Connect with us

kerala

പുതിയ വേഗവും ദൂരവും ഐഡിയല്‍ കടകശ്ശേരിയുടെ പുതുവര്‍ഷ സ്വപ്നം

മലയാള സിനിമക്ക് മികച്ച തിരക്കഥകള്‍ വരെ സമ്മാനിച്ച കേരളത്തിലെ കായിക സ്‌കൂളുകള്‍ക്കിടയിലേക്കാണ് ഫുട്‌ബോളിനെ അതിയായി പ്രണയിച്ച മലപ്പുറത്തുനിന്നൊരു സ്‌കൂള്‍ പിറവികൊളളുന്നത്.

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നെ, കൂടുതല്‍ ആര്‍ക്കും പരിചയമില്ലാത്ത പേരായിരുന്നു ഐഡിയല്‍ കടകശ്ശേരി. എന്നാല്‍ 2022ല്‍ ചിത്രം അതായിരുന്നില്ല. സംസ്ഥാനത്തെ കായിക പ്രേമികള്‍ മുഴുവന്‍ തിരഞ്ഞൊരു പേരായിരുന്നു ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കടകശ്ശേരി എന്നത്. പരമ്പരാഗത ശക്തികളെയെല്ലാം പിന്നിലാക്കി 2022ലെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ചാമ്പ്യന്‍പട്ടം നേടിയതോടെയാണ് ഐഡിയല്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.

മലയാള സിനിമക്ക് മികച്ച തിരക്കഥകള്‍ വരെ സമ്മാനിച്ച കേരളത്തിലെ കായിക സ്‌കൂളുകള്‍ക്കിടയിലേക്കാണ് ഫുട്‌ബോളിനെ അതിയായി പ്രണയിച്ച മലപ്പുറത്തുനിന്നൊരു സ്‌കൂള്‍ പിറവികൊളളുന്നത്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറത്തിനിന്നുള്ളൊരു ടീം നേട്ടങ്ങള്‍ ഓരോന്ന് കൈപിടിയിലൊതുക്കി മുന്നേറുമ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അട്ടിമറി വിജയം എന്ന് പലരും വിശേഷിപ്പിച്ചെങ്കിലും വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഈ വിജയമെന്ന് സ്‌കൂള്‍ തെളിയിച്ചു. കോവിഡ് കൊണ്ടുപോയ ഇടവേളക്ക് ശേഷം 2022ല്‍ തിരിച്ചുവന്ന സംസ്ഥാന മീറ്റില്‍ ഐഡിയല്‍ ചാമ്പ്യന്‍പട്ടം നേടിയപ്പോള്‍ ‘സീസണ്‍ വണ്ടര്‍’ എന്ന് പറഞ്ഞ് പലരും എഴുതിതള്ളി.

എന്നാല്‍ അതിനെല്ലാം മറുപടിയായിരുന്നു സ്‌കൂളിന്റെ ‘കുന്നംകുളം’ വിജയം. 2023ല്‍ കുന്നംകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി അംഗീകരിക്കാന്‍ മടിയുള്ളവരെകൊണ്ടും ഐഡിയല്‍ കൈയടിപ്പിച്ചു. നിരവധി ദേശീയ അന്തര്‍ ദേശീയ താരങ്ങളെ സംഭാവന ചെയ്ത ഐഡിയല്‍ മികച്ച ആസൂത്രണത്തോടെയാണ് 2024നെ നോക്കികാണുന്നത്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഹാട്രിക്ക് വിജയം എന്ന സ്വപ്‌നമാണ് അതില്‍ പ്രധാനം. സ്‌കൂളിലെ കായിക വികസനത്തിന് മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

രണ്ടര കോടിയുടെ സ്‌പോട്‌സ് കോംപ്ലക്‌സ് അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച സ്വിമ്മിംഗ് പൂള്‍. 70 ലക്ഷത്തോളം രൂപയാണ് ചിലവായത്. ഗ്യാലറിയും പ്രത്യേക ഡ്രസ്സിംഗ് റൂം, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങള്‍. വെള്ളം റീസൈക്ലിംഗ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങള്‍. 2023 അവസാനത്തില്‍ രണ്ടര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സ്‌പോട്‌സ് കോംപ്ലക്‌സിന്റെ പ്രധാന ആകര്‍ഷണമാണ് ഈ പൂള്‍.

സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ നിര്‍ബന്ധമായും പഠിപ്പിക്കുക എന്നതോടൊപ്പം കൂടുതല്‍ നീന്തല്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതും ഇതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്കും കായിക താരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ജിംനേഷ്യവും ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് തന്നെ ഇത്രയും മികച്ചൊരു ഫിസിക്കല്‍ സെന്റര്‍ മറ്റൊരു സ്‌കൂളുകളിലും കാണാന്‍ കഴിയില്ല എന്നതാണ് ഐഡിയലിന്റെ അവകാശ വാദം.

താരങ്ങള്‍ക്ക് വര്‍ക്കൗട്ട് പ്രാക്ട്രീസിന് പുറമെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനും ജിം ഉപയോഗിക്കും. കായിക താരങ്ങള്‍ക്കായി മികച്ച രീതിയിലുള്ള ഡ്രസ്സിംഗ് റൂമുകളും സാധന സാമഗ്രികള്‍ സൂക്ഷിക്കാനുള്ള പ്രത്യേക മുറികളും കോംപ്ലക്‌സിലുണ്ട്. പുല്ല് വിരിച്ച മൈതാനവും ഇതിനായി പ്രത്യേക ഗ്യാലറിയും സ്ഥാപിച്ചിട്ടുണ്ട്. താരങ്ങളെയെല്ലാം പ്രൊഫണല്‍ രീതിയിലാണ് ഐഡിയല്‍ വളര്‍ത്തികൊണ്ടുവരുന്നത്.

പോള്‍ വാള്‍ട്ട് പരിശീലനത്തിനാവശ്യമായ പോളുകളും ലാന്റിംഗ് മാട്രസും സ്ഥാപിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്ലാന്‍. അതിനായുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍. ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഓരോ പോളിനും ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരും. വിവിധ കാറ്റഗറിക്ക് വ്യത്യസ്ഥ പോളുകളാണ് ഉപയോഗിക്കുന്നത്. പോള്‍ വാള്‍ട്ട് പരിശീലനത്തിന് സൗകര്യം വരുന്നതോടെ ഈ ഇനത്തിനും കൂടുതല്‍ താരങ്ങളെ കണ്ടെത്തി മത്സരങ്ങള്‍ക്ക് പ്രാപ്തമാക്കാനാകുമെന്നാണ് സ്‌കൂളിന്റെ പ്രതീക്ഷ.

18 ഓളം കായിക അധ്യാപകരുടെ കഠിനാധ്വാനം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കായികാധ്യാപകരുള്ള സ്‌കൂള്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഐഡിയല്‍. പതിനെട്ടോളം കായികാധ്യാപകരാണ് സ്‌കൂളിനുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ കായിക വികസനം. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കുഞ്ഞാവുഹാജിയും സ്ഥാപകനും മാനേജറുമായ ഐഡിയല്‍ മജീദും മികച്ച പിന്തുണ നല്‍കുന്നു.

ഷാഫി അമ്മായത്താണ് കായിക വിഭാഗം മേധാവി. ടോമി ചെറിയാന്‍, നദീഷ് ചാക്കോ എന്നീ മുഖ്യ പരിശീലകരുടെ നേതൃത്വത്തിലാണ് താരങ്ങളെ വാര്‍ത്തെടുക്കുന്നത്. കായിക താരങ്ങള്‍ക്ക് സൗജന്യ താമസവും പഠനവും മികച്ച പരിശീലന സൗകര്യവും സ്‌കൂള്‍ ഒരുക്കുന്നു. മലപ്പുറം ജില്ലയിലെ കുട്ടികളെ കണ്ടെത്തി മികച്ച താരങ്ങളാക്കി വളര്‍ത്തികൊണ്ടുവരിക എന്നതാണ് പ്രാധമിക ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങളും സ്‌കൂളിലുണ്ട്. വര്‍ഷം തോറും സെലക്ഷന്‍ ട്രയല്‍സ് വഴി സ്‌കൂളിലുള്ളവര്‍ക്കും പുറമെ നിന്നും താരങ്ങളെ ഐഡിയല്‍ കണ്ടെത്തുന്നുണ്ട്. ഇവരെയാണ് പിന്നീട് ദേശീയ അന്തര്‍ദേശീയ തലങ്ങളാക്കി സ്‌കൂള്‍ വളര്‍ത്തിയെടുക്കുന്നത്.

ഇരുനൂറോളം ദേശീയ താരങ്ങളെ സംഭാവന ചെയ്ത സ്ഥാപനമാണ് ഐഡിയല്‍. നൂറോളം താരങ്ങള്‍ സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ചെയ്യുന്നു. 200 മീറ്ററിലെ മിന്നും താരം മുഹമ്മദ് ഷാന്‍, കഴിഞ്ഞ ദിവസം ദേശീയ സ്‌കൂള്‍ മീറ്റില്‍ ട്രിപ്പില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് മുഹ്‌സിന്‍ എന്നിവരെല്ലാം ഐഡിയലിന്റെ നിലവിലെ ഐഡിയലിന്റെ ഐക്കണ്‍ താരങ്ങളാണ്. 2023ലെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 26 മെഡലുകളാണ് സ്‌കൂള്‍ നേടിയത്.

2022ല്‍ 20 മെഡലുകളായിരുന്നു സമ്പാദ്യം. 2022ല്‍ ഏഴ് സ്വര്‍ണവും ഒമ്പത് വെളളിയും നാല് വെങ്കലുമാണ് നേടിയതെങ്കില്‍ 2023ല്‍ അത് ആറ് സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലുമായി ഉയര്‍ത്താന്‍ ഐഡിയലിനായി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തുടര്‍ച്ചായി മൂന്നാം തവണയും ചാമ്പ്യന്മാരായി ഹ്രാട്രിക്ക് നേട്ടം ആഘോഷിക്കുക എന്നതാണ് 2024ലെ പ്രധാന ലക്ഷ്യം. സ്‌കൂളില്‍ നിന്നും കൂടുതല്‍ ദേശീയ താരങ്ങളെ കണ്ടെത്താനുള്‌ള പ്രത്യേക പരിശീലനവും അക്കാദമി പ്ലാന്‍ ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഹയര്‍സെക്കന്ററിയും പുറമെ പി.ജി വരെയുള്ള കോളെജും കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഐഡിയലില്‍ പഠിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൊഴിലാളിയും മെയ്‌ ദിനവും

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

Published

on

ഇന്ന് മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ്‌ ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ്‌ ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ്‌ ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ്‌ ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ്‌ ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.

തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

Trending