Connect with us

kerala

സില്‍വര്‍ലൈനിലും, യൂ-ടേണ്‍ രാജാവ് വീണ്ടും പിന്തിരിഞ്ഞോടുന്നു !

സില്‍വര്‍ലൈന്‍ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്നും പിപ്പിടി കാട്ടി പ്രതിപക്ഷം പേടിപ്പിക്കേണ്ടെന്നും പറഞ്ഞ അതേ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ജനങ്ങളുടെ ശക്തിയായ എതിര്‍പ്പിനെതുടര്‍ന്ന് പിന്തിരിഞ്ഞോടിയിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

ഒടുവില്‍ അതിനും തീര്‍പ്പായി. ജനങ്ങളെയും വീട്ടമ്മമാരെപോലും അടിച്ചൊതുക്കി നടപ്പാക്കാന്‍ പോയ സില്‍വര്‍ലൈന്‍ പദ്ധതിയിലും പിണറായി സര്‍ക്കാരിന്റെ യു-ടേണ്‍.

പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി കിട്ടില്ലെന്ന് വന്നതോടെ പിന്തിരിയുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണമെങ്കിലും ലോക് സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുളളപ്പോള്‍ ഇനിയൊരു പോരാട്ടത്തിന് നേരമില്ലെന്നാണ് സി.പി.എമ്മിന്റെ മനസ്സിലിരിപ്പ്. മുമ്പ് സ്പ്രിംക്‌ളര്‍ കരാര്‍, മാധ്യമമാരണനിയമം, ആഴക്കടല്‍ മല്‍സ്യബന്ധനം, ഗുണ്ടാനിയമം, ബ്രുവറീസ് ,വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത,ജെന്‍ഡര്‍ ന്യൂട്രല്‍യൂണിഫോം തുടങ്ങി ഡസനോളം പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞോടിയിരുന്നു. ഇതോടെ പിണറായിസര്‍ക്കാരിന്റേത് ഇരട്ടച്ചങ്കല്ല, ഓട്ടച്ചങ്കാണെന്നാണ ്ജനം പറഞ്ഞത്. ഇപ്പോഴിതാ ഒരിക്കല്‍കൂടി ടൂ -ടേണ്‍ പൂര്‍ത്തിയായിരിക്കുന്നു.

സില്‍വര്‍ലൈന്‍ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്നും പിപ്പിടി കാട്ടി പ്രതിപക്ഷം പേടിപ്പിക്കേണ്ടെന്നും പറഞ്ഞ അതേ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ജനങ്ങളുടെ ശക്തിയായ എതിര്‍പ്പിനെതുടര്‍ന്ന് പിന്തിരിഞ്ഞോടിയിരിക്കുന്നത്. ഏതാനും ആഴ്ചമുമ്പാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതും അത് രണ്ടാംദിവസം പിന്‍വലിക്കുന്നതായി അറിയിച്ചതും.
തീരുമാനമെടുക്കുക. പിന്നീട് പിന്‍വാങ്ങുക എന്നത് സര്‍ക്കാരുകളുടെ ജനാധിപത്യസ്വഭാവമാണ് പ്രകടമാക്കുന്നതെന്ന് പറയാമെങ്കിലും കാര്യമായി യാതൊരു ആലോചനയും കൂടാതെ പ്രഖ്യാപനം നടത്തുകയും പിന്‍വലിക്കുകയും ചെയ്യുകയെന്നതായിരിക്കുന്നു പിണറായിസര്‍ക്കാരിന്റെ മുഖമുദ്ര. സര്‍ക്കാരിന്റെ നേട്ടങ്ങളെന്നു പറയാനാകട്ടെ മറ്റൊന്നുമില്ലതാനും. ആകോ കോവിഡ് കാലത്ത് നല്‍കിയ ഭക്ഷ്യക്കിറ്റ് മാത്രമാണ് പറഞ്ഞതുപോലെ നടപ്പാക്കിയത്. അതിനുള്ള ധനം ഇനിയും കണ്ടെത്തിയിട്ടില്ലെന്നത് വേറെ കാര്യം.

പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും നിരവധി പാവപ്പെട്ടവരെ വഴിയാധാരമാക്കുന്നതുമായ പദ്ധതിയെന്ന നിലയില്‍ വലിയ പ്രതിഷേധമാണ ്പ്രതിപക്ഷത്തും ജനങ്ങളില്‍നിന്നും ഉയര്‍ന്നുവന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുക്കവെപദ്ധതിയുടെ സാമൂഹികാഘാതപഠനം നിര്‍ത്തിവെക്കുന്നതായി അറിയിച്ചു. അതിനിടെ കോടതിയും കല്ലിടല്‍ നിര്‍ത്തിവെപ്പിച്ച് ജിയോ മാപ്പിംഗ് നടത്താന്‍ ഉത്തരവിട്ടു. സത്യത്തില്‍ ജപ്പാന്‍ സഹകരണഏജന്‍സിയുടെ വായ്പ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വന്നതോടെയാണ് പദ്ധതിയില്‍നിന്നുള്ള പിറകോട്ടുപോക്ക്. സര്‍ക്കാരിന്റെ വായ്പാപരിധിക്ക് പുറത്താകും ഈ വായ്പ എന്ന ഭയമാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുള്ള മറ്റൊരു കാരണം.

കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയില്‍ ഇരരവശത്തും മതില്‍കെട്ടുമെന്നതും വെള്ളപ്പൊക്കഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിനും സര്‍ക്കാരിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. പണം നല്‍കാതെ സ്വകാര്യഭൂമി ബഫര്‍സോണായി ഏറ്റെടുക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞതും സില്‍വര്‍ ലൈന്‍ അധികൃതര്‍ മാറ്റിപ്പറഞ്ഞതും പദ്ധതിയെക്കുറിച്ചുള്ള ധാരണക്കുറവ് വ്യക്തമാക്കുന്നതായിരുന്നു.

ഏതായാലും മറ്റൊരു മണ്ഡലകാലത്താണ് സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്നുള്ള പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്. 2019ല്‍ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിധി വന്നയുടന്‍ അത് നടപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നീട് അതിലും യുടേണടിക്കേണ്ടിവന്നു. ഏറ്റവും ഒടുവില്‍ കോടതി വിധി നടപ്പാക്കുമെന്ന് പൊലീസ് കൈപ്പുസ്തകത്തിലൂടെ അറിയിച്ചെങ്കിലും അത് പിന്‍വലിക്കാനാണ് തീരുമാനം. യു-ടേണ്‍ സര്‍ക്കാരെന്ന ഓമനപ്പേരിന് ഇതിലധികം വേറെയോഗ്യതകള്‍ പിണറായിസര്‍ക്കാരിന് വേണോ.
സില്‍വര്‍ലൈനിന്റെ പേരില്‍ 22 കോടിയോളം രൂപ ചെലവിട്ടതും അതിനായി പൊലീസിനെ കയറൂരിവിട്ടതുംകേസെടുത്തതുമെല്ലാം തിരുത്തുമോ എന്നാണ് ഇനി ജനത്തിന് അറിയേണ്ടത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ കോവിഡ് സംഖ്യ 3,700 കടന്നു; 24 മണിക്കൂറിനിടെ 4 മരണം

363 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഞായറാഴ്ചത്തെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 363 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ സജീവ കോവിഡ് -19 കേസലോഡ് 3,758 ആയി ഉയര്‍ന്നു.

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഓരോരുത്തര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ 1,400 സജീവ കേസുകള്‍ ഉണ്ട്, മഹാരാഷ്ട്ര (485), ഡല്‍ഹി (436), ഗുജറാത്ത് (320), പശ്ചിമ ബംഗാള്‍ (287) എന്നിങ്ങനെയാണ്.

കര്‍ണാടക (238), തമിഴ്നാട് (199), ഉത്തര്‍പ്രദേശ് (147), രാജസ്ഥാന്‍ (62) എന്നിങ്ങനെയാണ് എണ്ണം ഉയരുന്ന മറ്റ് സംസ്ഥാനങ്ങള്‍.

സ്‌പൈക്ക് മൂര്‍ച്ചയുള്ളതാണ്. മെയ് 22 ന് വെറും 257 സജീവ കേസുകളില്‍ നിന്ന്, മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയര്‍ന്നു, തുടര്‍ന്ന് ശനിയാഴ്ചയോടെ 3,395 ആയി.

പുതിയ കേസുകളില്‍, പശ്ചിമ ബംഗാളില്‍ 82 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കേരളത്തില്‍ 64, ഡല്‍ഹിയില്‍ 61, ഗുജറാത്തില്‍ 55, എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുതിച്ചുചാട്ടം ഉണ്ടായിട്ടും ആരോഗ്യ അധികൃതര്‍ ശാന്തത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബെഹല്‍ പറഞ്ഞു, പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് സൂചിപ്പിക്കുന്നത് ഒമിക്റോണിന്റെ സബ് വേരിയന്റുകളാണ് ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്ക് കാരണം, ഇത് ഇതുവരെ സൗമ്യമായി കാണപ്പെടുന്നു.

LF.7, XFG, JN.1, NB.1.8.1 എന്നിവയാണ് തിരിച്ചറിഞ്ഞിട്ടുള്ള നാല് സബ് വേരിയന്റുകള്‍ – ആദ്യ മൂന്നെണ്ണം കൂടുതല്‍ പ്രചാരത്തിലുണ്ട്. ‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ഈ നിമിഷം, മൊത്തത്തില്‍, ഞങ്ങള്‍ നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം, എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല,’ ഡോ. ബെല്‍ പറഞ്ഞു.

അതേസമയം, ഐസിഎംആറിന്റെ രാജ്യവ്യാപകമായ റെസ്പിറേറ്ററി വൈറസ് സെന്റിനല്‍ നിരീക്ഷണ ശൃംഖല ഉയര്‍ന്നുവരുന്ന അണുബാധകളെയും രോഗകാരികളെയും നിരീക്ഷിക്കുന്നു.

‘കേസുകള്‍ വര്‍ദ്ധിക്കുമ്പോഴെല്ലാം ഞങ്ങള്‍ മൂന്ന് കാര്യങ്ങള്‍ നോക്കുന്നു. ഇത് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, ആദ്യത്തേത് അത് എത്രത്തോളം പകരുന്നു, നേരെമറിച്ച്, എത്ര വേഗത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. മുമ്പ്, രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി ഞങ്ങള്‍ കണ്ടു, എന്നാല്‍ ഇത്തവണ കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതല്ല,’ ഡോ. ബെഹ്ല്‍ പറഞ്ഞു.

Continue Reading

kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ശക്തമായ മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രദേശത്ത് ഇന്ന് വിദ്യാഭ്യാസ സ്താപനങ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശം നിലവിലുണ്ട്.

Continue Reading

kerala

കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

പുറംകടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്നതിന്റെ പൂര്‍ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കപ്പല്‍ കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 24ന് മുന്‍പ് മറുപടി നല്‍കണം. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.

Continue Reading

Trending