Video Stories
മന്ത്രിപദം: എന്‍.സി.പിയില്‍ വീണ്ടും അടി തുടങ്ങി

തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന് രാജിവെച്ച മന്ത്രിസ്ഥാനത്തെ ചൊല്ലി എന്‍.സി.പിയില്‍ ഭിന്നത. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തയ്പ്പിച്ച മന്ത്രിക്കുപ്പായം പൊടിതട്ടിയെടുത്ത് തോമസ്ചാണ്ടി രംഗത്തിറങ്ങിയതാണ് ഭിന്നതക്ക് ഇടയാക്കിയത്. പാര്‍ട്ടിയില്‍ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം തോമസ് ചാണ്ടിയുടെ സ്ഥാനലബ്ധിക്ക് എതിരാണ്. അതേസമയം, രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള പാര്‍ട്ടിയില്‍ ശശീന്ദ്രനും തോമസ് ചാണ്ടിയുമല്ലാതെ മറ്റാരെന്നതും എന്‍.സി.പി നേതൃത്വത്തെ വിഷമിപ്പിക്കുന്നു.
മന്ത്രിസ്ഥാനത്തിന് തോമസ്ചാണ്ടി അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഘടകകക്ഷികളായ എല്ലാവര്ക്കും മന്ത്രിസ്ഥാനമുള്ളപ്പോള്‍ തങ്ങള്‍ക്കും മന്ത്രിസ്ഥാനം വേണമെന്നാണ് എന്‍.സി.പിയിലെ ചാണ്ടി അനുകൂലികളുടെ നിലപാട്. ശശീന്ദ്രന് രാജിവെച്ചത് കൊണ്ട് പാര്‍ട്ടിയുടെ അടുത്ത എം.എല്‍.എയായ തോമസ്ചാണ്ടിക്ക് അത് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ശശീന്ദ്രനെതിരെ ഏതെങ്കിലും അന്വേഷണം നടത്തുന്നെങ്കില്‍ അതുകഴിഞ്ഞ് പുതിയ മന്ത്രിയെ തീരുമാനിച്ചാല്‍ മതിയെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ശശീന്ദ്രന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അതുവരെ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്താല്‍ മതിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് നിര്‍ണായകമാണ്. തോമസ് ചാണ്ടിയോട് നേരത്തെ തന്നെ താല്പര്യമില്ലാത്തെ പിണറായി, ചാണ്ടിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ സമ്മതം മൂളാന്‍ സാധ്യതയിയില്ല. എന്‍.സി.പിയാണ് മന്ത്രിയെ കുറിച്ച് തീരുമാനിക്കേണ്ടതെന്ന് പാര്‍ട്ടി സെക്രട്ടരി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പെട്ടെന്ന് പുതിയ മന്ത്രിയെ വേണ്ട എന്ന നിലപാട് തന്നെയാണ് സി.പി.എം നേതൃത്വത്തിനുമുള്ളത്. എ.കെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറുകയും ശശീന്ദ്രനു ചുമതലയുണ്ടായിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇത് മറ്റാര്‍ക്കെങ്കിലും കൈമാറും. ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഘടകകക്ഷികള്‍ക്ക് മാത്രം മന്ത്രിസ്ഥാനം നല്കിയാല് മതി എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.സി.പിക്ക് ഒരു മന്ത്രിസ്ഥാനം നല്‍കിയത്. മന്ത്രിസ്ഥാനം സംബന്ധിച്ച് ശശീന്ദ്രനും തോമസ് ചാണ്ടിയും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചതാണ്.
രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം ശശീന്ദ്രനും ചാണ്ടിയും പങ്കിടാനുള്ള ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് ഇരുവരും വെടിനിര്‍ത്തിയത്. പിണറായി വിജയന് ചാണ്ടിയോടുള്ള താല്പര്യക്കുറവ് ആദ്യം മന്ത്രിയാകുന്നതില്‍ എ.കെ ശശീന്ദ്രന് തുണയായായി. മന്ത്രിസ്ഥാനം എന്‍.സി.പിക്ക് ലഭിക്കുമെന്ന പ്രതീക്ഷ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും പങ്ക് വെച്ചു. ശശീന്ദ്രനെതിരായ ആരോപണം ഗൂഢാലോചനയെന്നും എന്നാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണെന്നും അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിശുദ്ധി വരുത്തി ശശീന്ദ്രന് തിരിച്ചുവരുമെന്നും ഉഴവൂര്‍ വിജയന് പറഞ്ഞു.
മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ തോമസ്ചാണ്ടി ഏത് തരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയും എന്‍.സി.പി നേതൃത്വത്തിനുമുണ്ട്. ഒരു മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് ഇപ്പോള്‍ കുവൈത്തിലുള്ള കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ നിലപാട്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും മുന്നണിയും ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി
-
Film2 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്