kerala
ഈ രാജ്യം തന്നെ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്ന കാലം വിദൂരമല്ല; ഡോ. എംകെ മുനീര്‍
നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്

കോഴിക്കോട്: കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍. ഈ പോരാട്ടം ലക്ഷ്യത്തിലേറാന്‍ രാജ്യം തന്നെ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലാണ് മുനീറിന്റെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ
രാജ്യത്തെ കര്‍ഷക രോഷത്തിന്റെ തിളക്കുന്ന പ്രതിഷേധമായ ‘ദില്ലി ചലോ മാര്‍ച്ചി’ന് മുന്‍പില്‍ അവസാനം ഡല്‍ഹി പൊലിസും കേന്ദ്ര സര്‍ക്കാരും മുട്ട് കുത്തുന്ന വാര്‍ത്തയാണ് വന്ന് കൊണ്ടിരിക്കുന്നത്.ഡല്‍ഹിയില്‍ പ്രവേശിക്കാതെ പിന്മാറ്റമില്ലെന്ന സമരകര്‍ഷകരുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുമ്പില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടി വരുന്നു എന്നത് തന്നെ ലക്ഷ്യം കാണാതെ ഈ സമരം ഒരടി പിറകോട്ട് മാറില്ലെന്നതിന്റെ ഉദാഹരണമാണ്.
ഹരിയാന അതിര്‍ത്തി അടച്ചും ജലപീരങ്കി ഉപയോഗിച്ചും സ്വന്തം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന,രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക സമൂഹത്തിന്റെ പ്രതിഷേധങ്ങളെ നിഷ്‌കരുണം ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്.നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്.ഈ പോരാട്ടം ലക്ഷ്യത്തിലേറാന്‍ രാജ്യം തന്നെ ഡല്‍ഹിയിലേക്ക് പ്രവഹിക്കുന്ന കാലം വിദൂരമല്ല.
സമര യോദ്ധാക്കള്‍ക്ക് പിന്തുണ.
kerala
മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും സർക്കാറിന് ചെയ്യാൻ കഴിയാത്തത് ലീഗ് ചെയ്യുമ്പോഴുള്ള കണ്ണുകടിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.
kerala
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്.

സ്‌കൂൾ സമയമാറ്റ വിഷയത്തിൽ മലക്കംമറിഞ്ഞ് മന്ത്രി. ആരുമായും ചർച്ചക്കില്ലെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആരുമായും ചർച്ച നടത്താമെന്ന നിലപാടുമായാണ് ഇന്ന് രംഗത്ത് വന്നത്. സ്‌കൂൾ സമയമാറ്റത്തിനെതിരെ സമസ്ത ഉൾപ്പെടെ മതസംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്.
kerala
തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കൂശര്‍കോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീന്തല്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ പഞ്ചായത്ത് കുളത്തില്‍ അനുമതിയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്
-
kerala3 days ago
വയനാട്ടില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു