Connect with us

Video Stories

ദേശീയ റാങ്കിംഗില്‍ നേട്ടംകൊയ്ത് കേരള സര്‍വകലാശാല

Published

on

തിരുവനന്തപുരം: 2015ല്‍ നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതിന് ശേഷം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാലക്ക് മികച്ച നേട്ടം. സര്‍വകലാശാലകളുടെ റാങ്കിംഗ് പട്ടികയില്‍ ദേശീയ തലത്തില്‍ 29ാം സ്ഥാനത്തും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തുമാണ് കേരള സര്‍വകലാശാല. 2015ല്‍ കേരളത്തിലെ മികച്ച സര്‍വകലാശാലക്കുള്ള പ്രഥമ ചാന്‍സലേഴ്‌സ് അവാര്‍ഡും നേടിയിരുന്നു.

അധ്യാപനത്തിലെ ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കരിക്കുലം ഫെയര്‍, ഓണ്‍ലൈന്‍ കോഴ്‌സായ മൂക്, ഗുണനിലവാരം വിലയിരുത്തലിനായി അക്കാദമിക് ഓഡിറ്റ്, ജെന്‍ഡര്‍ ഓഡിറ്റ്, ഗ്രീന്‍ ഓഡിറ്റ്, വാര്‍ഷിക വിദ്യാര്‍ത്ഥി സര്‍വേ, ഗവേഷക വിദ്യാര്‍ത്ഥി സര്‍വേ എന്നീ പല ഘടകങ്ങള്‍ സര്‍വകലാശാലയ്ക്ക് റാങ്കിംഗില്‍ ഉന്നത സ്ഥാനം കിട്ടാന്‍ കാരണമായെന്ന് അധികൃതര്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളായി പരിഷ്‌കരിക്കാതെ കിടന്ന പല റഗുലേഷനുകളും മികച്ച രീതിയില്‍ പരിഷ്‌കരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നാല് പേറ്റന്റുകള്‍ കരസ്ഥമാക്കി. മുടങ്ങികിടന്ന ക്യാമ്പസ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിച്ച് പുതിയ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു.

സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി രേഖപ്പെടുത്താനും അപഗ്രഥിക്കാനുമായി വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ ഗുണനിലവാര സമിതി രണ്ട് മാസത്തിലൊരിക്കല്‍ കൂടി തീരുമാനങ്ങളെടുക്കാറുണ്ട്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി അതിവേഗ ഇ- പ്രസിദ്ധീകരണ പദ്ധതിയിലൂടെ ആറ് ഇ-ബുക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാലക്ക് സാധിച്ചു. ശാസ്ത്രസാങ്കേതിക ഗവേഷണത്തിന് പുതുജീവന്‍ നല്‍കാനായി സ്ഥാപിച്ച സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രമെന്റേഷന്‍ സെന്ററില്‍ (എസ്.ഐ.സി.സി) കോടിക്കണക്കിന് വിലവരുന്ന അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു. ഇതിന്റെ ഉപയോക്താക്കളായി വി.എസ്.എസ്.സി, ഐ.ഐ.എസ്.ഇ.ആര്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവര്‍ വരുന്നുണ്ട്.
അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും ആത്മാര്‍ത്ഥതയോടെ നടത്തുന്ന ഗവേഷണം, മികവുറ്റ ജേര്‍ണലുകളില്‍ അവര്‍ നേടിയിട്ടുള്ള പ്രസിദ്ധീകരണങ്ങള്‍ എന്നിവയും മികച്ച റാങ്കിംഗ് നേടാന്‍ സര്‍വകലാശാലയെ സഹായിച്ചു. ഒഴിഞ്ഞ അധ്യാപക തസ്തികയില്‍ വിവാദങ്ങളില്ലാതെ തുടര്‍ച്ചയായി നിയമനം നടക്കുന്നതും പി.എസ്.സി വഴി അസിസ്റ്റന്റ് നിയമനം നടന്നതും സര്‍വകലാശാലക്ക് കരുത്തേകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

Trending