Connect with us

kerala

മൊബൈല്‍ നെറ്റ് വര്‍ക്ക് കവറേജില്ല; കൊടും കാട്ടില്‍ കുടയും ചൂടി നിരവധി കുട്ടികള്‍

മൊബൈല്‍ റേഞ്ചിന് പുറത്തായ സ്ഥലമായതിനാല്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവുന്നില്ല

Published

on

കരുവാരക്കുണ്ട്: പുത്തനഴി കൊടക്കാടന്‍ ചോലയില്‍ മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തതിനെ തുടര്‍ന്ന് കൊടും കാടില്‍ കുടയും ചൂടി പഠനം നടത്തുന്നത് നിരവധി കുട്ടികള്‍.

മൊബൈല്‍ റേഞ്ചിന് പുറത്തായ സ്ഥലമായതിനാല്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവുന്നില്ല. മഴക്കാലത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനാലും ടിവി ഭൂരിഭാഗം വീടുകളില്‍ ഇല്ലാത്തത് കൊണ്ടും ക്ലാസുകളില്‍ കൃത്യമായി ഇവിടങ്ങളില്‍ ആര്‍ക്കും പങ്കെടുക്കാനാവുന്നില്ല. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഒന്നിലധികം വിദ്യാര്‍ത്ഥികളുള്ള വീടുകളില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമുള്ളതും പ്രശ്‌നമാണ്. രാവിലെ സമസ്തയുടെ മദ്‌റസ ഓണ്‍ ലൈന്‍ ക്ലാസുകളും കുട്ടികള്‍ക്ക് കേള്‍ക്കാനാകുന്നില്ല.

ഗ്രാമത്തില്‍ മതിയായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാല്‍ ദിവസവും കുന്നുകള്‍ കയറി പാറപ്പുറങ്ങളില്‍ ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കുന്നത്.’ഗ്രാമത്തില്‍ നെറ്റ്‌വര്‍ക്ക് ഇല്ല, ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു’ ഡിഗ്രി വിദ്യാര്‍ത്ഥിയായ അത്തിക്കാടന്‍ സല്‍മാന്‍ പറഞ്ഞു.

വിക്ടേഴ്‌സ് ചാനലിലെ ക്ലാസിന് പുറമേ ഓണ്‍ലൈനായും ലൈവായും ക്ലാസുകള്‍ക്ക് തുടക്കം കുറിച്ച സഹചര്യത്തില്‍ ധാരാളം വിദ്യാര്‍ഥികളുള്ള ഈ പ്രദേശങ്ങളില്‍ പ്രസ്തുത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലിയ പ്രയാസത്തിലാണ്.

ഈ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും റെയ്ഞ്ച് കിട്ടുന്നതിനുവേണ്ടി സിം കാര്‍ഡുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പല പരീക്ഷണം നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.

മാസാമാസമുള്ള ഇന്റര്‍നെറ്റ് റീചാര്‍ജിംഗാണ് രക്ഷിതാക്കള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. മാസം 200 രൂപയിലധികം റീചാര്‍ജിംഗിനായി വേണ്ടിവരുന്നത് കൊവിഡ് സാഹചര്യത്തില്‍ അധിക ബാധ്യതയാണ്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല.അതേസമയം നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഡിഗ്രി ക്ലാസുകളിലെ ചില വിഷയങ്ങള്‍ രാത്രി കാലത്ത് നടക്കുമ്പോള്‍ രാത്രിയിലും കൊടും കാട്ടില്‍ കയറി ക്ലാസ് കേള്‍ക്കേണ്ട അവസ്ഥയാണ്.

ഓണ്‍ലൈന്‍ പഠനത്തിന്റെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍, വാക്കിലൊതുക്കാതെ കാര്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending