Indepth
പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കണോ-എഡിറ്റോറിയല്‍
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ്‌വണ്ണിന് പുറത്താകാന്‍ പോകുന്നത്. പത്താംതരം വിജയിച്ച 75,257 കുട്ടികള്‍ക്കായി ജില്ലയിലാകെയുള്ളത് 50,340 സീറ്റുകളാണ്.

സംസ്ഥാനത്ത് പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവുമൂലം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉപരിപഠനം നിഷേധിക്കപ്പെടാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇന്നലെ രണ്ടാംഘട്ട അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മെറിറ്റില്‍ വെറും 655 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് വിവരം. ഇതനുസരിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ മിടുക്കര്‍ക്കുപോലും ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ പ്രവേശനം കിട്ടാതെ പോകുമെന്നുറപ്പാണ്. മാനേജ്‌മെന്റുകള്‍ പണം വാങ്ങി നല്‍കുന്ന സീറ്റുകളാണ് ഇനി ആശ്രയം.
പക്ഷേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോഴും ധിക്കാരപൂര്‍വമായ മറുപടിയാണ് പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യ മാനേജ്‌മെന്റുകളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഭാവി തലമുറയോട് ഭരണകൂടം കാട്ടുന്ന അനീതിയാണിത്. ജൂലൈ 15ന് എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നയുടന്‍തന്നെ വിവിധ ജില്ലകളില്‍നിന്ന് സീറ്റിന്റെ അപര്യാപ്തതയെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നതാണ്. ഇതേക്കുറിച്ച് സര്‍ക്കാരിനുമേല്‍ കുട്ടികളും രക്ഷിതാക്കളും പ്രതിപക്ഷ കക്ഷികളും സമ്മര്‍ദം ചെലുത്തിയെങ്കില്‍ മാത്രമേ സീറ്റുകള്‍ വര്‍ധിപ്പിക്കൂ എന്നതാണ് സ്ഥിതി. ഇതനുസരിച്ച് ഇത്തവണ 20 ശതമാനം സീറ്റുകള്‍ വടക്കന്‍ ജില്ലകളിലും പത്തുശതമാനം തെക്കന്‍ ജില്ലകളിലും അനുവദിച്ചെങ്കിലും പുതിയബാച്ചുകള്‍ അനുവദിക്കാതെ എല്ലാ കുട്ടികള്‍ക്കും സീറ്റ് ലഭിക്കില്ലെന്ന് സര്‍ക്കാരിനുതന്നെ അറിവുള്ളതാണ്.
ഇത്തവണ കോവിഡ് കണക്കിലെടുത്ത് ഉദാരമായി പരീക്ഷകള്‍ നടത്തുകയും മാര്‍ക്ക് നല്‍കുകയും ചെയ്തതോടെ 99.47 ശതമാനം കുട്ടികളാണ് പത്താംതരം കടന്നത്- 41,96,51 കുട്ടികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനമാണ് അധികവിജയം. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചവരുടെ സംഖ്യ സര്‍വകാല റെക്കോര്‍ഡാണ്-1,21,318. 2020ല്‍ ഇത് 41,906 മാത്രമായിരുന്നു. ഇവര്‍ക്കായി മതിയായ എണ്ണം പ്ലസ്‌വണ്‍ സീറ്റുകള്‍ വേണമെന്ന ആവശ്യമുയര്‍ന്നത് വടക്കന്‍ ജില്ലകളില്‍നിന്നാണ്. പതിവുപോലെ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് പ്ലസ്‌വണ്‍ സീറ്റുകളുടെ ഗണ്യമായ കുറവനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം നിയമസഭയില്‍ സി.പി.എം പ്രതിനിധിയും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ പോലും ആവശ്യപ്പെട്ടിട്ടും സീറ്റെല്ലാം തികയുമെന്ന ധിക്കാരപൂര്‍വമായ മറുപടിയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്നുണ്ടായത്. ഉപജില്ലാതലങ്ങളില്‍ സീറ്റുകളുടെ സംഖ്യ തിട്ടപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശമാണ് ശൈലജയും ഉന്നയിച്ചത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ്‌വണ്ണിന് പുറത്താകാന്‍ പോകുന്നത്. പത്താംതരം വിജയിച്ച 75,257 കുട്ടികള്‍ക്കായി ജില്ലയിലാകെയുള്ളത് 50,340 സീറ്റുകളാണ്. മലബാര്‍ ജില്ലകളില്‍ 1,99,276 സീറ്റുകളുള്ളതില്‍ ഈയിടെ വര്‍ധിപ്പിച്ച 20 ശതമാനം കൂട്ടിയാല്‍പോലും നാല്‍പതിനായിരത്തോളമേ അധികമാകുന്നുള്ളൂ. എന്നിട്ടും അര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടങ്ങളില്‍ പുറത്തുനില്‍ക്കേണ്ടിവരും. പ്രവേശനത്തിന് ഇനിയുള്ളത് സപ്ലിമെന്ററി പട്ടികമാത്രമാണ്. നിലവില്‍ വിജയിച്ചവരില്‍ പകുതിപേര്‍ക്ക് മാത്രമാണ് പ്രവേശനം സാധ്യമായിട്ടുള്ളത്. ഇനി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടു ലക്ഷത്തോളവും- 1,95,706. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ബാക്കികിടക്കുകയും മറ്റു ജില്ലകളില്‍ തികയാതെ വരികയും ചെയ്യുന്നത് പരിഗണിക്കാതെ മൊത്തംസീറ്റുകളുടെ എണ്ണത്തെക്കുറിച്ചാണ ്മന്ത്രി വാചാലനാകുന്നത്. ബാക്കിയുള്ള കുട്ടികള്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കട്ടെ എന്നാണ ്മന്ത്രി പറയുന്നത്. ഓരോ കുട്ടിയുടെയും രക്ഷിതാക്കളുടെയും ആഗ്രഹമാണ് ഇഷ്ടപ്പെട്ട കോഴ്‌സുകളില്‍ ചേര്‍ന്ന് ജീവിതമാല്‍സര്യത്തില്‍ വിജയിക്കുകയെന്നത്. ഇഷ്ടപ്പെട്ട കോഴ്‌സ് കിട്ടിയാല്‍തന്നെയും തൊഴില്‍സാധ്യതയില്ലാത്ത കാലത്ത് മാര്‍ക്ക് കുറഞ്ഞ കുട്ടികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന വാശിയെന്തിനാണ്. സര്‍ക്കാരിന് പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ മറ്റു ജില്ലകളിലെ ശിഷ്ടം വരുന്ന സീറ്റുകളെന്തുകൊണ്ട് തികയാത്ത ജില്ലകളിലേക്ക് അനുവദിക്കുന്നില്ല? മലബാറിനോടുള്ള ഭരണകൂടത്തിന്റെ അവഗണനയായി ഇത് വ്യാഖ്യാനിക്കപ്പെട്ടാല്‍ കുറ്റപ്പെടുത്താനാകുമോ? നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ ശിക്ഷ കാത്തിരിക്കുന്നയാളെ പരിപാവനമായ വിദ്യാഭ്യാസ വകുപ്പ് ഏല്‍പിച്ചതിന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയതുപോലെ, മുഖ്യമന്ത്രിയോട് നല്ല നമസ്‌കാരം പറയണം! മഹാമാരി കാലത്തും അധ്യാപകരുടെ നേരിട്ടുള്ള ക്ലാസില്ലാതെ കിട്ടിയ പരിമിതമായ സൗകര്യത്തിലൂടെ കഠിനാധ്വാനം ചെയ്ത് പഠിച്ച് വിജയം കൈവരിച്ച മിടുക്കരോട് സര്‍ക്കാര്‍ കാട്ടുന്ന അനീതിയെ ഇനിയെന്തു പറഞ്ഞാണ് ന്യായീകരിക്കുക. പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് വായടിക്കുന്നവരുടെ വികൃത മുഖമാണിവിടെ കാണുന്നത്. പിണറായിയും കൂട്ടരും ഹെലികോപ്റ്ററിനും മറ്റുമായി ചെലവഴിച്ച കോടികളുടെ ധൂര്‍ത്തില്‍ നിന്നൊരുഭാഗം മതിയാകും പുതിയ ബാച്ചുകളിലൂടെ ഈ കുട്ടികളുടെ ഭാവി ഭദ്രമാകാന്‍. പക്ഷേ അതിനുള്ള ആര്‍ജവവും ഇച്ഛാശക്തിയുമാണ് ഭരണാധികാരില്‍നിന്നുണ്ടാകേണ്ടത്. പിണറായി വിജയന്‍ ആദ്യമായി അധികാരത്തിലേറിയ 2016ല്‍ നിയമസഭക്ക് നല്‍കിയ ഉറപ്പാണ് പ്രശ്‌നത്തിന് ‘ഘടനാപരമായ പരിഹാരം ഉണ്ടാകു’മെന്നത്. അതദ്ദേഹത്തെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കട്ടെ.
Indepth
ഗസയില്‍ ഇസ്രാഈല്‍ നരനായാട്ട്; ഗര്‍ഭിണികളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കി ഇസ്രാഈല്‍ സൈന്യം
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫലസ്തീനില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്രാഈല്‍ സൈന്യം. ഗസയിലെ താല്‍ അല്‍ സതാറില്‍ 4 ഗര്‍ഭിണികളെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അല്‍ ഔദ ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണികളെയാണ് സൈന്യം ദാരുണമായി കൊലപ്പെടുത്തിയത്.
ബുള്‍ഡോസര്‍ കയറി വികൃതമായ സ്ത്രീകളുടെ ശരീരം ഇസ്രാഈല്‍ സൈന്യം സംസ്‌കരിക്കാതിരിക്കുകയും റോഡില്‍ ഉപേക്ഷിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനിലെ സാധാരണ പൗരന്മാരാണെന്ന് തെളിയിക്കുന്ന വെള്ളക്കൊടി പക്കലുണ്ടായിട്ടും സ്ത്രീകളെ സൈന്യം ഓടിക്കുകയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താല്‍ അല്‍ സതാറിന്റെ നിയന്ത്രണം പൂര്‍ണമായും ഇസ്രാഈല്‍ പിടിച്ചെടുത്തിട്ട് രണ്ടിലധികം ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത് ഡിസംബറിന്റെ ആദ്യ വാരത്തിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 4 ഗര്‍ഭിണികളുടേതടക്കം ഈ പ്രദേശത്ത് നിന്നും ആശുപത്രിയില്‍ നിന്നും വികൃതമാക്കപെട്ട മൃതശരീരങ്ങള്‍ അധികൃതര്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രകോപനങ്ങളും മറ്റു പ്രത്യാക്രമണങ്ങളും ഇല്ലാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കിടയിലേക്കും ഇസ്രാഈല്‍ സൈന്യം ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
ഈ ആക്രമണത്തിലാണ് 2 ഗര്‍ഭിണികള്‍ കൊലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആശുപത്രി പരിസരത്ത് ഇസ്രാഈല്‍ സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും മനുഷ്യത്വമില്ലായ്മയുമാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി അല്‍ജസീറയോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ബുള്‍ഡോസറുകള്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്‍മാര്‍ അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Indepth
ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു
ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.

ഗസ്സയിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.
ബൊളീവിയ ‘ഗസ്സയില്‍ നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്‍ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഗസ്സയില്‍ നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്‍സിനോട് സോഷ്യല്‍ മീഡിയയില്‍ മൊറേല്‍സ് സമ്മര്‍ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.
തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന്‍ അംബാസഡറുമായി ആര്‍സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്‍ നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.
അതേസമയം ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 3,542 കുട്ടികളടക്കം 8,525 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്‍ അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്‍ ജനസംഖ്യയില്‍ 1.4 ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്‍ഡര്‍മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്‍ സൈന്യം ആരോപിച്ചു
FOREIGN
ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു
സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

ജി – 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.
റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.
ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.
എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.
യുക്രൈന്‍ അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
Video Stories3 days ago
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
-
News3 days ago
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
-
News3 days ago
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india3 days ago
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം
-
kerala3 days ago
കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസിന് വിട; ആലപ്പുഴ നഗരത്തില്‍ നാളെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം