Video Stories
മലബാറിന്റെ ജ്ഞാനപെരുമയുടെ തിലകക്കുറിയായി ഖാളിമുഹമ്മദ്
നബീല്‍ കുമ്പിടി
ഫത്്ഹുല്‍ മുബീനിലൂടെ കേരള ദേശത്തെ ആഗോള തലത്തില്‍ പരിചയപ്പെടുത്തുകയും ലോക രാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ച ഒരു ഗുരുവിനെ മലയാളക്കരക്ക്് പരിചയപ്പെടുത്തി അറബിമലയാളമെന്ന ഒരു ഭാഷ തന്നെ സമ്മാനിക്കുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠനായിരുന്നു ഖാളി മുഹമ്മദ്.
സാമൂതിരി രാജവംശത്തിനു കീഴിലെ കോഴിക്കോട് ഖാസി വംശ പാരമ്പരയിലായിരുന്നു ഖാളി മുഹമ്മദിന്റെ ജനനം. കേരളത്തിലേക്ക് തിരുഇസ്‌ലാമിക സന്ദേശമെത്തിച്ച മാലിക്ബിന്‍ ദീനാറിന്റെ സംഘത്തിലുണ്ടായിരുന്ന മാലിക്ബിന്‍ ഹബീബാണ് ഖാളി കുടുംബത്തിന്റെ പിതാവ്. ഇവരാണ് ചാലിയം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഖാളിമാര്‍. ഇവര്‍ പിന്നീട് ആസ്ഥാനം കോഴിക്കോട്ടേക്കു മാറുകയായിരുന്നു. ഖാളി പരമ്പരയിലെ പ്രസിദ്ധനും സൈനുദ്ദീന്‍ ഒന്നാമന്റെ ആത്മീയ കര്‍മ്മ ശാസ്ത്ര ഗുരുവുമായിരുന്ന അബൂബക്കര്‍ ശാലിയാത്തി ഖാളി മുഹമ്മദിന്റെ പിതാമഹനും ഖാളി അബ്ദുല്‍ അസീസ് പിതാവുമാണ്.
ഖാളി മുഹമ്മദ് തന്റെ ജ്ഞാന സപര്യയുടെ പ്രഥമ മത പാഠങ്ങള്‍ പിതാവില്‍ നിന്നു നേടി. ഉപരിപഠനം പ്രധാനമായും പ്രശസ്ത ആത്മജ്ഞാനി ഉസ്മാന്‍ ലബ്ബല്‍ ഖാഹിരി(റ)യില്‍ നിന്നായിരുന്നു. ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനം, കര്‍മശാസ്ത്രം എന്നിവ കൂടാതെ ഗോള ശാസ്ത്രം, നിദാന ശാസ്ത്രം, ഫിലോസഫി തുടങ്ങി വിവിധ ശാഖകളില്‍ വ്യുല്‍പത്തി നേടി. ബഹുഭാഷാ പാണ്ഡിത്യം എടുത്തു പറയേണ്ട മറ്റൊരു ഗുണമാണ്. അതിനാല്‍ തന്നെ ഈ പാണ്ഡിത്യത്തിനു ചുറ്റും മലയോളം പോന്ന പണ്ഡിതര്‍/സമകാലീനര്‍ തപസ്സിരുന്നു. സാമൂതിരിയുടെ കാലത്താണ് ഖാളി മുഹമ്മദ് ഖാളിയായി അവരോധിതനായത്. കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ ദീര്‍ഘകാലം മുദരിസായി സേവനം ചെയ്ത ഖാളി 500 ഗ്രന്ഥങ്ങള്‍ അറബിയില്‍ തന്നെ രചിച്ചിട്ടുണ്ട്.
ഹിജ്‌റ 1025 റബീഉല്‍ അവ്വല്‍ 25 ബുധനാഴ്ചയാണ് ഇഹലോക വാസം വെടിയുന്നത്. കുറ്റിച്ചിറ ജുമുഅത്തു പള്ളിക്കു മുന്‍വശത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.
മത രംഗത്തെന്ന പോലെ സാഹിത്യ സാമൂഹിക രംഗങ്ങളിലും ഖാളി മുഹമ്മദ് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട് . പോര്‍ച്ചുഗീസുകാര്‍ക്കെതിരായ ചാലിയം യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട് . ഖാദിരിയ്യ സൂഫി സരണിയിലെ ഗുരുവായിരുന്ന ഖാളി മുഹമ്മദ് വൈദേശിക ആധിപത്യനെതിരെ ശക്തമായി നിലക്കൊള്ളുകയും പൊരുതുകയും ചെയ്ത പോരാളിയായിരുന്നു. സാമൂതിരിയുടെ കപ്പല്‍ പട തലവന്‍ കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമനും നാലാമനും ഇദ്ദേഹത്തിന്റെ ആത്മീയ ശിഷ്യന്മാരായിരുന്നു .
520 പദ്യങ്ങളടങ്ങുന്ന ഫത്ഹുല്‍ മുബീന്‍ ഫീ അഖ്ബാരി ബുര്‍തുഗാലിയ്യീന്‍ എന്ന കൃതി പോര്‍ച്ചുഗീസുകാരുടെ കിരാത വാഴ്ചയെയും മുസ്‌ലിം വിരുദ്ധ സമീപനങ്ങളെയും മനസ്സ് പൊള്ളിക്കും വിധം വരച്ചിട്ടതാണ്. മര്‍ഹും അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തന്റെ ‘ജവാഹിറുവല്‍ അശ്ആറില്‍’ ‘ഫത്ഹുല്‍ മുബീന്‍’എടുത്ത് ചേര്‍ത്തിട്ടുണ്ട്.
ചാലിയം കോട്ട ജയിച്ചടക്കിയതുമായി ബന്ധപ്പെട്ട് തുഹ്ഫത്തുല്‍ മുജാഹിദീന്‍ 4ാം ഭാഗം 13ാം അധ്യായത്തിലുമുണ്ട്. ചാലിയത്തെ സൈനിക വ്യാപാര മണ്ഡലങ്ങളിലുള്ള പ്രാധാന്യം കണ്ടെത്തിയ പോര്‍ച്ചുഗീസ് നേതാവ് ഡയോഗോദസീല്‍ വീരയാണ് താനൂര്‍ രാജാവ് മുഖേന സാമൂതിരിയെ സമ്മതിപ്പിച്ച് അവിടെ പോര്‍ച്ചുഗീസ് കോട്ട കെട്ടാന്‍ മുന്‍കൈയെടുത്തത്. കോഴിക്കോടും അറേബ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ ഗതിവിഗതികള്‍ അറിയാനും അക്രമണം നടത്താനും ഏറ്റവും അനുയോജ്യമായിരുന്നു ചാലിയം. അതിനാല്‍ ചാലിയം കോട്ടയുടെ പതനം പറങ്കികളെ സംബന്ധിച്ച് വലിയ പ്രഹരവും സാമൂതിരിക്കും മുസ്‌ലിംകള്‍ക്കും വലിയ ആശ്വാസവുമായിരുന്നു. അതുകൊണ്ടാണ് കവി ഇതിനെ വ്യക്തമായ വിജയം എന്ന് വിശേഷിപ്പിക്കുന്നത്.
കൂടാതെ കുരിശു യുദ്ധത്തിന്റെ വൈരം തീര്‍ക്കാന്‍ ലോകത്തുള്ള മുസ്‌ലിം വ്യാപാര ബന്ധങ്ങളെ തകര്‍ക്കാന്‍ വേണ്ടി കടന്നുവന്ന പറങ്കികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ആഗോള പ്രശ്‌നം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ആഗോള മുസ്‌ലിം പിന്തുണ സാമൂതിരിയും മുസ്‌ലിംകളും പ്രതീക്ഷിച്ചിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ വിവിധ രാജാക്കന്മാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പക്ഷേ അതിന് കാര്യമായ ഫലമുണ്ടായിരുന്നില്ല എന്ന് മഖ്ദൂം തുഹ്ഫയില്‍ രേഖപ്പെടുത്തുന്നു.
സൈനികവും സാമ്പത്തികവുമായ ശക്തിയോടും പ്രതാപത്തോടും കൂടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ വാണരുളുന്ന മുസ്‌ലിം സുല്‍ത്താന്‍മാരോ പ്രഭുക്കന്‍മാരോ മലബാര്‍ മുസ്‌ലിംകളെ ബാധിച്ച ആപത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മുന്നോട്ടുവന്നില്ല. മതകാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞവരും ഇഹലോകത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ആ സുല്‍ത്താന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും ജിഹാദ് ചെയ്യുവാനോ ധനം ചിലവഴിക്കുവാനോ കഴിയാത്തതാണ് കാരണം.(തുഹ്ഫ, മലയാളം പരിഭാഷ, പേജ്: 35)
ഇന്ത്യയിലെ മുസ്‌ലിം സുല്‍ത്താന്മാരില്‍ ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാ അടക്കമുള്ളവര്‍ ആദ്യമൊന്ന് പോരാട്ടത്തിനിറങ്ങി എങ്കിലും പിന്നീട് പറങ്കികളുമായി സന്ധി ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഫലത്തില്‍ സാമൂതിരിയും മുസ്‌ലിംകളും മറ്റാരുടെയും സഹായമില്ലാതെ കോട്ട കീഴടക്കിയത് വിസ്മയകരമായ സംഗതിയാണ്.
കേരള മുസ്‌ലിംകളുടെ വൈജ്ഞാനിക സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ ‘അറബി മലയാളം’ ഭാഷയിലെ പ്രഥമ കൃതി എന്ന രീതിയില്‍ ഖാളി മുഹമ്മദിന്റെ മുഹ്‌യിദ്ദീന്‍ മാല സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇക്കാരണം കൊണ്ട് മലയാള ഭാഷയെ സമ്പന്നമാക്കുന്നതില്‍ അറബി മലയാളം വഹിച്ച പങ്കിനെക്കൂടി ഈ കൃതി അടിവരയിടുന്നു. പാശ്ചാത്യ സാഹിത്യ കൃതികള്‍ കൂടി ഈ കൃതിയെ വിശദമായി പഠന വിധേയമാക്കിയിട്ടുണ്ട്. തൗഹീദിന്റെ ആന്തരിക ജ്ഞാന പ്രസരണത്തിലൂടെ ഇസ്‌ലാമിക നവജാഗരണം നടത്തിയ ഗൗസുല്‍ അഅ്‌ളം അശ്ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ കുറിച്ചുള്ള അപദാനങ്ങള്‍ രചിക്കപെട്ട ഈകൃതി ലോകത്തിലെ വിവിധ ഭാഷകളില്‍ ഇതേ ഉദ്ദേശ്യത്തിലിറങ്ങിയവയില്‍ അത്യുല്‍കൃഷ്ട സ്ഥാനം അലങ്കരിക്കുന്നു എന്നത് ഏറെ പ്രസ്താവ്യമാണ്. കീര്‍ത്തന കാവ്യങ്ങളും ഇസ്‌ലാമും തമ്മിലുള്ള അതിരൂഢമായ ബന്ധം തിരുനബി (സ)യുടെ കാലത്തുതന്നെ ആരംഭിക്കുന്നു. തിരുനബി കീര്‍ത്തനകാവ്യങ്ങളുടെ രാജശില്‍പിയായ ഹസ്സാന്ബ്‌നു സാബിത്ത് (റ) ന് അവിടുത്തെ സന്നിധിയില്‍ തന്നെ പ്രത്യേക പരിഗണനയുണ്ടായിരുന്നു എന്നത് പ്രസ്താവ്യമാണ്. പ്രവാചക ചരിത്രങ്ങള്‍ വിശദീകരിച്ച് വിശ്വാസികളെ സജ്ജരാക്കിയ ഖുര്‍ആനിക പാഠങ്ങള്‍ തന്നെയാണിവക്ക് പ്രചോദനവും.
ഇസ്‌ലാമിക ലോകത്ത് പ്രചുര പ്രചാരം നേടിയ ബുര്‍ദ പോലുള്ള കീര്‍ത്തന കാവ്യങ്ങളുടെ മഹിതമായ പൈതൃകത്തിന്റെ തുടര്‍ച്ചയായിരുന്നു മുഹ്‌യിദ്ദീന്‍ മാല. അത്തരം കൃതികള്‍ ആവോളം ജനപ്രീതിയാര്‍ജിച്ച ഒരു ചുറ്റുപാടിലാണ് മാല വിരചിതമാകുന്നത.് ബുര്‍ദ്ദ പോലെ മാല അതിന്റെ പാതയണക്കാരനും എഴുതുന്നവനുമൊക്കെ അധികാരങ്ങള്‍ നല്‍കുകയുണ്ടായി. മാലയുടെ അവസാനത്തില്‍ സ്വര്‍ഗത്തില്‍ മണിമേട നല്‍കുമെന്നതാണ് വാഗ്ദാനം.
മുഹ്‌യിദ്ദീന്‍ മാലയുടെ ദര്‍ശന സ്വഭാവം വിസ്മയകരമാണ് ആത്മജ്ഞാന മഹാഗ്രന്ഥങ്ങളുടെ അത്യല്‍ഭുത കലവറയാണ്. മുഹ്‌യിദ്ദീന്‍ മാല കാവ്യത്തിന്റെ എല്ലാ പരിമിതികളും അര്‍ഥതലത്തില്‍ അതൊരു ജീവ ചരിത്ര ഗവേഷണ പ്രബന്ധത്തിന്റെ എല്ലാ തികവോടെയും രചിക്കപെട്ടിരിക്കുന്നു. ജനകീയതക്ക് അത് അത്യാവശ്യമായിരുന്നു താനും. എല്ലാവിധ ഉപചാരങ്ങളോടെ തുടങ്ങി ഉള്ളടക്കത്തെ കുറിച്ച് ചെറിയൊരു ആമുഖം നല്‍കി കൃത്യമായ ബിബ്ലിയോഗ്രാഫി വിശദീകരിച്ച് ശൈഖിന്റെ കവിതകളിലൂടെ സഞ്ചരിച്ച് കീര്‍ത്തനങ്ങളിലൂടെ ഒടുവില്‍ പ്രാര്‍ത്ഥനയിലൂടെ അവസാനിപ്പിക്കുകയാണ് മുഹ്‌യിദ്ദീന്‍ മാല.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News24 hours agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും

