Connect with us

Culture

കുടുംബ സംഗമങ്ങള്‍, റോഡ് ഷോ മണ്ഡലത്തില്‍ നിറഞ്ഞ് എം.കെ രാഘവന്‍

Published

on

കോഴിക്കോട്: എലത്തൂരില്‍ കുടുംബസംഗമങ്ങളില്‍ സ്‌നേഹം പകുത്തു നല്‍കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനം. ഉച്ചയ്ക്ക് മതേതര ഇന്ത്യയുടെ കാവല്‍ക്കാരന്‍ രാഹുല്‍ജിയുമൊത്ത് തിരുവമ്പാടിയില്‍ തെരഞ്ഞെടുപ്പു റാലി. വൈകീട്ട് മണ്ണും മനസും നനച്ച മഴയില്‍ കുതിര്‍ന്ന് ആവേശം പെയ്തിറങ്ങിയ റോഡ് ഷോ. തെരഞ്ഞെടുപ്പു ഗോദയില്‍ ഇന്നലെ കടന്നുപോയത് മറ്റൊരു ആവേശദിനം.
ഉച്ചയ്ക്കു മുന്‍പായി ഒന്‍പത് കുടുംബ സംഗമങ്ങളിലാണ് സ്ഥാനാര്‍ഥി പങ്കെടുത്തത്. രാവിലെ ഒന്‍പതു മണിയോടെ ചെറുവറ്റയില്‍ ആയിരുന്നു ആദ്യ പരിപാടി. അടുത്തത് പറമ്പില്‍ ബസാറില്‍. തുടര്‍ന്ന് പോലൂര്‍, ഊട്ടുകുളം, പുതിയേടത്ത് താഴം, പുനത്തില്‍ താഴം, ആലയാട്, ആറോളിപ്പോയില്‍, ഇരപ്പില്‍താഴം എന്നിവിടങ്ങളില്‍. എല്ലായിടത്തും സ്ഥാനാര്‍ഥിക്ക് ഒന്നേ പറയാനുള്ളൂ മോദിയെ താഴെയിറക്കണം, അക്രമ രാഷ്ട്രീയത്തിന് മറുപടി പറയണം, കോഴിക്കോട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരണം.
പതിനൊന്നരയോടെ മതേതര ഇന്ത്യയുടെ കാവല്‍ഭടന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പു റാലി നടക്കുന്ന തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക്. അവിടെ ജനസഹസ്രങ്ങളെ അഭിസംബോധന ചെയ്തു. വൈകുന്നേരത്തോടെ നോര്‍ത്ത് മണ്ഡലത്തില്‍ റോഡ് ഷോയ്ക്ക് തുടക്കം. പുതിയങ്ങാടിയില്‍ നിന്ന് റോഡ് ഷോ തുടങ്ങി വെസ്റ്റ്ഹില്‍ കടന്ന് ഈസ്റ്റ്ഹില്‍ എത്തുമ്പോഴേക്കും മഴ തുടങ്ങി. മഴയെ കൂസാതെ സ്ഥാനാര്‍ഥി. അതിലേറെ ആവേശത്തില്‍ പ്രവര്‍ത്തകര്‍.
ഗണപതിക്കടവ്, കുണ്ടൂപറമ്പ്, തണ്ണീര്‍ പന്തല്‍, തടമ്പാട്ട്താഴം, കരിക്കാംകുളം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, സിവില്‍ സ്‌റ്റേഷന്‍, മലാപ്പറമ്പ്, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ്, മൂഴിക്കല്‍, ചെലവൂര്‍, കാരന്തൂര്‍, മുണ്ടിക്കല്‍താഴം, മായനാട്, മെഡിക്കല്‍ കോളജ്, കോവൂര്‍ വഴി ഇരിങ്ങാടന്‍ പള്ളിയിലേക്ക്. തുടര്‍ന്ന് ചേവരമ്പലം, ചേവായൂര്‍, തൊണ്ടയാട്, കോട്ടൂളി, അരയിടത്ത് പാലം, ബേബി ഹോസ്പിറ്റല്‍, അശോകപുരം റോഡ്, കൃസ്ത്യന്‍ കോളജ്, മാവൂര്‍ റോഡ്, കിഡ്‌സണ്‍ കോര്‍ണര്‍, സ്‌റ്റേറ്റ് ബാങ്ക്, ബീച്ച് ഹോസ്പിറ്റല്‍, പണിക്കര്‍ റോഡ്, ഗാന്ധി റോഡ് ബീച്ച്, കോര്‍പ്പറേഷന്‍ ഓഫീസ്, രക്തസാക്ഷി മണ്ഡപം, ലയണ്‍സ് പാര്‍ക്ക് വഴി തോപ്പയില്‍ സമാപനം.
നിയോജക മണ്ഡലം യുഡിഎഫ് ഭാരവാഹികളായ കെ.വി സുബ്രഹ്മണ്യന്‍, കെ. മുഹമ്മദാലി എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ചാണ്ടി ഉമ്മന്‍, സനോജ് കുരുവട്ടൂര്‍, ജിജിത് പൈങ്ങോട്ടുപുറം, സിജി കൊട്ടാരം, റാഷിദ് നന്മണ്ട, അംശുലാല്‍ പൊന്നാറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Trending