Connect with us

Video Stories

വീണ്ടും മെസ്സി

Published

on

 

ബാര്‍സലോണ: രണ്ടു ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും ലയണല്‍ മെസ്സി തിളങ്ങിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ ലാസ് പല്‍മാസിനെതിരെ ബാര്‍സലോണക്ക് ജയം. കാറ്റലോണിയ ഹിതപരിശോധനയ്ക്കിടെ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബാര്‍സയുടെ ജയം. സീസണില്‍ നൂറു ശതമാനം വിജയം തുടരുന്ന ബാര്‍സക്ക് 21 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
465 പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം മാറ്റിവെക്കാന്‍ ബാര്‍സലോണ ലാലിഗ അധികൃതര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ്, സ്വാതന്ത്ര്യവാദികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒഴിഞ്ഞ ഗാലറികള്‍ക്കു മുന്നില്‍ കളിക്കാന്‍ ബാര്‍സലോണ തീരുമാനിച്ചത്. സ്‌റ്റേഡിയം സ്‌കോര്‍ബോര്‍ഡില്‍ ‘ജനാധിപത്യം’ എന്നു രേഖപ്പെടുത്തുകയും ബാലറ്റ് പേപ്പറിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കാറ്റലന്‍ വിമോചന സമരത്തോടുള്ള പ്രതിഷേധം വ്യക്തമാക്കാനായി ലാസ് പല്‍മാസ്, സ്‌പെയിന്‍ ദേശീയ പതാക ശരീരത്തില്‍ പ്രദര്‍ശിപ്പിച്ചാണ് കളിച്ചത്.
ആദ്യ പകുതിയില്‍ ബാര്‍സക്ക് കനത്ത തലവേദന സൃഷ്ടിച്ച ലാസ് പല്‍മാസ് ബോള്‍ പൊസിഷനിലും ആക്രമണത്തിലും ആതിഥേയരേക്കാള്‍ ഒരുപടി മുന്നില്‍ നിന്നിരുന്നു. ഇടവേളയില്‍ പൗളിഞ്ഞോയെയും അലക്‌സ് വിദാലിനെയും പിന്‍വലിച്ച് ഇവാന്‍ റാകിറ്റിച്ചിനെയും ആന്ദ്രെ ഇനിയസ്റ്റയെയും കളത്തിലിറക്കാനുള്ള ബാര്‍സ കോച്ചിന്റെ തീരുമാനം നിര്‍ണായകമായി. 49-ാം മിനുട്ടില്‍ മെസ്സിയുടെ പാസ് ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് ആണ് സമനിലക്കെട്ട് പൊട്ടിച്ചത്. മെസ്സിയുടെ നിരവധി ശ്രമങ്ങള്‍ ലാസ് പല്‍മാസ് പ്രതിരോധവും ഗോള്‍കീപ്പറും വിഫലമാക്കിയപ്പോള്‍ അര്‍ജന്റീനക്കാരന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളില്ലാതെ കയറേണ്ടി വരുമെന്ന് തോന്നിയെങ്കിലും 70-ാം മിനുട്ടില്‍ ഡെനിസ് സുവാരസിന്റെ പാസ് സ്വീകരിച്ച് ഗോള്‍കീപ്പറെ കബളിപ്പിച്ച് മെസ്സി വലകുലുക്കി. 77-ാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ രണ്ടാം ഗോള്‍.
ലീഗിലെ മറ്റൊരു മത്സരത്തില്‍ റയല്‍ സോഷ്യദാദും റയല്‍ ബെറ്റിസും 4-4 സമനിലയില്‍ പിരിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

News

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.

അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.

Continue Reading

Trending