Connect with us

Video Stories

റെയില്‍വേ സ്റ്റേഷനുകളില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമായി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സ്ത്രീസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രിമാര്‍ നേരിട്ടു നിര്‍വഹിച്ചപ്പോള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ സൗകര്യം, ട്രെയിന്‍ വിവരങ്ങള്‍ നല്‍കാന്‍ ലെഡ് ഡിസ്‌പ്ലേ ബോര്‍ഡുകള്‍,

സ്ത്രീകളുടെ നവീകരിച്ച കാത്തിരിപ്പുകേന്ദ്രം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍, എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ പണമടച്ച് ഉപയോഗിക്കാവുന്ന എയര്‍ കണ്ടീഷന്‍ഡ് വെയിറ്റിംഗ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നിര്‍വഹിച്ചത്.

 

റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാവിധ യാത്രാ വിവരങ്ങളും സുരക്ഷാ സഹായവും ഈ സഹായകേന്ദ്രം നല്‍കും. പുതിയ ബുക്കിംഗ് ഓഫീസിനു സമീപത്താണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുറി, വീല്‍ ചെയറുകള്‍, ചുമട്ടുതൊഴിലാളികളുടെ വേഗത്തിലുള്ള സേവനം ഉറപ്പാക്കല്‍, പ്രീപെയ്ഡ് ഓട്ടോയും ടാക്‌സിയും വേഗത്തില്‍ ലഭ്യമാക്കല്‍ എന്നിവ ഈ സഹായകേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സഹായങ്ങളായിരിക്കും.

റെയില്‍വേ ഹെല്‍പ്പ്് ലൈന്‍ നമ്പറുകളായ 138, 182 എന്നിവയ്്ക്കു പുറമേ സ്ത്രീകള്‍ക്കു മാത്രമായി 9567869385 എന്ന പ്രത്യേക മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ നമ്പറും ഉണ്ടായിരിക്കും. തിരുനെല്‍വേലി, കന്യാകുമാരി എന്നിവ മുതല്‍ ഷൊര്‍ണൂര്‍ വരെ തിരുവനന്തപുരം ഡിവിഷനില്‍ എവിടെയുള്ള സ്ത്രീയാത്രക്കാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ഈ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. കൊല്ലം സ്റ്റേഷന്‍ വളപ്പിലായിരിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യം ഉറപ്പാക്കും.
പത്തൊമ്പത് സ്റ്റേഷനുകളില്‍ 6.5 കോടി മുടക്കി എല്‍.ഇ.ഡി അടിസ്ഥാനമാക്കിയുള്ള വിവര പ്രദര്‍ശന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കൊല്ലത്തേയും ഉള്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ തിരുവനന്തപുരത്തിനു ശേഷം ഈ സൗകര്യം നടപ്പാകുന്ന രണ്ടാമത്തെ സ്റ്റേഷനാണ് കൊല്ലം. എറണാകുളം ജംഗ്ഷന്‍, തൃശൂര്‍ സ്റ്റേഷനുകളിലും വൈകാതെ സമാനമായ ബോര്‍ഡുകള്‍ സ്ഥാപിക്കും.കൊല്ലം റെയില്‍വേ സ്റ്റേഷനിലെ സ്ത്രീകളുടെ കാത്തിരിപ്പുകേന്ദ്രവും യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു.
1.82 കോടി രൂപ ചെലവിട്ടാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച എസ്‌കലേറ്റര്‍ പ്രവര്‍ത്തനസജ്ജമായി. പ്രതിദിനം ഏകദേശം 3000 യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റേഷനില്‍ മിനിറ്റില്‍ 100 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന എസ്‌കലേറ്ററാണ് സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് പണം നല്‍കി ഉപയോഗിക്കുന്ന എ.സി വിശ്രമ കേന്ദ്രവും ഇന്നലെ തുറന്നു.

ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തകരായിരിക്കും. സൗജന്യ വൈഫൈ, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, ലഘു ലൈബ്രറി, ട്രെയിന്‍ ഓണ്‍ കോള്‍ സേവനം, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വൃത്തിയാകല്‍ സൗകര്യങ്ങള്‍, മുലയൂട്ടല്‍ സൗകര്യം, കുട്ടികള്‍ക്കു വസ്ത്രം മാറ്റല്‍ മുറി, തീവണ്ടികളുടെ വരവും പോക്കും സമയങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ പ്രദര്‍ശന ബോര്‍ഡ് തുടങ്ങി രാജ്യത്തെ മറ്റു പ്രധാന സ്റ്റേഷനുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങള്‍ക്കുമായി മണിക്കൂറില്‍ ഒരാള്‍ക്ക് 20 രൂപയാണ് ഈടാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending