനില്‍ പാലാരിവട്ടത്തേക്ക് തിരിച്ചു. പിന്നീടാണ് ഉമ്മന്‍ചാണ്ടി കയറിയിട്ടില്ലെന്ന വിവരം നേതാക്കള്‍ അരിഞ്ഞത്. ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ യാത്ര തുടര്‍ന്നെങ്കിലും ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവര്‍ തൊട്ടടുത്ത സ്‌റ്റേഷനുകളില്‍ ഇറങ്ങി. അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍ എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി തൊട്ടടുത്ത ട്രെയിനില്‍ യാത്ര ചെയ്തു.

പാലാരിവട്ടം സ്‌റ്റേഷനില്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും തീര്‍ത്ത ക്രമീകരണങ്ങളൊക്കെ പാളിയതോടെ സ്‌റ്റേഷന്റെ പ്രവര്‍ത്തനം കുറച്ചു നേരം നിര്‍ത്തി വച്ചു. യാത്രക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലൂടെ ഏറെ പണിപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയെ സ്‌റ്റേഷന് പുറത്തെത്തിച്ചത്. സ്‌റ്റേഷന് പുറത്തെത്തിയ ഉമ്മന്‍ചാണ്ടി പക്ഷെ രാഷ്ട്രീയം പറയാന്‍ തയാറായില്ല. കൊച്ചിക്കാരുടെ കൂട്ടായ്മയുടെ വിജയമാണ് മെട്രോയെന്നും ഒന്നിച്ചു നിന്നാല്‍ ഏത് വന്‍കിട പദ്ധതിയും സാധ്യമാക്കാം എന്നതാണ് മെട്രോ തെളിയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലാരിവട്ടം മെട്രോ സ്‌റ്റേഷനുമുന്നില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ സ്വീകരിച്ചു. പ്രൊഫ. കെ വി തോമസ് എംപി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തുറന്ന ജീപ്പില്‍ നേതാക്കളെ പാലാരിവട്ടം ജംഗ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. മട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ചാക്കോച്ചനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളായ ക്രൈം ത്രില്ലര്‍ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്

ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക

Published

on

കുഞ്ചാക്കോ ബോബനും പ്രിയാമണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്. നായാട്ട്, ജോസഫ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഴുത്തുകാരനായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

സിബി ചവറ, രഞ്ജിത്ത് നായര്‍, ഡയറക്ടറും പ്രൊഡ്യൂസറുമായ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്് എന്നിവരുടെ ദി ഗ്രീന്‍ റൂമുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി ലാലു, റംസാന്‍, മനോജ് കെ.യു, ശ്രീകാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡ് ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോ എഡിറ്റര്‍. സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക.

Continue Reading

Film

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്

Published

on

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ‘മനമേ ആലോലം’ എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ  സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’യില്‍  ഉണ്ണി മുകുന്ദന്‍ ഒരു  ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം  കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും “ഗെറ്റ് സെറ്റ് ബേബി” എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌ ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സൂപ്പർഹിറ്റ് ചിത്രം RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

Continue Reading

india

എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദിക്ക് കൈകൊടുക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; വിഡിയോ വൈറല്‍

മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്.

Published

on

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനം നല്‍കാതെ ഒഴിഞ്ഞുമാറുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതേതുടര്‍ന്ന് ചമ്മല്‍മാറ്റാന്‍ മോദി ആളുകള്‍ക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.

പാരീസില്‍ നടന്ന എ.ഐ ആക്ഷന്‍ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇതില്‍ മാക്രോണിന്റെ വംശീയ ബോധത്തെ എതിര്‍ത്തും മോദിയെ പരിഹസിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘വലത് വംശീയവാദ ബോധ്യങ്ങള്‍ക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്’ -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കെ. സഹദേവന്‍ കുറിച്ചത്.

Continue Reading

Trending