Connect with us

Video Stories

വീണ്ടും മെസ്സി

Published

on

 

ബാര്‍സലോണ: രണ്ടു ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും ലയണല്‍ മെസ്സി തിളങ്ങിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ ലാസ് പല്‍മാസിനെതിരെ ബാര്‍സലോണക്ക് ജയം. കാറ്റലോണിയ ഹിതപരിശോധനയ്ക്കിടെ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബാര്‍സയുടെ ജയം. സീസണില്‍ നൂറു ശതമാനം വിജയം തുടരുന്ന ബാര്‍സക്ക് 21 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
465 പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം മാറ്റിവെക്കാന്‍ ബാര്‍സലോണ ലാലിഗ അധികൃതര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ്, സ്വാതന്ത്ര്യവാദികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒഴിഞ്ഞ ഗാലറികള്‍ക്കു മുന്നില്‍ കളിക്കാന്‍ ബാര്‍സലോണ തീരുമാനിച്ചത്. സ്‌റ്റേഡിയം സ്‌കോര്‍ബോര്‍ഡില്‍ ‘ജനാധിപത്യം’ എന്നു രേഖപ്പെടുത്തുകയും ബാലറ്റ് പേപ്പറിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കാറ്റലന്‍ വിമോചന സമരത്തോടുള്ള പ്രതിഷേധം വ്യക്തമാക്കാനായി ലാസ് പല്‍മാസ്, സ്‌പെയിന്‍ ദേശീയ പതാക ശരീരത്തില്‍ പ്രദര്‍ശിപ്പിച്ചാണ് കളിച്ചത്.
ആദ്യ പകുതിയില്‍ ബാര്‍സക്ക് കനത്ത തലവേദന സൃഷ്ടിച്ച ലാസ് പല്‍മാസ് ബോള്‍ പൊസിഷനിലും ആക്രമണത്തിലും ആതിഥേയരേക്കാള്‍ ഒരുപടി മുന്നില്‍ നിന്നിരുന്നു. ഇടവേളയില്‍ പൗളിഞ്ഞോയെയും അലക്‌സ് വിദാലിനെയും പിന്‍വലിച്ച് ഇവാന്‍ റാകിറ്റിച്ചിനെയും ആന്ദ്രെ ഇനിയസ്റ്റയെയും കളത്തിലിറക്കാനുള്ള ബാര്‍സ കോച്ചിന്റെ തീരുമാനം നിര്‍ണായകമായി. 49-ാം മിനുട്ടില്‍ മെസ്സിയുടെ പാസ് ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് ആണ് സമനിലക്കെട്ട് പൊട്ടിച്ചത്. മെസ്സിയുടെ നിരവധി ശ്രമങ്ങള്‍ ലാസ് പല്‍മാസ് പ്രതിരോധവും ഗോള്‍കീപ്പറും വിഫലമാക്കിയപ്പോള്‍ അര്‍ജന്റീനക്കാരന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളില്ലാതെ കയറേണ്ടി വരുമെന്ന് തോന്നിയെങ്കിലും 70-ാം മിനുട്ടില്‍ ഡെനിസ് സുവാരസിന്റെ പാസ് സ്വീകരിച്ച് ഗോള്‍കീപ്പറെ കബളിപ്പിച്ച് മെസ്സി വലകുലുക്കി. 77-ാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ രണ്ടാം ഗോള്‍.
ലീഗിലെ മറ്റൊരു മത്സരത്തില്‍ റയല്‍ സോഷ്യദാദും റയല്‍ ബെറ്റിസും 4-4 സമനിലയില്‍ പിരിഞ്ഞു.

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending