X

മണര്‍കാട് കൊല്ലപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


മണര്‍കാട്: കോട്ടയം മണര്‍കാട് അരീപ്പറമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കുട്ടിക്ക് അജേഷുമായുള്ള ബന്ധം പൊലീസ് അറിഞ്ഞത്. പെണ്‍കുട്ടി അവസാനമായി ഫോണില്‍ സംസാരിച്ചത് അജേഷുമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത അജേഷിനെ വിശദമായ ചോദ്യം ചെയ്തതിലൂടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. വ്യാഴാഴ്ച പെണ്‍കുട്ടിയെ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നാണ് അജേഷ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് കയറും ഷാളും കഴുത്തില്‍ മുറുക്കിക്കൊന്നു. രാത്രിയായപ്പോള്‍ മൃതദേഹം ചാക്കില്‍ക്കെട്ടി കുഴിച്ച് മൂടിയെന്നും അജേഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

മണര്‍ക്കാട് അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റിന് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഹോളോബ്രിക്‌സ് യൂണിറ്റിന് സമീപം പ്രതി താമസിക്കുന്ന മുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു ഇയാളുടെ മൊഴി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: