X

ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: റെയില്‍വേ അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ദില്ലി പട്യാല ഹൗസ് കോടതി ഫെബ്രുവരി 11ലേക്ക് മാറ്റി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരുടെയും ജാമ്യാപേക്ഷ തള്ളണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ലാലു റെയില്‍വേ മന്ത്രിയായിരിക്കെ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ രണ്ടു ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയതിനു കോടികള്‍ അഴിമതി നടത്തിയെന്നാണ് ലാലുവിനെതിരായ കേസ്.

chandrika: