Connect with us

local

കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന് തുടക്കമായി

കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നാമധേയത്തില്‍ തുടക്കം കുറിക്കുന്ന ലൈബ്രറിയിലേക്ക് എംഎസ്എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുസ്തക ശേഖരണത്തിന് തുടക്കമായി

Published

on

മലപ്പുറം: കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നാമധേയത്തില്‍ കൊളത്തൂരില്‍ തുടക്കം കുറിക്കുന്ന ലൈബ്രറിയിലേക്ക് എംഎസ്എഫ് ഹരിത മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍
പുസ്തക ശേഖരണത്തിന് തുടക്കമായി.

ഡൊണേറ്റ് എ ബുക്ക് ചലഞ്ചിന്റെ ഭാഗമായി കലാലയങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് നടക്കുന്ന പുസ്തക ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി നിര്‍വഹിച്ചു.

ഗവണ്‍മെന്റ് കോളേജ് യൂണിറ്റ് എംഎസ്എഫ് പ്രസിഡന്റ് റബീഹ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പിഎ ജവാദ്, സെക്രട്ടറി നവാഫ് കള്ളിയത്ത്, മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖില്‍ കുമാര്‍ ആനക്കയം, ജില്ലാ കമ്മിറ്റി അംഗം ലത്തീഫ് പറമ്പന്‍, എംഎസ്എഫ് ഹരിത മലപ്പുറം ജില്ല പ്രസിഡന്റ് അഡ്വ. ഫാത്തിമ തൊഹാനി, ജനറല്‍ സെക്രട്ടറി സിഫ്‌വ, ഹരിത ജില്ലാ ഭാരവാഹികളായ ഷമീമ വിപി, ആഖില മമ്പാട്, ഷഫ്‌ല പാലോളി കോഡൂര്‍, കോളേജ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഹര്‍ഷദ് പ്രസംഗിച്ചു.

വരും ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലെ കോളേജുകളില്‍ നിന്ന് യൂണിറ്റ് എംഎസ്എഫ്, ഹരിത കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുട്ടികളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് ലൈബ്രറിയിലേക്ക് കൈമാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പഠനം തുടരുന്നതിൽ തർക്കം; ഗർഭിണി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

ണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

Published

on

 ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു. പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയാണ് (19) തൂങ്ങി മരിച്ചത്. മണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തുടർ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്നാണ് ലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്

ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി.

Published

on

പി.കെ മുഹമ്മദലി

മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തുനൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ ഷാഫിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സാധരണക്കാരിൽ സാധരണക്കാരനായ ഷാഫിയുടെ പാട്ടുകൾ ഒരോ മനുഷ്യന്റെയും ജീവിതോർമ്മകൾ തുടിക്കുന്നതാണ്. പട്ടിണിയും അധ്വാനവും കഷ്ട്ടതയും മതേതരത്വവും മനുഷ്യത്വവും ഷാഫിയുടെ പാട്ടുകളിൽ വിളിച്ചോതും. പാട്ടുകൾ കേൾക്കാത്തവരും ഏറ്റു പാടാത്തവരും വിരളമാണ്. പ്രത്യാകിച്ച് യുവാക്കളിലും യുവതികളിലും വിദ്യാർത്ഥികളിലും തരംഗമാണ് ഷാഫിയുടെ എല്ലാം പാട്ടുകളും.ഇല്ലായ്മകളെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ചും കലാരംഗത്തെ ഒറ്റപെടലുകളെയെല്ലാം പൊരുതിയാണ് ഷാഫി തന്റെ കഴിവിനെ നിലനിർത്തിയത്.

സാധരണക്കാരായ മനുഷ്യരും തൊഴിലാളികളുമാണ് ഷാഫിയുടെ പാട്ടുകൾ നെഞ്ചേറ്റിയത്. കാസറ്റിന്റെ കാലഘട്ടത്തിൽ മിക്ക ചായപിടികകളിലും വാഹനങ്ങളിലും കല്യാണവീടുകളിലും ഷാഫിയുടെ പാട്ടുകൾ തരംഗമായിരുന്നു. ചെറുപ്രായത്തിലെ കഷ്ട്ടപാടും വിശപ്പും മറന്ന് സമാധാന ജീവിതം ആഗ്രഹിച്ചാണ് ഷാഫി സംഗീതലോകത്ത് എത്താനുള്ള കാരണം. ആ കാലഘട്ടത്തിൽ ഷാഫി എഴുതിയ പാട്ടുകളാണ് വർഷങ്ങൾക്ക് ശേഷം ഈണംനൽകി ജനമനസ്സുകളിൽ എത്തിച്ചത്.

രാവും പകലും ഉപ്പയുടെ കഷ്ട്ടപാട് കണ്ടാണ് ഷാഫി വളർന്നത്.ഭക്ഷണം പോലും കിട്ടാത്ത ദിവസങ്ങൾ ഷാഫിയുടെ ജീവിതത്തിലുണ്ട്. ഒരു നേരത്തെ കഞ്ഞിക്കും റവക്കും വേണ്ടിയായിരുന്നു അന്ന് സ്കൂളിൽ പോകാറ്. സ്കൂളിൽ പഠിക്കുന്ന കാലത്തെ സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.സ്കൂൾ സമയം കഴിഞ്ഞാൽ സമീപത്തെ കടകളിൽ പോയി നിൽക്കും.ലീവുള്ള ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് ചെറിയ കച്ചവടങ്ങൾ നടത്തും.

പഠിക്കാൻ പിന്നോക്കമായ ഷാഫി പത്താംക്ലാസ് തോറ്റതോടെ പഠനം നിർത്തി.പിന്നെ ഉപ്പ പണിയെടുത്ത ഹോട്ടലിൽ സപ്ലൈറായി പോകാൻ തുടങ്ങി.അവിടെ കുറച്ച് കാലം നിന്നു കേരളത്തിന്റെ വിവിധയിടങ്ങളിലായി ഹോട്ടലുകളിലും നാടൻ പണികളെല്ലാം ഒരോന്നായി ചെയ്തു. കൂറേകാലം ഓട്ടോ ഓടിച്ച് ജീവിതം തള്ളിനീക്കി .പിന്നെ രണ്ട് വർഷത്തോളം ഗൾഫിൽ നിന്നു.

പ്രവാസ ജീവിതത്തിലും എല്ലാം ജോലികൾക്കിടയിലും ജീവിതം കരപിടിപ്പിക്കാനുള്ള കഷ്ട്ടപാടിലും പാട്ടിനെ വിടാതെ തന്റെ ജീവിതത്തിനോടൊപ്പം കൂട്ടി പാട്ടിനോടുള്ള അടങ്ങാത്ത ഇഷ്ടം മനസ്സിൽ കാത്ത്സൂക്ഷിച്ച് ഉയരങ്ങൾ കീഴടക്കിയ കലാകാരനാണ് കൊല്ലം ഷാഫി.മദ്രസയിൽ നിന്ന് നബിദിനത്തിനും കയ്യെഴുത്തിനും സാഹിത്യസമാജങ്ങൾക്കും പ്രദേശത്തെ കല്യാണ വീടുകളിലെല്ലാം പാട്ട് പാടിയാണ് കലാ പാരമ്പര്യം ഒന്നുമില്ലാത്ത ജീവിത സാഹചര്യത്തിൽ നിന്ന് ഷാഫി വലിയ പ്രോഗ്രാമുകളിലേക്കും വേദികളിലേക്കും എത്തിച്ചേരുന്നത്.

ആദ്യമായി മദ്രസയിലെ നബിദിന പരിപാടിക്ക് ഉമ്മ എഴുതി തന്ന പാട്ടിന് ഈണം നൽകി പാടിയത് ഷാഫിയുടെ ഓർമ്മകളിൽ ഇന്നും ജ്ജ്വലിച്ച് നിൽക്കുന്നുണ്ട്. ഉമ്മയും,നാടും,സുഹൃത്തുക്കളുമെല്ലാമാണ് ഷാഫിയുടെ വലിയ പ്രചോദനം. ചെറുപ്രായത്തിലെ തനിക്ക് പാടാനുള്ള കഴിവ് ദൈവം സമ്മാനിച്ചിട്ടുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ് ആ കഴിവിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് നീക്കിയത് കൊണ്ട് സംഗീതം ഉപജീവനമാർഗമായി ഷാഫിയിലേക്ക് കടന്ന് വന്നു.

ആൽബങ്ങളുടെ തുടക്ക കാലഘട്ടത്തിൽ ഹിറ്റായ ഷാഫി സ്റ്റേജ് പ്രോഗ്രാമിൽ എത്തുന്നത് മിമിക്രി അവതരണത്തിലൂടെയാണ് മിമിക്രി രംഗത്ത് നിന്ന് ലഭിച്ച അനുഭവങ്ങളാണ് പാട്ടിന്റെ സങ്കേതത്തിൽ എത്താൻ കൂടുതൽ ഊർജ്ജമായത്. കലാ രംഗത്ത് ഇരുപത്തിയാറ് വർഷം പിന്നിടുമ്പോൾ ആയിരത്തിലധികം പാട്ടുകൾ സ്വന്തമായി രചന നടത്തി ആസ്വാദകരിൽ എത്തിച്ച് ജനപ്രിതി നേടി. പാടുന്നതോടൊപ്പം അഭിനയത്തിലും പ്രേക്ഷകരുടെ ഇഷ്ടമായി മാറി.

എല്ലാവർക്കും ആസ്വാദിക്കാൻ പറ്റിയ ഒരോ വരികളും സാധരണക്കാരായ മനുഷ്യർക്ക് ഏറ്റു പാടാൻ പറ്റിയ പാട്ടുകളാണ് ഷാഫി ഇതുവരെ ഒരുക്കിയിട്ടുള്ളത്. പുതിയ ന്യൂജൻ കാലത്ത് പുറത്തിറങ്ങുന്ന പാട്ടുകൾ അർത്ഥമില്ലാതെ ട്രെൻഡ് സൃഷ്ടിച്ച് മാഞ്ഞ്പോവുമ്പോൾ വരും തലമുറക്ക്കൂടി കേട്ട് ആസ്വാദിക്കാനുള്ള പാട്ടുകളാണ് ഷാഫിയുടേത്. പണ്ട് കാലങ്ങളിൽ വോക്ക് മാനിൽ റെക്കോർഡ് ചെയ്യുകയാണെങ്കിൽ ഇപ്പോൾ ഫോണിലും വീട്ടിലും എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാഫി ഹൃദയം കൊണ്ട് പാടിയ ആയിരത്തോളം പാട്ടുകൾ ഇന്ന് യൂട്യൂബിൽ ഹിറ്റാണ്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലും റീൽസുകളിലും കൂടുതലായി ഷാഫിയുടെ പാട്ടുകളാണ്. വളപ്പിൽ മുഹമ്മദാണ് പിതാവ്.സുഹറ ഉമ്മയാണ്.ഭാര്യ റജുല,ശഹബാസ്,ആയിശ നൂറ,ഖദീജ സിയ മക്കളാണ്

Continue Reading

crime

രേഖകളില്ലാതെ കടത്തുകയായിരുന്നു സ്വർണ്ണം പിടികൂടി

Published

on

വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുധീർ. ടി എന്നിവരുടെ
നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്, വയനാട് എക്സൈസ് ഇന്റലിജൻസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ സംയുക്തമായി  നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട്  നിലമ്പൂർ മൂത്തേടം സ്വദേശികളായ ചെട്ടിയാം തൊടിയിൽ വീട്ടിൽ റഷീദ്. സി.റ്റി, മദാരി വീട്ടിൽ നൗഫൽ.എം, നിലമ്പൂർ കരിമ്പുഴ സ്വദേശിനിയായ പൊറ്റമ്മൽ വീട്ടിൽ നസീമ. പി എന്നിവരെ കസ്റ്റഡിയിലെടുത്തു.
പരിശോധന സംഘത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ഷാജി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജേഷ് വി ,പ്രിവന്റ്റ്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രാൻ കണ്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് പി. വി, ശശികുമാർ പി എൻ, ജെയ് മോൻ ഇ.എസ്, അനുപ് കുമാർ കെ, ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെയും, സ്വർണവും, സ്വർണ്ണം കടത്തുവാൻ ഉപയോഗിച്ച വാഹനവും തുടർ നടപടികൾക്കായി ജി.എസ്.ടി വകുപ്പിന് കൈമാറി

Continue Reading

Trending