Connect with us

kerala

ഗ്രാമീണ ബേങ്ക് ശാഖകളില്‍ സേവനം തടസ്സപ്പെടുന്നു

അഞ്ചു വര്‍ഷം കൊണ്ട് 19 ശാഖകള്‍ പുതുതായി ഉണ്ടായെങ്കിലും 70 സ്റ്റാഫുകളാണ് അധികമായുള്ളത്.

Published

on

ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കാലഹരണപ്പെട്ട സാങ്കേതിക വിദ്യയും കാരണം കേരള ഗ്രാമീണ ബേങ്ക് ശാഖകളില്‍ സേവനം തടസ്സപ്പെടുന്നതായി പരാതി. ജീവനക്കാരുടെ കുറവു മൂലം രണ്ടും മൂന്നും പേരുടെ ജോലി ഒരാള്‍ ചെയ്യേണ്ടിവരുന്നതായി ജീവനക്കാരും പരാതിപ്പെടുന്നു. പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ ബേങ്ക് വിമുഖത കാണിക്കുകയാണെന്നാണ് പരാതി.

ഗ്രാമീണ ബേങ്കുകള്‍ കൈകാര്യം ചെയ്യുന്ന ബിസിനസ് അനുസരിച്ച് ആവശ്യമായ ജീവനക്കാരുടെ എണ്ണം തീരുമാനിക്കുന്ന മാന്‍പവര്‍ കമ്മിറ്റിയായ മിത്രകിമ്മറ്റി ഗ്രാമീണ ബേങ്കുകളില്‍ 2500ല്‍ അധികം ഒഴിവ് ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ ജൂണ്‍ മാസത്തില്‍ പുറത്തിറക്കിയ നിയമനം സംബന്ധിച്ച വിജ്ഞാപനത്തില്‍ 267 ഒഴിവു മാത്രമാണ് രേഖപ്പെടുത്തിയത്.

634 ശാഖകളും റീജിയണല്‍ ഓഫിസുകളും മലപ്പുറം ആസ്ഥാനമായ ഹെഡ് ഓഫിസുമാണ് ഗ്രാമീണ ബേങ്കിനുള്ളത്. ശാഖകളില്‍ മാത്രമായി 3458 ജീവനക്കാരാണുള്ളത്. ബേങ്ക് തുടങ്ങിയ 2016-17ല്‍ 615 ശാഖകളില്‍ 3388 സ്റ്റാഫുണ്ടായിരുന്ന സ്ഥാനത്താണിത്. അഞ്ചു വര്‍ഷം കൊണ്ട് 19 ശാഖകള്‍ പുതുതായി ഉണ്ടായെങ്കിലും 70 സ്റ്റാഫുകളാണ് അധികമായുള്ളത്.

മാത്രമല്ല നാലു വര്‍ഷത്തിനിടയില്‍ വിരമിച്ചവരുടെ കണക്കു കൂടി എടുത്താല്‍ വളരെ കുറഞ്ഞ ജീവനക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ എന്ന ് വ്യക്തമാവും. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബിസിനസില്‍ 1000 കോടിയുടെ വര്‍ധനവുണ്ട്. ബാങ്ക് 33 കോടി ലാഭത്തിലാണ്. എന്നിട്ടും ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. ഓരോ ശാഖയിലും ചുരുങ്ങിയത് രണ്ടിലധികം ക്ലറിക്കല്‍ സ്റ്റാഫ് വേണമെന്ന നിബന്ധനയും ഇവിടെ പാലിക്കപ്പെടുന്നില്ല.

സ്ത്രീ ജീവനക്കാര്‍ക്ക്് അമിത ജോലി ഭാരം മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ നോക്കാന്‍ അനുവദിച്ച രണ്ടു വര്‍ഷത്തെ വേതനശൂന്യ അവധി പകരം ആളില്ലാത്തതിനാല്‍ പലര്‍ക്കും നിഷേധിക്കുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending