Connect with us

Health

സ്ത്രീകള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച വിലപ്പെട്ട സമ്മാനം ഇതാണ്…

Published

on

ആയിഷ ബഷീര്‍

‘ഡീ എന്റെ ബാക്ക് ഓക്കേയാണോ ‘
ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ….
ഇത് പെണ്ണുങ്ങള്‍ക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും
കംഫര്‍ട്ടബ്ള്‍ അല്ലാത്തൊരു ചോദ്യമാണ്.

സ്‌കൂളില്‍, വീട്ടില്‍, തൊഴിലിടങ്ങളില്‍, യാത്രയില്‍, നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും വരെ നേരിടേണ്ട അസ്വസ്ഥതകള്‍…

പ്രതീക്ഷിച്ചെത്തുന്ന അതിഥിയാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കാന്‍ മിക്ക സ്ത്രീകള്‍ക്കും വൈമനസ്യം കാണും…
ഭീതിപ്പെടുത്തുന്ന ഒന്നായി കാണുന്നവരും ചുരുക്കമല്ല.

മാസംതോറും വിരുന്നെത്തുന്ന ചുവപ്പിനെ, വേദനയെ, ഒരാഴ്ച മുന്നേയുള്ള നടുവേദനയും ശര്‍ദിലും തലകറക്കവുമായി സ്വീകരിക്കേണ്ടി വരുന്നവരുമുണ്ട്… അടിവയറ്റില്‍ ചുവപ്പ് രാശി പടരുന്നതോട് കൂടെ കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ പോലുമാവാത്തവര്‍..
അങ്ങനെ ചിലരുടെ കഥകളൊക്കെ പറയാന്‍ കാണും ആര്‍ത്തവത്തിന്.

തുടയിലൂടൊഴുകുന്ന പശപശപ്പിന്റെയും പച്ചച്ചോരയുടെ ദുര്‍ഗന്ധത്തിന്റെയും നടുവില്‍ മൂത്രമൊഴിക്കാന്‍ പോലും മടിച്ചു നില്‍ക്കുന്നവരാണ് മിക്ക സ്ത്രീകളും.
ഇതിനിടയില്‍ തുണികള്‍ വൃത്തിയാക്കേണ്ടതിന്റെയും പാഡുകള്‍ വാങ്ങിക്കുന്നതിന്റെയും ആശങ്കകള്‍ക്കിടയില്‍ പെട്ടുഴലുന്നവര്‍.

മണ്ണും ചാരവും ഇലയും പാളയും തുണിയുമൊക്കെ ഉപയോഗിച്ചിരുന്നിടത്തു നിന്നും നാപ്കിന്‍ പാഡുകളിലേക്ക് മാറുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം സാമ്പത്തികാരക്ഷിതാവസ്ഥയെ കൂടെ നമുക്ക് നേരിടേണ്ടി വരികയാണ്.

‘നിനക്ക് പാഡ് വാങ്ങാന്‍ ഇനി വീടിന്റെ ആധാരം പണയം വെക്കേണ്ടി വരുമല്ലോ’
എന്ന് ഉപ്പ പറഞ്ഞെന്ന് അനിയത്തി പെണ്ണൊരുത്തി ഇന്നലെ പരാതി പറഞ്ഞപ്പോഴാണ്, ആയിരം പാഡിന് അര കപ്പെന്ന ‘സൂത്രവാക്യം അവളുടെ ചെവിയിലോതിക്കൊടുത്തത്.
ഹെവി ഫ്‌ളോയുമായി രണ്ടാഴ്ചയോളം തലകറങ്ങി കിടക്കുന്നവള്‍ക്ക് തീര്‍ച്ചയായും അതൊരാശ്വാസം തന്നെയായിരുന്നു.

34 രൂപ വിലയുള്ള രണ്ടും മൂന്നും പാക്കറ്റ് പാഡുകള്‍ ഒരു പിരീഡില്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക്, ഒരു തുള്ളി രക്തം വീണാല്‍ അബ്‌സോര്‍ബ് ചെയ്ത് മ്യൂക്കസ് ആന്‍ഡ് ഫംഗസ് ആയി മാറുന്ന, അവരുടെ തന്നെ അറിവില്‍ പറയുകയാണെങ്കില്‍ അബ്‌സോര്‍പ്ഷന്‍ ലെവല്‍ മാക്‌സിമം ആയിട്ടുള്ള ഈ പാഡുകള്‍ ഭാവിയില്‍ തന്റെ ശരീരത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന പ്രാഥമിക അറിവ് പോലും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്കില്ല…
മെന്‍സ്ട്രല്‍ ഹൈജീനിന്റെ അഭാവം നിമിത്തം സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ഗര്‍ഭാശയ രോഗങ്ങളെക്കുറിച്ച് പോലും നമ്മുടെ സാക്ഷരകേരളത്തിലെ സ്ത്രീകള്‍ ഒരു പരിധി വരെ അജ്ഞരാണ്.

ഒരു പാഡ് മാക്‌സിമം പോയാല്‍ മൂന്നോ നാലോ മണിക്കൂറേ ഉപയോഗിക്കാന്‍ പാടുളളൂ എന്നറിയാമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ കേരളത്തിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വരെ മടിക്കാറുണ്ട്.
കാരണം അറിയണോ?
ഒരു പാക്കറ്റ് ംവശുെലൃ നു 34 രൂപ. ചിലര്‍ക്ക് 2 ഉം 3 ഉം പാക്കറ്റ് ുമറ വേണം ഒരു പിരിയഡ്‌സില്‍ ഉപയോഗിക്കാന്‍. രണ്ടു പാക്കറ്റ് പാഡ് ഉപയോഗിക്കുമ്പോള്‍ നഷടപ്പെടുന്നത് 68 രൂപ.
ഒരു പാക്കറ്റ് ഇല്‍ 8 പാഡ്. ഒരു പാഡ് കുറച്ചു ഉപയോഗിച്ചാല്‍ അത്രേം ക്യാഷ് ലഭിക്കാല്ലോ എന്നാണ് ഞാന്‍ അടക്കമുള്ള സ്ത്രീ സമൂഹം കരുതുന്നത്.
അതുകൊണ്ട് ഉളള പാഡ് വെച്ച് 10 മണിക്കൂര്‍ അഡ്ജസ്റ്റ് ചെയ്യും.
ആരും കാണാനും പോകില്ല, ലീക്കും ആകില്ല. ഒരു തുള്ളി ബ്ലഡ് വീണു കഴിഞ്ഞാല്‍ പിന്നെ ആ പഞ്ഞി വേഗത്തില്‍ തന്നെ ഇന്‍ഫെക്ഷന്‍ പടര്‍ത്തുന്ന ഒരു ഫംഗസായി മാറും.
ഒരു പത്തു കൊല്ലം ആയി എന്നിരിക്കട്ടെ.
അങ്ങനെ ആണെങ്കില്‍ ശരാശരി ഒരു 22 വയസ്സായ യുവതി കടന്നു പോയത് (10ണ്മ12=120 ര്യരഹല)െ.
ഒരു ര്യരഹല 5 ദിവസമെങ്കില്‍ ആ പെണ്‍കുട്ടി ഇങ്ങനെ ഇന്‍ഫെക്ഷന്‍ വളര്‍ത്തുന്നതിനായ് അറിയാതെ പ്രവര്‍ത്തിച്ച 600 ദിവസങ്ങള്‍.
കേരളത്തിലെ ഒട്ടുമിക്ക പെണ്‍കുട്ടികളുടെ അവസ്ഥ എന്ന് തോന്നുന്നു.
ഇവിടെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്.

ടാംപൂണുകളെക്കാളും പാഡുകളേക്കാളും ആരോഗ്യപ്രശ്‌നങ്ങള്‍ കുറഞ്ഞ ഒന്നെന്ന നിലക്കും പത്തു വര്‍ഷം വരെ ഒരേ കപ്പ് തന്നെ ഉപയോഗിക്കാമെന്നിരിക്കെ 500 രൂപ പത്തു വര്‍ഷത്തേക്ക് മതിയെന്നത് കൊണ്ടും ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണിത്. മനുഷ്യ ശരീരത്തില്‍ ട്രാന്‍സ്പ്ലാന്റുകള്‍ക്കു ഉപയോഗിക്കുന്ന മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ട് നിര്‍മ്മിക്കുന്ന ചെറിയ കപ്പുകളാണിവ.
സെര്‍വിക്‌സിലേക്ക് ഇറക്കി വെക്കാന്‍ തുടക്കത്തില്‍ ഇത്തിരി ബുദ്ധിമുട്ടുകള്‍ തോന്നാമെങ്കിലും ഉപയോഗിച്ച് തുടങ്ങിയാലുണ്ടല്ലോ നിങ്ങള്‍ നിങ്ങളുടെ പിരീഡ്‌സിനെ അത്രയേറെ ഇഷ്ടപ്പെട്ടുപോവും.

ശരീരപ്രകൃതിയനുസരിച്ചും പ്രായമനുസരിച്ചും പുറത്തുപോകുന്ന രക്തത്തിന്റെ അളവനുസരിച്ചും പല തരത്തിലുള്ള കപ്പുകള്‍ ലഭ്യമാണ്. 10 വര്‍ഷം വരെ ഉപയോഗിക്കാവുന്ന കപ്പുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഉണ്ട്. ഒരു കപ്പിന്റെ വില 250 മുതല്‍ 500 രൂപവരെയാണ്. ഒരു സാധാരണ പാഡിന്റെ വില 5 മുതല്‍ 8 രൂപ (ഒരു വര്‍ഷം 1260 രൂപ മുതല്‍ 2000 രൂപ വരേ). 500 രൂപ മുടക്കി ഒരു കപ്പ് ഉപയോഗിച്ചാല്‍ 10 വര്‍ഷത്തേക്ക് പാഡിനുവേണ്ടി ചെലവാക്കുന്ന 20000 രൂപയോളം ലാഭിക്കാം.

വൃത്തിയാക്കേണ്ട തലവേദനയില്ലാ, ലീക്കിനെ കുറിച്ച് ഒട്ടും ഭയപ്പെടേണ്ട,ഇനി ടോയ്‌ലെറ്റില്‍ പോവുന്നതിനു മടിച്ചിരിക്കേണ്ടിയും വരില്ല. ചെയ്യേണ്ടി വരുന്നത് ഒരു കുഞ്ഞു കപ്പില്‍ സൂക്ഷിച്ചു വെച്ച ബ്ലഡിനെ പുറത്തേക്കൊഴിച്ചു വൃത്തിയാക്കുക മാത്രം.
ഓരോ സൈക്കിളും ആരംഭിക്കുന്നതിന് മുന്‍പും ശേഷവും സോപ്പ് വെള്ളത്തില്‍ തിളപ്പിച്ച് അണുനശീകരണം നടത്തേണ്ടത് അനിവാര്യമാണ്.

ഏത് പ്രായത്തിലുള്ളവര്‍ക്കും, നിങ്ങളുടെ ഫ്‌ലോക്കനുസരിച്ചു, സ്മാള്‍, മീഡിയം, ബിഗ് സൈസിലുള്ളത് തിരഞ്ഞെടുക്കാം.
ആശങ്കയും പേടിയും കാരണം ഉപയോഗിക്കാന്‍ മടിച്ചു നില്‍ക്കുന്നവര്‍ നിരവധിയാണ്.
ഒരിക്കല്‍ മെന്‍സ്ട്രല്‍ കപ്പ് ഒരു സുഹൃത്തിനു ൗെഴഴലേെ ചെയ്തപ്പോള്‍ പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞത് ഇത്രേം നല്ലൊരു കാര്യം തിരിച്ചറിയാന്‍ നമ്മളെന്തു കൊണ്ട് വൈകിയെന്നാണ്.

നാം അതിജീവിച്ച പ്രളയം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ വളരെ സഹായകരമാണ്. മാസം തോറും പാഡുകള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്ന, അതുകാരണം മറ്റ് സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഇപ്പോഴും നമ്മുടെ ഇടയില്‍ ഉണ്ട്. വര്‍ഷം തോറും 1200 രൂപയോളം പാഡുകള്‍ക്ക് ചെലവാകുന്നതിനേക്കാള്‍ 10 വര്‍ഷത്തിലൊരിക്കല്‍ 450 രൂപ ചിലവാക്കുന്നതിന്റെ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് മാറ്റിവെക്കുന്ന തുകയുടെ ഒരു ഭാഗം മെന്‍സ്ട്രല്‍ കപ്പുകളുടെ വിതരണത്തിനും ആയതിന്റെ ഉപയോഗത്തിന്റെ ഗുണഫലങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണത്തിനും ഉപയോഗിച്ചാല്‍ വരുന്ന മാറ്റം വിപ്ലവകരമായിരിക്കും. നമുക്ക് ഓരോരുത്തര്‍ക്കും മാറാം.

പ്രിയപ്പെട്ട എന്റെ പുരുഷന്മാരെ… നിങ്ങള്‍ സ്‌നേഹിക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന മകള്‍ക്ക്, ഭാര്യക്ക്, പെങ്ങള്‍ക്, അമ്മക്ക് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച, വിലപ്പെട്ട ഒരു സമ്മാനം തന്നെയായിരിക്കും മെന്‍സ്ട്രല്‍ കപ്പ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending