india

അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി

By webdesk17

June 01, 2025

അയോധ്യയില്‍ പ്രധാന മതപരമായ വഴികളില്‍ മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്‍ബാറിനിടെ പ്രധാന മതകേന്ദ്രങ്ങളില്‍ ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ രാംപഥ്, ധമ കോസി മാര്‍ഗ് തുടങ്ങിയ പ്രധാന മതപാതകളില്‍ ഇറച്ചി വില്‍പ്പന നിരോധിക്കാന്‍ അയോധ്യയിലെ ഉദ്യോഗസ്ഥര്‍ നടപടി തുടങ്ങി.

‘അയോധ്യയില്‍ മാംസം വില്‍പന നിരോധിക്കണമെന്ന് വളരെക്കാലമായി ചര്‍ച്ച ചെയ്യുകയായിരുന്നു. രാംപഥില്‍ മാംസം വില്‍പന നിരോധിക്കണമെന്ന് തീരുമാനിച്ചിരുന്നു,’ ത്രിപാഠി പറഞ്ഞു.

നേരത്തെ, മുഖ്യമന്ത്രി യോഗിയുടെ ജനതാ ദര്‍ബാറിനിടെ പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞതെന്ന് ഭക്ഷ്യ-വളം കമ്മീഷണര്‍ മണിക് ചന്ദ് അറിയിച്ചു. പരാതിയെത്തുടര്‍ന്ന് ഒരു സംഘം കടകളില്‍ പരിശോധന നടത്തുകയും 22 ഇറച്ചിക്കടകള്‍ ഈ മതപരമായ വഴികളിലൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ ചന്ദ് അവരെ അറിയിക്കുകയും ചെയ്തു. രാംപഥ്, ധര്‍മ 14 കോസി പരിക്രമ മാര്‍ഗ്, പഞ്ച്‌കോസി മാര്‍ഗ് എന്നിവിടങ്ങളില്‍ ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്‍ബാറിനിടെ പരാതി ലഭിച്ചിരുന്നു.