Connect with us

india

മോദിയും അമിത് ഷായും ചെയ്തത് നൂറുജന്മം ജനിച്ചാലും സ്വര്‍ഗത്തിലെത്താത്ത പാപങ്ങള്‍- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജനങ്ങളുടെ ശാപമേറ്റ ഇരുവർക്കും നരകമേ ലഭിക്കൂ എന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ കൂട്ടിച്ചേർത്തു.

Published

on

നൂറുജന്മം ജനിച്ചാലും സ്വർഗത്തിൽ പോകാനാകാത്ത പാപങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ചെയ്തിട്ടുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുറന്നടിച്ചു. ജനങ്ങളുടെ ശാപമേറ്റ ഇരുവർക്കും നരകമേ ലഭിക്കൂ എന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ കൂട്ടിച്ചേർത്തു.

അംബേദ്കർ, അംബേദ്കർ എന്നിങ്ങനെ ഉച്ചരിച്ചുകൊണ്ടിരിക്കുന്ന അത്രയും നേരം ഭഗവാന്റെ പേര് ചൊല്ലിയിരുന്നെങ്കിൽ ഏഴ് സ്വർഗം ലഭിക്കുമായിരുന്നുവെന്ന അമിത് ഷായുടെ പരിഹാസത്തെയാണ് അംബേദ്കറിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മാഹുവിൽ അതിനിശിതമായ ഭാഷയിൽ ഖാർഗെ വിമർശിച്ചത്.

ഏഴ് ജന്മം പോയിട്ട് നൂറുജന്മം ജനിച്ചാലും പൊറുക്കാത്ത പാപങ്ങൾ ചെയ്തവരാണ് മോദിയും അമിത് ഷായുമെന്ന ഖാർഗെയുടെ വാക്കുകൾ റാലിക്കെത്തിയ കോൺഗ്രസിന്റെ ലക്ഷത്തോളം പ്രവർത്തകർ ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. രാജ്യത്ത് ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ പോരാടിയേ മതിയാകൂ. എങ്കിലേ അമിത് ഷായെ പോലുള്ളവർ പുറത്താകൂ. ആർ.എസ്.എസും ബി.ജെ.പിയും രാജ്യദ്രോഹികളാണ്.

ഈ പറഞ്ഞത് എന്റെ വാക്കുകളല്ല, മറിച്ച് പട്ടേലിന്റെയും നെഹ്റുവിന്റെയും വാക്കുകളാണ്. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ ആഘോഷിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്ത ആർ.എസ്.എസിനെതിരെ നടപടിയെടുക്കാതെ നിവൃത്തിയില്ലെന്ന് പറഞ്ഞ് സർദാർ വല്ലഭ്ഭായ് പട്ടേൽ ആണ് അവരെ നിരോധിച്ചത്.

ഗാന്ധിജിയെ വധിച്ചതിന് മിഠായി വിതരണം നടത്തിയവരെ ഇന്ത്യക്കാരെന്ന് വിളിക്കരുതെന്ന് നെഹ്റുവും പറഞ്ഞു. പള്ളികൾക്ക് താഴെ ശിവലിംഗമില്ലെന്നും എന്നാൽ എല്ലാ പള്ളികൾക്കും താഴെ ശിവലിംഗമുണ്ടോ എന്ന് നോക്കാൻ ബി.ജെ.പി പ്രവർത്തകരെ പ്രേരിപ്പിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.

ഇപ്രാവശ്യം 400 കടക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്ത്രി നായിഡുവിന്റെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും രണ്ട് കാലുകളിൽനിന്നാണ് ഭരണം നടത്തുന്നത്. അവരിലൊരാൾ കാൽ വലിക്കുന്നതോടെ മോദി സർക്കാർ നിലംപതിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

മതത്തിൽ വിശ്വസിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മതത്തിന്റെ പേരിൽ പാവങ്ങളെ കൊലപ്പെടുത്തുന്നതെന്തിനാണ്? ഗംഗാ സ്നാനം കൊണ്ട് രാജ്യത്തെ ദാരിദ്ര്യം മാറില്ല. ഇത് പറഞ്ഞ് താൻ ആരുടെയെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തുകയല്ല. അങ്ങനെ വ്രണപ്പെട്ടെങ്കിൽ ക്ഷമാപണം നടത്തുകയാണെന്നും ഖാർഗെ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിയന്ത്രണ രേഖയിൽ വീണ്ടും പാക് വെടിവയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കുപ്‌വാര , പൂഞ്ച് ജില്ലകളിലാണ് വെടിനിർത്തൽ ലംഘനങ്ങൾ നടന്നത്

Published

on

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻ. കുപ്‌വാര , പൂഞ്ച് ജില്ലകളിലാണ് വെടിനിർത്തൽ ലംഘനങ്ങൾ നടന്നത്. പൂഞ്ച് സെക്ടറിൽ ഇതാദ്യമായാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. പ്രകോനമില്ലാതെയായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈനികർ വെടിയുതിർത്തത്. ഇതോടെ ബി.എസ്.എഫ് തിരിച്ചടിച്ചു.

പുഞ്ച് സെക്ടറിൽ സമീപകാലത്ത് ആദ്യമായാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. റാംപുര്‍, തുഗ്മാരി സെക്ടറുകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് പാക് പ്രകോപനമുണ്ടായത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീ ജല കരാർ മരവിപ്പിച്ചതടക്കുമുള്ള കടുത്ത നടപടികളാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചുവരുന്നത്. ഇതിന് ശേഷം നാലാമത്തെത്തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്.

 

Continue Reading

india

പാക്കിസ്ഥാന് മിസൈലുമായി ചൈന; കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി

പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്

Published

on

പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്.

പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെ‌എഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പി‌എൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബി‌വി‌ആർ)  മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120–190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്.

തുർക്കി വ്യോമസേനയുടെ 7 സി – 130 ഹെർക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ട്. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ‍്‍ലാമാബാദിലുമാണ് ഇറക്കിയത്.

Continue Reading

india

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം മെയ് 25ന്; പ്രതിനിധി സമ്മേളന രജിസ്‌ട്രേഷന് സാദിഖലി തങ്ങള്‍ തുടക്കം കുറിച്ചു

Published

on

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന്റെ (ക്യു.എം.സി) ഉദ്ഘാടനം മെയ് 25ന് ഡൽഹിയിലെ ദറിയാഗഞ്ചിൽ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ പ്രതിനിധി സമ്മളനത്തിന്റെ രജിസ്‌ട്രേഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഖാഇദെ മില്ലത്ത് സെന്റർ എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമാകുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പുതിയൊരു ദിശയിലേക്ക് മാറുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുസ്‌ലിംലീഗ് ദേശീയ കൗൺസിലർമാരും നേതാക്കളും ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഔദ്യോഗിക പ്രതിനിധികളാകും.

പരിപാടി വീക്ഷിക്കാൻ വരുന്നവർക്ക് അനൗദ്യോഗിക രജിസ്‌ട്രേഷനും ആപ്പിൽ സംവിധാനമുണ്ട്. പൂർണമായ പേര് വിവരങ്ങൾ കൊടുത്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കിവർക്ക് കാർഡുകൾ നൽകും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പ്രത്യേക ആപ്പ് വഴി വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. രജിസ്റ്റർ ചെയ്തവരെയാണ് സമ്മേളന നഗരിയിലേക്ക് പ്രവേശിപ്പിക്കുക. രാജ്യ തലസ്ഥാനത്ത് പാർട്ടിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് താൽപ്പര്യപൂർവ്വം ഉറ്റു നോക്കുകയാണ് പ്രവർത്തകരും പൊതുസമൂഹവും. രാഷ്ട്രനിർമ്മാണവും മതേതര മൂല്യങ്ങളിൽ ഊന്നിയ ന്യൂനപക്ഷ ശാക്തീകരണവും ക്യു.എം.സിയുടെ ലക്ഷ്യമാണെന്ന് നേതാക്കൾ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, സി.കെ സുബൈർ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, അഹമ്മദ് സാജു, പി.എം.എ സമീർ, സി.കെ ഷാക്കിർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

രജിസ്‌ട്രേഷൻ ലിങ്ക്: https://qmc.indianunionmuslimleague.com/

Continue Reading

Trending