Culture
നെയ്മര്‍ മികച്ച താരം; തോല്‍വിയോടെ പി.എസ്.ജിയുടെ സീസണ് വിരാമം

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ജര്‍മയ്‌ന് ഞെട്ടിക്കുന്ന തോല്‍വി. അഞ്ചാം സ്ഥാനക്കാരായ റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ അട്ടിമറിച്ചത്.
അതിനിടെ ബ്രീസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ഫ്രഞ്ച് ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച പാരീസില്‍ നടന്ന ചടങ്ങില്‍ ബ്രിസീല്‍ ഇതിഹാസ താരം റൊണാള്‍ഡോയില്‍ നിന്നാണ് നെയ്മര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
പരുക്കിനെ തുടര്‍ന്ന് സീസണിലെ അവസാന മൂന്നു മാസങ്ങളില്‍ കളിക്കളത്തില്‍ ഇറങ്ങാതിരുന്നിട്ടും മുന്‍ ബാഴ്‌സ സൂപ്പര്‍ താരത്തെ തേടി അവാര്‍ഡ് എത്തുകയായിരുന്നു. ഫ്രഞ്ച് ലീഗില്‍ ടീമിനു വേണ്ടി 20 ലീഗ് മത്സരങ്ങളില്‍ നിന്ന് 19 ഗോളകളും 13 അസിസ്റ്റുകളുമായി കളംനിറഞ്ഞാണ് പാരീസ് സെന്റ് ജര്‍മന്‍ സൂപ്പര്‍സ്റ്റാര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അതേസമയം നെയ്മറിന്റെ ഭാവി തീരുമാനത്തെ സംബന്ധിച്ച് പുരസ്‌കാരത്തിന് ചോദ്യങ്ങള്‍ ഉയര്‍ന്നു. താന്‍ പി.എസ്.ജിയില്‍ തുടരുമെന്നായിരുന്നു പുരസ്‌കാര ജേതാവിന്റെ മറുപടി. ഇതോടെ നെയ്മര്‍ ഫ്രാന്‍സ് വിട്ട് സ്പാനിഷ് ലീഗിലേക്ക് ചേക്കേറുമെന്ന വിവാദങ്ങള്‍ക്ക് താല്‍കാലിക അന്ത്യമായി.
“ഈ സീസണില്‍ എനിക്ക് വളരെ താല്പര്യവും സന്തോഷവും അനുഭവപ്പെടുന്നു, ഇത് ഒരു വലിയ ബഹുമതിയാണ്, സഹ കളിക്കാരെ കൂടാതെ എനിക്ക് ഈ പുരസ്‌കാരം നേടാനാവില്ല”, 26 കാരനായ നെയ്മര്‍ പറഞ്ഞു. ചടങ്ങില്‍ പി.എസ്.ജിയിലെ സഹതാരം എഡിന്‍സന്‍ കാവാനിയും സംബന്ധിച്ചു.
ബാര്‍സലോണയില്‍ കഴിഞ്ഞ ആഗസ്തില്‍ 222 മില്യന്‍ യൂറോ എന്ന റെക്കോര്‍ഡ് തുകക്കാണ് നെയ്മറിന്റെ ട്രാന്‍ഫര്‍ നടന്നത്.
സീസണില്‍ സ്വന്തം തട്ടകത്തില്‍ പി.എസ്.ജി തോല്‍വി ഏറ്റുവാങ്ങുന്നത് ഇതാദ്യമായാണ്. വിജയത്തോടെ റെന്നസിന് യൂറോപ്പ ലീഗ് പ്രവേശം സാധ്യമായി. 52-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ബൂറിഗിയാഡ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിന് മുന്നിലെത്തിയ റെന്നസ്, 71-ാം മിനിറ്റില്‍ അഡ്രിയാന്‍ ഹനൂവിലൂടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. നാലാഴ്ചക്ക് മുമ്പ് തന്നെ ലീഗില്‍ കിരീടം സ്വന്തമാക്കിയ പി.എസ്.ജി സീസണില്‍ നേരിടുന്ന മൂന്നാമത്തെ തോല്‍വിയായിരുന്നു ഇത്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
kerala3 days ago
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
-
kerala3 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News3 days ago
തിരിച്ചടിച്ച് ഇറാന്; ഇസ്രാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു
-
News3 days ago
ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്കീകള്‍ പ്രഖ്യാപിച്ച് മെറ്റാ
-
india3 days ago
2024 മുതലുള്ള എയര്‍ ഇന്ത്യ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ ഡിജിസിഎ തേടുന്നതായി റിപ്പോര്‍ട്ട്