Connect with us

News

എംബാപ്പേ വഴങ്ങുന്നില്ല, പി.എസ്.ജി ഉടമകളും: ഫ്രാന്‍സില്‍ വലിയ പ്രതിസന്ധി

കുറഞ്ഞത് 2025 വരെയെങ്കിലും കരാര്‍ ദീര്‍ഘിപ്പിക്കുമെങ്കില്‍ മാത്രമാണ് എംബാപ്പേക്ക് പി.എസ്.ജിയില്‍ തുടരാനാവു എന്നാണ് ക്ലബ് വ്യക്തമാക്കുന്നത്.

Published

on

പാരീസ്: യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ദിവസങ്ങള്‍ അധികനാളുകളില്ല. പക്ഷേ ഇപ്പോഴും കിലിയന്‍ എംബാപ്പേയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എംബാപ്പേ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. 2024 വരെ പി.എസ്.ജിയില്‍ തുടരും. അത് കഴിഞ്ഞാല്‍ കളം മാറും-ഇതാണ് താരം ആവര്‍ത്തിക്കുന്നത്.

എന്നാല്‍ ക്ലബ് സ്വന്തം നിലപാടും ആവര്‍ത്തിക്കുന്നു. കുറഞ്ഞത് 2025 വരെയെങ്കിലും കരാര്‍ ദീര്‍ഘിപ്പിക്കുമെങ്കില്‍ മാത്രമാണ് എംബാപ്പേക്ക് പി.എസ്.ജിയില്‍ തുടരാനാവു എന്നാണ് ക്ലബ് വ്യക്തമാക്കുന്നത്. രണ്ട് പേരും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ എംബാപ്പേ എവിടെ കളിക്കുമെന്നതാണ് വലിയ ചോദ്യം. ക്ലബിന്റെ പ്രീസിസണ്‍ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ സൂപ്പര്‍ താരമില്ല. കരാര്‍ ദീര്‍ഘിപ്പിക്കാതെ താരവുമായി ഒരു സ്‌നേഹവുമില്ല എന്നതാണ് മാനേജ്‌മെന്റ് നിലപാട്.

അതിനാല്‍ വിട്ടുവീഴ്ച്ച പ്രതീക്ഷിക്കാനില്ല. എംബാപ്പേ ക്ലബിനെ പിറകില്‍ നിന്ന് കുത്തുകയാണെന്നാണ് ഉടമകള്‍ വിശദീകരിക്കുന്നത്. ഏറ്റവും വലിയ പ്രതിഫലമാണ് അദ്ദേഹത്തിന് നല്‍കുന്നത്. ടീമിന്റെ നായകനായി അവരോധിച്ചു. നായകന് സാധാരണ നല്‍കുന്നതിനേക്കാള്‍ അധികാരം നല്‍കി. ഇത്രയെല്ലാം ചെയ്തിട്ടും ക്ലബുമായുളള കരാര്‍ പുതുക്കില്ല എന്ന് പറയുന്നതും 2025 വരെ തുടരുമെന്ന് ക്ലബ് പ്രസിഡണ്ടിന് നല്‍കിയ ഉറപ്പ് പാലിക്കാതെ നാടകം കളിക്കുകയാണെന്നുമെല്ലാമാണ് വാദമുഖങ്ങള്‍. ഇതിന് അതേ നാണയത്തില്‍ തന്നെയാണ് എംബാപ്പേയ മറുപടി നല്‍കുന്നത്. കരാര്‍ നോക്കുക. 2024 വരെ. ആ കാലാവധിയില്‍ കളിക്കും. അതിനപ്പുറം ചോദിക്കരുത്. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ വലിയ വേദിയില്‍ വലിയ കിരീടങ്ങള്‍ ലക്ഷ്യമിടുന്ന താരത്തിന്റെ ഈ നിലപാട് ക്ലബിനുണ്ടാക്കുന്നത് വലിയ സാമ്പത്തിക നഷ്ടമാണ്. അതാണ് താരത്തെ വില്‍ക്കുമെന്ന് ക്ലബ് വിശദീകരിക്കുന്നത്. ഇപ്പോള്‍ താരത്തെ കൈമാറിയാല്‍ ട്രാന്‍സ്ഫര്‍ തുക ലഭിക്കും. കരാര്‍ കാലാവധി പൂര്‍ത്തിയാക്കി പിരിയുമ്പോള്‍ ക്ലബിന് നേട്ടമില്ല. അതിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ലിവര്‍പൂളും ചെല്‍സിയും ലോണ്‍ അടിസ്ഥാനത്തില്ലെങ്കിലും അദ്ദേഹത്തെ കിട്ടുമോ എന്ന ശ്രമത്തിലുമാണ്.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending