Connect with us

gulf

റിയാദിനെ വൻ സാമ്പത്തിക വ്യാവസായിക നഗരമാക്കും; സഊദി കിരീടാവകാശി

നിലവിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളുടെ പട്ടികയില്‍ നാല്‍പതാം സ്ഥാനത്താണ് റിയാദ്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് – ലോകത്തെ ഏറ്റവും വലിയ പത്ത് സാമ്പത്തിക നഗരങ്ങളില്‍ ഒന്നായി സഊദി തലസ്ഥാന നഗരിയായ റിയാദ് നഗരത്തെ ഉയർത്തികൊണ്ടവരുമെന്ന് സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. നിലവിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളുടെ പട്ടികയില്‍ നാല്‍പതാം സ്ഥാനത്താണ് റിയാദ്. 2030 ഓടെ റിയാദിലെ ജനസംഖ്യ 75 ലക്ഷത്തില്‍ നിന്ന് ഒന്നര മുതല്‍ രണ്ടു കോടി വരെയായി ഉയര്‍ത്താനും ലക്ഷ്യമുണ്ട്.ലോകത്തെ ഏറ്റവും വലിയ വ്യാവസായിക നഗരം റിയാദില്‍ പ്രഖ്യാപിക്കും.
നാലാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തില്‍ ‘റിയാദിന്റെ ഭാവി’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരായ പതിനായിരത്തോളം പേർ പങ്കെടുക്കുന്ന നിക്ഷേപക സമ്മേളനത്തിൽ സഊദിയെ അത്യാധുനിക രാജ്യമാക്കാനുള്ള ഒട്ടേറെ പദ്ധതികൾക്കാണ് രൂപം നൽകുന്നത്.

രാജ്യത്തെ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തിക വളര്‍ച്ചക്കുമുള്ള പദ്ധതികളുടെ ഭാഗമായി, തലസ്ഥാന നഗരിയുടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള സാധ്യതകള്‍ ഇന്ന് തലസ്ഥാന നഗരിക്കുണ്ട് . അതുകൊണ്ടു തന്നെ പ്രത്യേക പരിഗണനയോടെയാണ് റിയാദിനെ നോക്കിക്കാണുന്നത്. സഊദിയുടെ പെട്രോളിതര സമ്പദ്‌വ്യവസ്ഥയുടെ 50 ശതമാനം റിയാദിലാണ്. രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് റിയാദില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ചെലവ് 30 ശതമാനം കുറവാണ്.

പശ്ചാത്തല വികസനം, റിയല്‍ എസ്റ്റേറ്റ് വികസനം എന്നിവക്കുള്ള ചെലവ് റിയാദില്‍ മറ്റു നഗരങ്ങളെ അപേക്ഷിച്ച് 29 ശതമാനവും കുറവാണ്. സല്‍മാന്‍ രാജാവ് 55 വര്‍ഷത്തിലേറെ കാലം റിയാദ് നഗരത്തിന്റെ ഭരണം കൈയാളിയതിന്റെയും പദ്ധതികള്‍ ആസൂത്രണം ചെയ്തതിന്റെയും ഫലമായി റിയാദിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഏറെ മികച്ചതാണ്. റിയാദില്‍ ദശലക്ഷക്കണക്കിന് മരങ്ങള്‍ നട്ടുവളര്‍ത്തി റിയാദ് ഹരിതവല്‍ക്കരണ പ്രോഗ്രാം നടപ്പാക്കും. ഇതിലൂടെ നഗരത്തില്‍ താപനിലയും പൊടിയും കുറക്കാന്‍ സാധിക്കും. തലസ്ഥാന നഗരിയിലെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് നഗരത്തിന് ചുറ്റും വലിയ സംരക്ഷിത പ്രദേശങ്ങള്‍ സ്ഥാപിക്കാനും പദ്ധതികളുണ്ട്.

ലോക സമ്പദ്‌വ്യവസ്ഥയുടെ 85 ശതമാനവും നഗര കേന്ദ്രീകൃതമാണ്. അതുകൊണ്ടു തന്നെ വ്യവസായം, വിദ്യാഭ്യാസം, സേവനം, ടൂറിസം, പുതുമകള്‍ തുടങ്ങിയ മേഖലകളില്‍ യഥാര്‍ഥ വികസനം നഗരങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച്, നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ സഊദിയിലെ എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും പരിസ്ഥിതി പദ്ധതികള്‍ നടപ്പാക്കും. ഇതേ കുറിച്ച് പിന്നീട് പരസ്യപ്പെടുത്തും. രാജ്യത്ത് നിരവധി അവസരങ്ങളുണ്ട്. നിയോം സിറ്റി തന്ത്രവും ദി ലൈന്‍ സിറ്റി പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അസീര്‍ പ്രവിശ്യ വികസനങ്ങള്‍ക്കും തന്ത്രങ്ങള്‍ തയാറാക്കും. ലഭ്യമായ അവസരങ്ങള്‍ക്കനുസരിച്ച് മുഴുവന്‍ പ്രവിശ്യകള്‍ക്കും പ്രത്യേക വികസന പദ്ധതികൾ തയാറാക്കുമെന്നും 2030 വിഷൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending