Connect with us

Video Stories

പൊലീസ് എന്നാല്‍ വെറും എസ്‌കോര്‍ട്ട് പാര്‍ട്ടിയോ

Published

on

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പൂക്കാട്ടുപടിയില്‍ പട്ടാപ്പകല്‍ പത്തൊമ്പതുകാരിയെ യുവാവ് കുത്തിക്കൊന്നുവെന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മോഷണ ശ്രമത്തിനിടെയാണ് എടത്തിക്കോട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വാഴക്കുളം എം.ഇ.എസ് കോളജിലെ അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ് നിമിഷ. കേസില്‍ പശ്ചിമബംഗാള്‍ സ്വദേശി ബിജുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. മുത്തശ്ശിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുന്നത് ചെറുക്കുന്നതിനിടെയാണ് നിമിഷക്ക് കുത്തേറ്റത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. കഴുത്തിലേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമായത്. നിമിഷയുടെ പിതാവിന്റെ സഹോദരന്‍ ഏലിയാസിനും കുത്തേറ്റെങ്കിലും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടു. വീടിന്റെ വാതില്‍പടിയില്‍ ചോരവാര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ ബന്ധുവും അയല്‍വാസിയും ചേര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് പെരുമ്പാവൂര്‍. എറണാകുളം ജില്ലയിലെ കാക്കനാടിനോട് ചേര്‍ന്ന വ്യവസായ മേഖലയിലെ തൊഴിലവസരങ്ങളാണ് ഇവരെ കൂട്ടത്തോടെ പ്രദേശത്ത് കേന്ദ്രീകരിക്കാന്‍ കാരണമാക്കിയത്. കേരളത്തില്‍ മൊത്തം അരക്കോടിയോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. മലയാളികള്‍ ഗള്‍ഫിലുള്ളതിന്റെയത്രയോളം വരുമിത്. നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയുംകൊണ്ട് മൈലുകള്‍ താണ്ടിയെത്തുന്ന ഇവരില്‍ ചിലരാണ് കൊലപാതകങ്ങള്‍ക്കും പിടിച്ചുപറിക്കും തയ്യാറാകുന്നത് എന്നത് വലിയ ആശങ്കക്കും ഭീതിക്കും കാരണമായിട്ട് നാളുകളേറെയായി. 2016 ഏപ്രില്‍ 28ന് ഇവിടെയടുത്തുതന്നെ നിയമ വിദ്യാര്‍ത്ഥിയായ ദലിത് പെണ്‍കുട്ടി ജിഷയെ ലൈംഗികാക്രമത്തിലൂടെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ഏറെ ചര്‍ച്ചചെയ്തതാണ് നാം. അതിന്റെപേരില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. നിമിഷയുടെ വീടിന് വെറും 15 കിലോമീറ്റര്‍ മാത്രം അകലെയാണ് ജിഷയുടെ കുടില്‍നിന്നിരുന്ന കനാല്‍ പുറമ്പോക്ക്. ഒരു പശ്ചിമബംഗാള്‍ സ്വദേശിയാണ് അതിലും അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. തിരുവുല്വാമലയില്‍ ഗോവിന്ദസ്വാമി എന്ന ഒറ്റക്കൈയന്‍ ഭിക്ഷാടകന്‍ മറ്റൊരു യുവതിയെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയതും രാജ്യത്തുതന്നെ അപൂര്‍വ സംഭവമായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സൗമ്യ തനിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റിലേക്ക് കടന്നുചെന്ന് പുറത്തേക്ക് വലിച്ചിട്ടശേഷം റെയില്‍വെപാളത്തിരികെ കാമകേളിക്ക് വിധേയനാക്കിയായിരുന്നു ആ അരുംകൊല. എന്തുകൊണ്ട് ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന ചോദ്യം ചോദിക്കുന്നതിനുമുമ്പുതന്നെ പശ്ചിമബംഗാള്‍ സ്വദേശിയെ മലയാളികള്‍തന്നെ കൊല്ലത്ത് അടിച്ചുകൊന്ന സംഭവവും നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞുവരുന്നുണ്ട്. അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞ് നടന്ന ആദിവാസി യുവാവ് കൊല്ലപ്പെടുന്നതും ഇതേ ഭരണ കാലത്താണ്. ഇതേ മാസം തന്നെയാണ് എറണാകുളം നഗരത്തില്‍ മഹാരാജാസ് കോളജില്‍ ഭരിക്കുന്ന കക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് പത്തൊമ്പതുകാരനായ അഭിമന്യു കത്തിക്കുത്തേറ്റ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു തീരെ സാമ്പത്തികശേഷി കുറഞ്ഞ സാഹചര്യത്തില്‍നിന്നാണ് എറണാകുളം പോലൊരു നഗരത്തിലേക്ക് ഭാവിജീവിതം സ്വപ്‌നം കണ്ട് പഠനത്തിനെത്തിയത്. ഈ സംഭവം ജൂലൈ രണ്ടിന് അര്‍ധരാത്രി നടക്കുമ്പോള്‍ പൊലീസുകാരാരും സ്ഥലത്തുണ്ടായിരുന്നില്ല. ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊലപ്പെടുത്തിയവരില്‍ മൂന്നു പേരെ കൂടിനിന്നിരുന്ന വിദ്യാര്‍ത്ഥികളാണ് പൊലീസിനെ പിടിച്ചേല്‍പിച്ചത്. പ്രധാനപ്രതിയാരെന്നോ കുത്തിയത് ആരെന്നോ ഇനിയും കേരള പൊലീസിന് നിജപ്പെടുത്താന്‍ കഴിഞ്ഞിട്ടുമില്ല. കൊല്ലത്ത് ബംഗാള്‍ മാള്‍ഡ സ്വദേശി മണിക് റോയിയെ (50) കൊലപ്പെടുത്തിയത് ഒരു മാസം മാത്രം മുമ്പായിരുന്നു. കോഴിയെ മോഷ്ടിച്ചു എന്ന കുറ്റത്തിനായിരുന്നു രണ്ട് നാട്ടുകാര്‍ ചേര്‍ന്ന് പൊതിരെ മര്‍ദിച്ചതും പിന്നീട് ആസ്പത്രിയില്‍വെച്ച് മരണമടഞ്ഞതും. മധ്യവയസ്‌കനായ ശശിധരക്കുറുപ്പ്, യുവാവായ ആസിഫ് എന്നിവരെ പൊലീസ് ഇതുസംബന്ധിച്ച് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഒരുറപ്പുമില്ല. കേരളത്തെ സ്ത്രീ സൗഹൃദമാക്കുമെന്ന് വാദ്ഗാനം നല്‍കിയ പ്രകടന പത്രികയെക്കുറിച്ച് ഇടതുമുന്നണി ചിന്തിക്കുന്നുണ്ടെന്നുപോലും സംശയിക്കുന്ന തരത്തിലാണ് കൊച്ചി നഗരത്തില്‍ പ്രശസ്ത നടിക്കെതിരെപോലും തട്ടിക്കൊണ്ടുപോകലും ലൈംഗികാക്രമണവും ഉണ്ടായത്. മുന്നൂറിലധികം പൊലീസ് സേനയുമായി മുഖ്യമന്ത്രി അപ്രമാദിച്ച് നടക്കുമ്പോഴാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞത്. നിയമം നടപ്പാക്കാതെ പ്രതികളെ കോടതികളിലേക്ക് എസ്‌കോര്‍ട്ട് ചെയ്യുന്ന സംവിധാനമായി മാത്രം പൊലീസ് മാറിയതിന്റെ മാരണമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഏതോ സര്‍വേയുടെ പേരില്‍ ഭരണ നിര്‍വഹണത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെന്ന് ജനങ്ങളുടെ നികുതിപ്പണം കൊടുത്ത് വ്യാജ പരസ്യം വഴി ജനങ്ങളെ വിഡ്ഢികളാക്കുമ്പോള്‍ തന്നെയാണ് ഇതേ ഭരണത്തിനുകീഴില്‍ കണ്ണറയ്ക്കുന്ന അരുംകൊലകള്‍ നിത്യേനയെന്നോണം അരങ്ങുതകര്‍ത്താടിക്കൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 2016ല്‍ മുന്‍കൊല്ലത്തെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടായത്. ആ വര്‍ഷം രാജ്യത്ത് രണ്ടാം സ്ഥാനമാണ് കൊച്ചു സംസ്ഥാനമായ കേരളത്തിന്്. 974.9 ഐ.പി.സി കുറ്റകൃത്യങ്ങളാണ് ഡല്‍ഹിയിലേതെങ്കില്‍ കേരളത്തില്‍ ലക്ഷത്തിന് 727.6 എണ്ണമായിരുന്നു. ദേശീയ ശരാശരി 233.6 മാത്രവും. ചരിത്രത്തിലാദ്യമായി 77541 ക്രിമിനല്‍ കേസുകളാണ് 2016ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ പകുതി പോലും ശിക്ഷിക്കപ്പെടുന്നില്ല. 2016ല്‍ ഐ.പി.സി കുറ്റങ്ങളില്‍ വെറും 46.8 ശതമാനത്തിനു മാത്രമാണ് ശിക്ഷ ലഭിച്ചത്. കുറ്റപത്രം നല്‍കിയത് 72.9 ശതമാനത്തില്‍മാത്രവും. ഇന്നലത്തെ സംഭവത്തില്‍ നാട്ടുകാരാണ് പ്രതി ബിജുവിനെ ഓടിച്ചിട്ടുപിടിച്ച് പൊലീസിനെ ഏല്‍പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സംഭവത്തിനുശേഷം വ്യാപകമായി അക്രമത്തിന് നാട്ടുകാര്‍ മുതിര്‍ന്നെങ്കിലും പൊലീസിന്റെ ഇടപെടല്‍മൂലം തല്‍ക്കാലത്തേക്ക് അവരുടെ വികാരം ശമിപ്പിക്കാനായി. നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമണം ഭയന്ന് എടത്തല പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതായാണ് വാര്‍ത്ത. ഇവിടെയെല്ലാം നാം വേവലാതിപ്പെടേണ്ട പ്രധാന വസ്തുത കൊല്ലപ്പെടുന്നത് ആരെന്നതിനേക്കാള്‍, നാട്ടില്‍ കൊലപാതകം ഒരു കൂസലുമില്ലാതെ ആവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചാണ്. ക്രമസമാധാനം ഇത്രമേല്‍ വഷളായ സന്ദര്‍ഭം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. നാട്ടില്‍ ഒരു ഭരണകൂടമുണ്ടോ എന്ന് തോന്നിപ്പിക്കുംവിധമാണ് ഈ ആള്‍ക്കൂട്ട ഭ്രാന്തന്മാരുടെ പെരുമാറ്റം. പലപ്പോഴും ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ തന്നെ ഈ ക്രിമിനലുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നു. ഇതില്‍ ഇരയാക്കപ്പെടുന്നവര്‍ മഹാഭൂരിപക്ഷവും ദലിതുകളോ ആദിവാസികളോ ആണെന്നതാണ് സങ്കടകരം. നാടിന്റെ കൈത്താങ്ങ് വേണ്ടവര്‍ക്കുതന്നെ നാട്ടിലെ ഭരണകൂടത്തിന്റെ വീഴ്ചകള്‍കാരണം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നത് നിസ്സാരകാര്യമല്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending