Connect with us

Video Stories

മന്ത്രിപദം: എന്‍.സി.പിയില്‍ വീണ്ടും അടി തുടങ്ങി

Published

on

തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച മന്ത്രിസ്ഥാനത്തെ ചൊല്ലി എന്‍.സി.പിയില്‍ ഭിന്നത. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തയ്പ്പിച്ച മന്ത്രിക്കുപ്പായം പൊടിതട്ടിയെടുത്ത് തോമസ്ചാണ്ടി രംഗത്തിറങ്ങിയതാണ് ഭിന്നതക്ക് ഇടയാക്കിയത്. പാര്‍ട്ടിയില്‍ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം തോമസ് ചാണ്ടിയുടെ സ്ഥാനലബ്ധിക്ക് എതിരാണ്. അതേസമയം, രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള പാര്‍ട്ടിയില്‍ ശശീന്ദ്രനും തോമസ് ചാണ്ടിയുമല്ലാതെ മറ്റാരെന്നതും എന്‍.സി.പി നേതൃത്വത്തെ വിഷമിപ്പിക്കുന്നു.

മന്ത്രിസ്ഥാനത്തിന് തോമസ്ചാണ്ടി അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഘടകകക്ഷികളായ എല്ലാവര്‍ക്കും മന്ത്രിസ്ഥാനമുള്ളപ്പോള്‍ തങ്ങള്‍ക്കും മന്ത്രിസ്ഥാനം വേണമെന്നാണ് എന്‍.സി.പിയിലെ ചാണ്ടി അനുകൂലികളുടെ നിലപാട്. ശശീന്ദ്രന്‍ രാജിവെച്ചത് കൊണ്ട് പാര്‍ട്ടിയുടെ അടുത്ത എം.എല്‍.എയായ തോമസ്ചാണ്ടിക്ക് അത് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ശശീന്ദ്രനെതിരെ ഏതെങ്കിലും അന്വേഷണം നടത്തുന്നെങ്കില്‍ അതുകഴിഞ്ഞ് പുതിയ മന്ത്രിയെ തീരുമാനിച്ചാല്‍ മതിയെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ശശീന്ദ്രന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അതുവരെ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്താല്‍ മതിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് നിര്‍ണായകമാണ്. തോമസ് ചാണ്ടിയോട് നേരത്തെ തന്നെ താല്‍പര്യമില്ലാത്തെ പിണറായി, ചാണ്ടിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ സമ്മതം മൂളാന്‍ സാധ്യതയിയില്ല. എന്‍.സി.പിയാണ് മന്ത്രിയെ കുറിച്ച് തീരുമാനിക്കേണ്ടതെന്ന് പാര്‍ട്ടി സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പെട്ടെന്ന് പുതിയ മന്ത്രിയെ വേണ്ട എന്ന നിലപാട് തന്നെയാണ് സി.പി.എം നേതൃത്വത്തിനുമുള്ളത്. എ.കെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറുകയും ശശീന്ദ്രനു ചുമതലയുണ്ടായിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇത് മറ്റാര്‍ക്കെങ്കിലും കൈമാറും. ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഘടകകക്ഷികള്‍ക്ക് മാത്രം മന്ത്രിസ്ഥാനം നല്‍കിയാല്‍ മതി എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.സി.പിക്ക് ഒരു മന്ത്രിസ്ഥാനം നല്‍കിയത്. മന്ത്രിസ്ഥാനം സംബന്ധിച്ച് ശശീന്ദ്രനും തോമസ് ചാണ്ടിയും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചതാണ്.
രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം ശശീന്ദ്രനും ചാണ്ടിയും പങ്കിടാനുള്ള ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് ഇരുവരും വെടിനിര്‍ത്തിയത്. പിണറായി വിജയന് ചാണ്ടിയോടുള്ള താല്‍പര്യക്കുറവ് ആദ്യം മന്ത്രിയാകുന്നതില്‍ എ.കെ ശശീന്ദ്രന് തുണയായായി. മന്ത്രിസ്ഥാനം എന്‍.സി.പിക്ക് ലഭിക്കുമെന്ന പ്രതീക്ഷ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും പങ്ക് വെച്ചു. ശശീന്ദ്രനെതിരായ ആരോപണം ഗൂഢാലോചനയെന്നും എന്നാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണെന്നും അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിശുദ്ധി വരുത്തി ശശീന്ദ്രന്‍ തിരിച്ചുവരുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ തോമസ്ചാണ്ടി ഏത് തരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയും എന്‍.സി.പി നേതൃത്വത്തിനുമുണ്ട്. ഒരു മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് ഇപ്പോള്‍ കുവൈത്തിലുള്ള കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ നിലപാട്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും മുന്നണിയും ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Trending